Movlog

Faith

നടി മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ-ഒരു കാമുകന്റെ വാക്കായി മാത്രം ഇത് കാണരുത്

മലയാള സിനിമയിൽ ഇപ്പോൾ ഒന്നിന് പിന്നാലെ ഒന്നായി പല വിവാദങ്ങൾ ആണ് ഇടംപിടിക്കുന്നത്. നടിയെ ആക്രമിച്ച കേസ് മുതൽ അടുത്തിടെ യുവനടി ബ ലാ ത്സം ഗ ത്തി നിരയായി എന്ന് പരാതിപ്പെട്ടത് വരെ ഒന്നിനു പിന്നാലെ ഒന്നായി പല സംഭവവികാസങ്ങളാണ് മലയാള സിനിമയിൽ അരങ്ങേറുന്നത്. ഇപ്പോഴിതാ മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നും അവർ ചിലരുടെ തടങ്കലിൽ ആണെന്നും സൂചിപ്പിച്ചുകൊണ്ട് വിശദമായ ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ.

4 ദിവസം മുമ്പ് ഇതിനെ കുറിച്ചുള്ള കുറിപ്പ് പങ്കു വെച്ചിട്ടുണ്ടെങ്കിലും ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു എന്നത് ഒഴിച്ചാൽ മറ്റാരും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല എന്ന് സംവിധായകൻ പറയുന്നു. മഞ്ജു വാരിയർ അടക്കം പേര് പറഞ്ഞിട്ടുള്ള ആരും ഇതിനെ കുറിച്ച് സംസാരിച്ചിട്ടില്ല. ഇതിനു പകരം ഒപ്പമുള്ള ഒരാളെ കൊണ്ട് പച്ചക്കള്ളം ഒരു പോസ്റ്റായി ഇറക്കിയിരിക്കുകയാണ്. അതിന് വ്യാപകമായ പ്രചാരണവും നൽകുന്നുണ്ട്.

ചില ഓൺലൈൻ മാധ്യമങ്ങളിൽ അവരെക്കുറിച്ചുള്ള അപവാദ കഥകൾ ഗൗരവമായി ഇറങ്ങി തുടങ്ങിയതോടെ താൻ ഉന്നയിച്ച വിഷയം മൗനത്തിൽ മുങ്ങുകയാണ്. ഇതാണ് നമ്മുടെ കേരളം. ഇത്രയേ ഉള്ളൂ നമ്മുടെ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ജാഗ്രത. ഡബ്ള്യു സി സി സംഘാനയ്ക്ക് ഈ-മെയിൽ അയച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല, അവർക്ക് കിട്ടിയോ എന്ന് പോലും ഉറപ്പില്ല എന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

മലയാളത്തിൽ നിരവധി സിനിമകൾ ചെയ്തിട്ടുള്ള ഒരു സംവിധായകനാണ് സനൽ കുമാർ ശശിധരൻ. സിനിമാ മേഖലയിൽ നിലനിൽക്കുന്ന സ്ത്രീപീഡനങ്ങൾക്ക് എതിരെയുള്ള ഡബ്ല്യുസിസിയുടെ കടുത്ത പോരാട്ടത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കുകയാണ് അദ്ദേഹം. അതിജീവിത തനിക്ക് നേരിട്ട അതിക്രൂരവും മനുഷ്യത്വരഹിതവുമായ പീഡനം പൊലീസ് ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും, കേരളത്തിൽ ക്രമസമാധാനപാലന വ്യവസ്ഥ കൊണ്ടുവരാൻ കഴിവുള്ള രാഷ്ട്രീയ ശക്തികളെ ചെറുത്തു തോൽപിക്കാനും ഡബ്ല്യുസിസി നടത്തുന്ന ശ്രമങ്ങൾക്ക് കൂപ്പുകൈ.

എന്നാൽ താൻ ഉന്നയിച്ച വിഷയം മൗനത്തിൽ മുങ്ങാതിരിക്കാനും അതിന്റെ പ്രാധാന്യം ഒന്നുകൂടി പരിഗണിക്കുവാൻ വേണ്ടിയും ആണ് വീണ്ടും സനൽ കുമാർ ശശിധരൻ ഈ കുറിപ്പ് പങ്കു വെച്ചത്. സ്ഥാപിത താൽപര്യക്കാർ ആയ ഏതാനും ആളുകളുടെ തടവറയിലാണ് മഞ്ജുവാര്യർ എന്നും അവരുടെ ജീവൻ അപകടത്തിലാണെന്നും സനൽകുമാർ ശശിധരൻ വെളിപ്പെടുത്തുന്നു. ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത് ഒഴിച്ചാൽ മഞ്ജുവാര്യരും ആയി ബന്ധപ്പെട്ട് മറ്റാരും അതിൽ പ്രതികരിച്ചില്ല.

പേരുകളും സംഭവങ്ങളും ഈ സംശയം ജനിപ്പിക്കാൻ കാരണമായ സാഹചര്യങ്ങൾ ഉൾപ്പെടെ കാര്യകാരണസഹിതം ആയിരുന്നു സംവിധായകൻ കുറിപ്പ് പങ്കുവെച്ചത്. എന്നാൽ ബന്ധപ്പെട്ട ആളുകൾ ആരും പ്രതികരിക്കാത്തത് കൊണ്ടുമാത്രം സമൂഹം ആ വിഷയത്തെ ഗൗരവത്തോടെ കണ്ടില്ല എന്നത് ഒരുപാട് നിരാശപ്പെടുത്തുന്നു. മഞ്ജു വാര്യരും പേരെടുത്ത് പറഞ്ഞ മറ്റു ആളുകളും പ്രതികരിച്ചില്ലെങ്കിലും ഉന്നയിച്ച വിഷയങ്ങൾ കൂടുതൽ ഗൗരവമുള്ളതാണെന്നും അതിനെ മൗനം കൊണ്ട് തേച്ചുമാച്ചു കളയാൻ നോക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രണ്ടു വർഷമായി “കയറ്റം” എന്ന ചലച്ചിത്രത്തിലെ നിർമ്മാണത്തിനെ തുടർന്ന് സംവിധായകനെതിരെയും അവരുടെ സിനിമകൾക്കെതിരെയും നടക്കുന്ന വ്യാപകമായ ദുഷ്പ്രചാരണങ്ങളെ കുറിച്ചും നിരന്തരം എഴുതുന്നുണ്ട് സനൽകുമാർ ശശിധരൻ. ഇത്തരം ദുഷ്പ്രചാരണങ്ങൾക്ക് പിന്നിൽ നിവ്-കാഴ്ച സ്ഥാപനങ്ങളിൽ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നവരും വ്യക്തിപരമായ വളരെ അടുത്ത ബന്ധമുണ്ടായിരുന്നവരും ആണ് എന്നും അദ്ദേഹം പങ്കു വെച്ചു.

ഇക്കാലമത്രയും അതിനെ കുറിച്ചൊന്നും പ്രതികരിക്കാതിരുന്ന ആളുകൾ മഞ്ജുവാര്യരുടെ ജീവൻ അപകടത്തിലാണെന്ന കുറിപ്പ് കണ്ടതോടെ മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. “കയറ്റം” എന്ന സിനിമയുടെ ആർട്ട് ഡയറക്ടറായിരുന്ന ദിലീപ് ദാസ് ആണ് മറുപടി എന്നവണ്ണം പറയുന്ന കാര്യങ്ങളിൽ സംവിധായകനെതിരെ ആഞ്ഞടിച്ചത്. “കയറ്റം” എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മണാലിയിൽ എത്തിയപ്പോൾ സൗകര്യങ്ങൾ കുറവായതിനാൽ മഞ്ജു തിരിച്ചു പോകാൻ ആഗ്രഹിക്കുന്നു എന്നും ഒപ്പമുണ്ടായിരുന്ന മാനേജർമാർക്ക് ഒപ്പം താമസിക്കാൻ സംവിധായകൻ നിർബന്ധിച്ചു എന്നുമായിരുന്നു പ്രചരിച്ചത്.

ദുരുദ്ദേശത്തോടെ ഉള്ള പച്ചക്കള്ളങ്ങൾ ആണ് ഇതെന്ന് സംവിധായകൻ പറയുന്നു. ഇതിന് പിന്നാലെ ക്രൈം നന്ദകുമാർ എന്ന ഓൺലൈൻ പത്രപ്രവർത്തകൻ മഞ്ജുവാര്യരുടെ ഒളിച്ചോട്ടങ്ങൾ എന്ന പേരിൽ അവരെ അപമാനിക്കുന്ന നിരവധി വീഡിയോകൾ പങ്കു വെച്ചു. മലയാളത്തിലെ ഒരു പ്രമുഖ നടൻ ക്രൈം നന്ദകുമാറിന് മഞ്ജുവാര്യരെ സംബന്ധിക്കുന്ന സ്വകാര്യ വീഡിയോകൾ നൽകിയെന്നും അത് സ്വകാര്യമായ സംഗതി ആയതുകൊണ്ട് പുറത്തു പറയുന്നില്ല എന്ന് നന്ദകുമാർ പറഞ്ഞിരുന്നു.

സ്ത്രീകളുടെ സ്വകാര്യ വീഡിയോകൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത് അടിമകളാക്കിയിരിക്കുന്ന മാഫിയ മലയാള സിനിമയിൽ ഉണ്ട് എന്ന് പറയേണ്ട കാര്യമില്ല. ഇത്തരത്തിൽ എന്തെങ്കിലും ഭീഷണി കാരണമാണ് മഞ്ജു മൗനം പാലിക്കുന്നത് എന്ന സംശയം സംവിധായകൻ പ്രകടിപ്പിച്ചു. സിനിമയിലെ സ്ത്രീപീഡനങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടന എന്ന രീതിയിൽ ഡബ്ല്യുസിസി ഇത് അന്വേഷിക്കണമെന്നും അദ്ദേഹം അറിയിച്ചു.

കാര്യകാരണസഹിതം പേരുകളും സംഭവങ്ങളും വെളിപ്പെടുത്തിക്കൊണ്ട് ഉന്നയിക്കപ്പെട്ട ഒരു ചർച്ച വിഷയം ചൂഷണത്തിനിരയാക്കുന്ന ആളുടെ മൗനം കൊണ്ട് മാത്രം റദ്ദാക്കുക ഇല്ല എന്ന വിശ്വാസവും അദ്ദേഹം പങ്കുവെച്ചു. മഞ്ജു വാര്യരോട് ഉള്ള തന്റെ പ്രണയത്തെക്കുറിച്ചും അത് മഞ്ജുവിനോട് തുറന്നു പറഞ്ഞിട്ടുണ്ടെന്നും തന്റെ കുറിപ്പിലൂടെ ഇതിനുമുമ്പ് സംവിധായകൻ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇത് ഒരു കാമുകനെ മനോവ്യഥയായി കണക്കാക്കരുത് എന്ന് അഭ്യർത്ഥിക്കുകയാണ് സനൽ കുമാർ ശശിധരൻ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top