ഇന്നലെ അന്തരിച്ച മോഹനൻ വൈദ്യർക്ക് കൊറോണ പോസിറ്റീവ് ആയിരുന്നതായി ബുള്ളറ്റിൻ. സ്ഥിതിഗതികൾ വിലയിരുത്തി വരുന്ന റിപോർട്ടുകൾ പ്രകാരം അദ്ദേഹത്തിന് നേരത്തെ അസൂഖം ബാധിച്ചതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇന്നലെ വൈകിട്ടോടെ കരമനയിലുള്ള ബന്ധുവീട്ടിൽ കഴിയുകയായിരുന്ന വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചേർത്തല സ്വദേശി ആയ വൈദ്യർ രണ്ടു ദിവസമായി കരമനയിലെ ബന്ധു വീട്ടിൽ ആണ് താമസിച്ചിരുന്നത്. ഇദ്ദേഹത്തിന് 65 വയസ്സ് പ്രായമുണ്ടായിരുന്നു. വൈകിട്ടോടെ ആണ് ബന്ധുക്കൾ മരണ വിവരം ആശപ്രവർത്തകരെയും, കൗണ്സിലറെയും അറിയിക്കുന്നത്.
വന്നവർ കണ്ടത് കിടക്കയിൽ മരിച്ചു കിടക്കുന്ന മോഹനൻ വൈദ്യരെ ആണ്. ഇന്നലെ രാവിലെ മുതൽ അദ്ദേഹത്തിന് കടുത്ത പനിയും, ശ്വാസ തടസവും തുടങ്ങി അസ്വസ്ഥതകൾ ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ആധൂനിക ചികിത്സകൾക്ക് എതിരെ പടവെട്ടിയ അദ്ദേഹം ലോകത്ത് വൈറസുകൾ നിലനിൽക്കുന്നില്ല, ആധുനിക വൈദ്യശാസ്ത്രം തെറ്റാണ് എന്ന് നിരവധി തവണ സമർത്തിച്ചിട്ടുണ്ട്. നിപ്പ വൈറസ് കേരളത്തിൽ പിടിമുറുക്കിയപ്പോൾ വിവാദമായ വവ്വാൽ കഴിച്ചു കളഞ്ഞ പഴങ്ങൾ ഭക്ഷിക്കുന്ന വീഡിയോ പ്രചരിപ്പിച്ചിരുന്നു. സർക്കാർ ഇതിനെതിരെ നടപടികൾ എടുത്തിരുന്നു.