കുറച്ചു കാലത്തെ ഇടവേളയ്ക്ക് ശേഷം കേരളം വീണ്ടും കണികണ്ടു ഉണരുന്നത് ഹർത്താൽ ദിനങ്ങളെ ആണ്. ഇന്നലെ രാത്രി നടന്ന സംഭവ വികാസങ്ങൾ കാണിക്കുന്നത് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ തന്നെയാണ്. മനുഷ്യജീവന് ഒരു വിലയും കൽപ്പിക്കാതെ താല്പര്യങ്ങൾക്കും മറ്റുകാര്യങ്ങൾക്കും വേണ്ടി ഒരു ജീവൻ എടുക്കുമ്പോൾ ഇവരാരും ഒന്നും നേടുന്നില്ല എന്നത് മനസ്സിലാക്കുന്നില്ല.
ഒരാളുടെ ജീവൻ പോകുമ്പോൾ അതിന്റെ കൂടെ സംഭവിക്കുന്നത് ഈ കൃത്യം നിർവഹിക്കാൻ വേണ്ടി ഒരു സംഘം ചേർന്ന് പ്ലാൻ ചെയ്യുകയും അവരെല്ലാം ഈ മോശം ചെയ്തി മൂലം ജീവിതത്തിന്റെ ശിഷ്ടകാലം എപ്പോഴാണ് തങ്ങളുടെ സമയം എന്ന് കാത്തിരിക്കുന്നതും ആണ്.
ഒരാളുടെ ജീവന് പുല്ലു വില ആണ് ഇവിടെ എന്നത് വലിയ ഒരു സത്യമാണ്. എന്തും എപ്പോ വേണമെങ്കിലും നടക്കാം എന്നതിനുള്ള ഉദാഹരണമാണ് ഇതുപോലുള്ള പക പോക്കലുകളും ര ക്തം ചീന്തുന്ന അവസ്ഥ ഉളവാക്കുന്നതും. ഈ ഒരു ജീവൻ വെച്ച് ഇവർ എന്ത് നേടി ? ആ കുടുംബത്തിന്റെ നഷ്ട്ടത്തിന് ആരാണ് ഉത്തരവാദി. ഇനി ഇതിന്റ പിന്നാലെ എത്ര എത്ര പേരുടെ ജീവനുകൾ ആണ് ലിസ്റ്റ് ചെയ്തു കാത്തിരിക്കേണ്ട അവസ്ഥ എന്നത് എല്ലാം കണ്ടറിയണം.
പൊതുപ്രവർത്തനം എന്നത് സമൂഹത്തിനു നല്ലത് ചെയ്യുവാൻ മാത്രം തന്നെ ആകണം അല്ലാതെ ഇതുപോലുള്ള ചെയ്തികളുടെ ഭാഗമാവുന്നവരെ ഒക്കെ പൊതുപ്രവർത്തകർ എന്ന് പറയാൻ തന്നെ അറപ്പാവുകയാണ്. എത്ര എത്ര ജീവനുകളാണ് ഈ കൊച്ചു കേരളത്തിൽ മാത്രം പൊളിഞ്ഞിരിക്കുന്നത്. അവരുടെ കുടുംബങ്ങളുടെ നഷ്ട്ടം ആർക്കാണ് നികത്താൻ സാധിക്കുക.
എത്ര കാലം കഴിഞ്ഞാലും ഉള്ളിലെ പക വെച്ച് എല്ലാത്തിനും പകരം ചോദിക്കുന്ന ആളുകൾക്കിടയിൽ ഏതു നിമിഷവും എന്തും സംഭവിക്കാം എന്ന രീതിയിൽ ജീവിക്കേണ്ട അവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നത്. ഇന്ന് ഒരു നഗര സഭ പരിധിയിലും അഞ്ചു പഞ്ചായത്തുകളിലും എല്ലാം അടഞ്ഞു കിടന്നു ഹ ർ ത്താ ൽ ആചരിക്കാൻ തീരുമാനം ആയിട്ടുണ്ട്. കൂടുതൽ വിശദംശങ്ങൾ വീഡിയോ ന്യൂസൽ – കടപ്പാട് മാതൃഭൂമി ന്യൂസ്