ഇന്ത്യൻ ന്യൂസ് മാഗസിൻ തെഹൽക്കയുടെ മുൻ മാനേജിങ് എഡിറ്റർ ആണ് മാത്യു സാമുവൽ. തെഹൽക്കയുടെ ഏറ്റവും വലിയ ഇൻവെസ്റ്റിഗേഷൻ ഓപ്പറേഷൻ ആയ വെസ്റ്റ് എൻഡിന് തുടക്കം കുറിച്ചത് മാത്യു സാമുവൽ ആയിരുന്നു.
ഇതിന്റെ ഭാഗമായി നാഷണൽ ഡെമോക്രാറ്റിക് അലയൻസിലെ നാല് മുതിർന്ന മന്ത്രിമാർ ആയിരുന്നു രാജിവെക്കേണ്ടി വന്നത്. കേരളത്തിലെ പത്തനാപുരത്ത് ജനിച്ച മാത്യു പഠനകാലം മുതൽ രാഷ്ട്രീയത്തിൽ സജീവമായിരുന്നു.
ഡൽഹിയിൽ സ്റ്റാഫ് റിപ്പോർട്ടർ ആയി തെഹെൽകയിൽ കയറിയ മാത്യു പിന്നീട് 2014ൽ അതിന്റെ മാനേജിങ് എഡിറ്റർ ആവുകയായിരുന്നു. ഡൽഹിയിൽ ഇന്ത്യ ടുഡേ പബ്ലിക്കേഷനിലും മാത്യു പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ടെലിവിഷൻ ചാനലുകളിലും പ്രവർത്തിച്ചിട്ടുള്ള മാത്യു പിന്നീട് 2016ൽ ഡൽഹിയിൽ നിന്നും രാജിവെച്ച് സ്വന്തം സംരംഭം ആരംഭിക്കുകയായിരുന്നു. നാരദ ന്യൂസ് എന്ന തന്റെ മാധ്യമത്തിലൂടെ അദ്ദേഹം പങ്കുവെച്ച് ഏറ്റവും പുതിയ വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
മുപ്പതോളം പെൺകുട്ടികളെ ചതിച്ച ഒരു സോഷ്യൽ മീഡിയ താരത്തെ കുറിച്ച് ഉള്ള ഒരു പെൺകുട്ടിയുടെ വെളിപ്പെടുത്തലാണ് നാരദ ന്യൂസിലൂടെ പുറത്തു വരാനിരിക്കുന്നത്. മുഴുവൻ വീഡിയോ ഉടൻ തന്നെ വരുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇക്കാര്യം അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ലൈം ഗി കാ തി ക്ര മം നേരിട്ടതിനെ തുടർന്ന് പരാതിയുമായി നാരദ ന്യൂസിന് മുമ്പാകെ എത്തുകയായിരുന്നു സ്ത്രീ.
സോഷ്യൽ മീഡിയ താരത്തിന്റെ ലൈം ഗിക അ തി ക്ര മ ങ്ങൾ നേരിടേണ്ടി വന്ന ഒരുപാട് സ്ത്രീകൾ ചിലപ്പോൾ ആ ത്മ ഹ ത്യ ചെയ്തിട്ടുണ്ടാവും എന്ന ഈ സ്ത്രീ വെളിപ്പെടുത്തുന്നു. കാൻസർ ബാധിച്ച ഒരു സ്ത്രീയെ സഹായിക്കാം എന്ന് പറഞ്ഞ് പണം വാങ്ങുകയും അവരോട് ലൈം ഗി ക ബ ന്ധത്തി ലേ ർ പ്പെ ടാൻ ആവശ്യപ്പെടുകയും ചെയ്യുന്ന ആളുകൾ ആണ് നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നത്. മലയാളം ചാനലുകളിലും ടിവി ചർച്ചകളിലും എല്ലാം സജീവസാന്നിധ്യം ആയിട്ടുള്ള ഒരാളാണ് ഇതിനു പിന്നിലെന്ന് മാത്യു സാമുവൽ പറയുന്നു.
സമൂഹമാധ്യമങ്ങളിൽ പല സ്ത്രീകളും ഇയാളുടെ തട്ടിപ്പിൽ അകപ്പെട്ടവരാണ്. എന്നാൽ ഇയാളുടെ ചതിയിൽ ഇരയാകുന്ന സ്ത്രീകൾ ഒന്നും ഇയാൾക്കെതിരെ പരാതിയുമായി മുന്നോട്ടു വരാത്തതുകൊണ്ടും, ഇയാളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന സ്ത്രീകൾ ഇയാളുടെ ഇരയാണെന്നു മുദ്രകുത്തുകയും ചെയ്യുന്നതു കൊണ്ടും യാതൊരു നടപടികളും ഇയാൾക്കെതിരേ എടുക്കാൻ കഴിയുന്നില്ല. ഇരയാക്കപ്പെട്ട സ്ത്രീകൾ സധൈര്യം മുന്നോട്ടു വരാതെ ഇതിന് ഒരിക്കലും ഒരു അവസാനം ഉണ്ടാവില്ല.