നിരവധി അന്താരാഷ്ട്ര സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് നീന ഗുപ്ത. “ഗാന്ധി”, “ദ ഡിസീവിട്”, “മിർസ ഗാലിബ്”, “കസ്റ്റഡി”, “കോട്ടൺ മേരി” എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നീന ഗുപ്ത പ്രധാനമായും ബോളിവുഡ് സിനിമകളിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 1994ൽ വോ ചോക്രി” എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട് നീന. 2017ൽ ജോലി അന്വേഷിച്ചിട്ട് ഉള്ള നീനയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. മുംബൈയിൽ ജീവിക്കുന്ന താൻ ഒരു നല്ല നടിയാണ് എന്നും നല്ല വേഷങ്ങൾ ചെയ്യാൻ താല്പര്യം ഉണ്ടെന്നുമായിരുന്നു നീന ഗുപ്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ബോളിവുഡിൽ തന്റെ പ്രായമുള്ളവർക്ക് എഴുതിവെച്ച സ്ഥിരം വേഷങ്ങൾ ചെയ്തു മടുത്ത നീന ഗുപ്ത ഈ കുറിപ്പ് പങ്കുവെച്ചതോടെ അഞ്ച് അവസരങ്ങൾ ലഭിക്കുകയായിരുന്നു. ജോലി ഇല്ലാത്ത സമയത്ത് അത് ചോദിക്കുന്നതിന് ഒരു മാനക്കേടും കരുതേണ്ടതില്ല എന്നായിരുന്നു നീനയുടെ വാദം. 1980ൽ വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം വിവിയൻ റിച്ചാർഡ്‌സുമായി ബന്ധത്തിലായിരുന്നു നീന ഗുപ്ത. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. റിച്ചാർഡ്സ് വിവാഹിതൻ ആയതിനാൽ മകൾ മസഭയെ സിംഗിൾ മദർ ആയി വളർത്തുവാൻ നീന ഗുപ്ത തീരുമാനിക്കുകയായിരുന്നു.
അങ്ങനെ ന്യൂഡൽഹിയിൽ നിന്നും മുംബൈയിൽ എത്തിയ നീന ഗുപ്ത 2008ലായിരുന്നു വിവേക് മെഹ്‌റയെ വിവാഹം കഴിക്കുന്നത്. നിരവധി ടെലിവിഷൻ ഷോകളിലും തിളങ്ങിയിട്ടുള്ള നീന ഗുപ്ത ജൂൺ 2021ൽ ആയിരുന്നു “സച് കഹു തോ ” എന്ന ആത്മകഥ പുറത്തുവിട്ടത്. സിംഗിൾ മദർ ആയപ്പോൾ ഉള്ള അനുഭവങ്ങളും ജീവിതത്തിലെ പല ബന്ധങ്ങളും ബോളിവുഡിൽ അനുഭവിച്ച പ്രതിസന്ധികളും എല്ലാം തന്റെ ആത്മകഥയിലൂടെ താരം വെളിപ്പെടുത്തി. പ്രസവ സമയത്ത് സിസേറിയൻ ചെയ്യാനുള്ള പണമില്ലാതെ വന്ന അനുഭവങ്ങൾ ആത്മകഥയിലൂടെ താരം പങ്കുവെച്ചിരുന്നു.
മകളെ പ്രസവിക്കുന്ന സമയത്ത് സതീഷ് കൗശിക് കൊണ്ടുവന്ന വിവാഹാലോചനയെക്കുറിച്ചും നീന തുറന്നു പറഞ്ഞു. സിംഗിൾ മദർ എന്ന സംവിധാനത്തെ സ്വീകരിക്കാത്ത ഒരു കാലത്തായിരുന്നു വിവാഹം പോലും കഴിക്കാതെ നീന അമ്മയായത്. ആ സമയത്ത് ഗേ ആയ ഒരു പുരുഷനെ വിവാഹം കഴിക്കുവാൻ നീനയോട് പലരും ആവശ്യപ്പെട്ടു. എന്നാൽ ഒരു വിവാദം ഒഴിവാക്കാൻ വേണ്ടി മാത്രം വിവാഹം കഴിക്കാൻ നീന ഗുപ്ത തയ്യാറായിരുന്നില്ല. സമൂഹത്തിൽ വളരെ ബുദ്ധിമുട്ടേറിയ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം നൽകേണ്ടി വരുമെന്ന് അറിഞ്ഞിട്ടു പോലും അത് നേരിടാൻ നീന ഒരുക്കമായിരുന്നു.
ഇത് കൂടാതെ ചെറുപ്പത്തിലും കൗമാരപ്രായത്തിലും ഡോക്ടർമാർ, തയ്യൽക്കാർ എന്നിവരിൽ നിന്നും നേരിട്ട രൂക്ഷമായ ലൈം ഗി ക അ തി ക്ര മ ത്തെ കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു. സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഉണ്ടായ മോശമായ അനുഭവങ്ങൾ തന്റെ ആത്മകഥയിലൂടെ ആണ് താരം വെളിപ്പെടുത്തിയത്. കുട്ടിക്കാലത്ത് ഒരു ഒപ്റ്റീഷ്യനെ കാണാൻ വേണ്ടി പോയ അനുഭവമായിരുന്നു താരം വിശദമായി ആത്മകഥയിൽ വിവരിച്ചത്. സഹോദരനോട് പുറത്തു നിൽക്കുവാൻ ആവശ്യപ്പെട്ട് നീനയോട് അകത്തേക്ക് കയറുവാൻ പറയുകയായിരുന്നു.
കണ്ണു പരിശോധിക്കാൻ തുടങ്ങിയ ഡോക്ടർ പതുക്കെ കണ്ണുകളുമായി യാതൊരു ബന്ധമില്ലാത്ത ശരീരത്തിലെ ഭാഗങ്ങൾ പരിശോധിക്കാൻ തുടങ്ങി. ആ നിമിഷം നീന ഒരുപാട് ഭയപ്പെട്ടുപോയി. തിരിച്ചു വീട്ടിലേക്ക് പോകുമ്പോൾ ഭയം മാത്രമല്ല വെറുപ്പും തോന്നിയിരുന്നു. വീടിന്റെ ഒരുവശത്ത് ഇരുന്ന് കരയാൻ മാത്രമേ അന്ന് താരത്തിന് സാധിച്ചുള്ളൂ. ആരും നീനയെ ശ്രദ്ധിക്കാത്തത് കൊണ്ട് ഇതിനെക്കുറിച്ച് അമ്മയോട് പറയുവാനും പേടിയായിരുന്നു. ഡോക്ടർ അങ്ങനെ തന്നോട് ചെയ്തത് തന്റെ തെറ്റ് കൊണ്ട് മാത്രം സംഭവിച്ചതാണെന്നും, ഡോക്ടർക്ക് ദേഷ്യം ഉണ്ടാകുന്ന തരത്തിൽ എന്തെങ്കിലും താൻ പറഞ്ഞിട്ടുണ്ടാകും എന്ന് അമ്മ പറയുമോ എന്നായിരുന്നു നീനയുടെ ഭയം. അതേ ഡോക്ടറിൽ നിന്നും മോശം ആയിട്ടുള്ള അനുഭവം ഒരുപാട് തവണ ഉണ്ടായിട്ടുണ്ട് എന്ന് താരം വ്യക്തമാക്കി.
സമാനമായ ഒരു സംഭവം തയ്യൽകാരനിൽ നിന്നും നേരിടേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് നീന ഗുപ്ത പറയുന്നു. തുണി തയ്ക്കുവാൻ വേണ്ടി അളവെടുക്കുന്ന സമയത്ത് വളരെ മോശമായ രീതിയിൽ അയാൾ സ്പർശിച്ചിരുന്നതായി നീന പറയുന്നു. ഈ സംഭവത്തിനു ശേഷവും അവിടെത്തന്നെ പോകുവാൻ നിർബന്ധിതയായതിനെക്കുറിച്ചും താരം പറയുന്നു. അതിനു കാരണം മറ്റൊരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും ധൈര്യവും അന്ന് താരത്തിന് ഇല്ലായിരുന്നു. ആ തയ്യൽക്കാരന്റെ അടുത്തേക്ക് പോകാൻ ഇഷ്ടമില്ല എന്ന് പറഞ്ഞാൽ അതിന്റെ കാരണം അമ്മ തിരക്കും എന്നായിരുന്നു നീനയുടെ ഭയം.