Movlog

Faith

മലപ്പുറത്ത് പ്ലസ് ടു വിദ്യാർത്ഥിനി യൂട്യൂബിൽ നോക്കി പ്രസവിച്ചു !

കേരളക്കരയെ ഞെട്ടിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന വാർത്തകൾ കേട്ട് അമ്പരന്ന് ഇരിക്കുകയാണ് മലയാളികൾ. 17 വയസ്സുള്ള പെൺകുട്ടി യൂട്യൂബ് നോക്കി പ്രസവിച്ചു എന്ന് വിശ്വസിക്കാൻ ഇപ്പോഴും പലർക്കും സാധിക്കുന്നില്ല. ഇത് വ്യാജ വാർത്തയാണ് എന്ന് കരുതിയെങ്കിൽ തെറ്റി. മലപ്പുറം കോട്ടയ്ക്കലിൽ ആണ് കേരളക്കരയെ നടുക്കിയ സംഭവം ഉണ്ടായത്. അയൽവാസി ഗർഭിണിയാക്കിയ 17 വയസ്സുകാരി പരസഹായമില്ലാതെ യൂട്യൂബിൽ കണ്ട വീഡിയോകളുടെ അടിസ്ഥാനത്തിൽ പ്രസവം എടുക്കുകയായിരുന്നു.

വീട്ടുകാർ പോലും അറിയാതെ പ്രസവിച്ച പെൺകുട്ടിയെ മൂന്നു ദിവസത്തിനുശേഷം ആയിരുന്നു ആശുപത്രിയിൽ വൈദ്യ സഹായത്തിനായി പ്രവേശിപ്പിച്ചത്. പെൺകുട്ടിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പെൺകുട്ടിയുടെ പ്രസവ വാർത്തകൾ വൈറലായതോടെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ 21കാരനായ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗർഭിണിയായിരുന്ന സമയത്ത് രണ്ടുതവണ മാത്രമായിരുന്നു പെൺകുട്ടി ആശുപത്രിയിൽ വൈദ്യസഹായം തേടിയെത്തിയത്.

ഗർഭിണിയാണെന്ന വിവരം പറയാതെ അമ്മയെ കൂട്ടി ആയിരുന്നു യുവതി ആശുപത്രിയിലേക്ക് പോയത്. മാതാപിതാക്കൾക്കൊപ്പം വീട്ടിൽ കഴിയുന്ന കുട്ടി എങ്ങനെയാണ് ഇതെല്ലാം അവരിൽ നിന്നും മറച്ചു വെച്ചത് എന്ന് ഇപ്പോഴും ആളുകൾക്ക് മനസിലാവുന്നില്ല. മാതാവിന് കാഴ്ച പരിമിതികളുണ്ട്. ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് കുട്ടിയുടെ അച്ഛൻ. അതിനാൽ രാത്രികാലങ്ങളിൽ അച്ഛൻ മിക്കപ്പോഴും ജോലിയിൽ ആയിരിക്കും. കഴിഞ്ഞ എട്ടു മാസമായി ഗർഭിണിയാണെന്ന വിവരം ഒപ്പം കഴിയുന്ന മാതാപിതാക്കളിൽ നിന്നും മറച്ചു വെക്കുകയായിരുന്നു പെൺകുട്ടി.

ഓൺലൈൻ ക്ലാസ്സ് എന്ന പേരിൽ മുറിക്കകത്ത് തന്നെ കഴിയുകയായിരുന്നു പെൺകുട്ടി. അതിനാലാണ് എട്ടുമാസം ഗർഭിണിയായിട്ടും വീട്ടുകാർ ഒന്നും അറിയാതിരുന്നത്. എങ്ങനെ പ്രസവം നടത്തണമെന്നും പൊക്കിൾക്കൊടി മുറിക്കുന്നത് എങ്ങനെ എന്നും യൂട്യൂബ് നോക്കി ആണ് പെൺകുട്ടി മനസ്സിലാക്കിയത്. ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് ആണ് പെൺകുട്ടി ഇപ്രകാരം മൊഴി നൽകിയത്. പെൺകുട്ടിയുടെ വീട്ടിലെ മോശം സാഹചര്യങ്ങൾ അയൽവാസിയായ ദുരുപയോഗം ചെയ്യുകയായിരുന്നു.

ഒക്ടോബർ 20ന് ആയിരുന്നു മറ്റൊരാളുടെ സഹായമില്ലാതെ പെൺകുട്ടി സ്വന്തം വീട്ടിൽ പ്രസവിച്ചത്. മൂന്നു ദിവസത്തിനു ശേഷം ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു സംഭവം പുറംലോകം അറിയുന്നത്. പ്രസവത്തിനു ശേഷം കുറച്ച് ഇൻഫെക്ഷൻ ശരീരത്തിൽ ബാധിച്ചതിനെ തുടർന്ന് പെൺകുട്ടിയെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം അയൽവാസിയായ യുവാവിനെ അ റ സ്റ്റ് ചെയ്യുകയായിരുന്നു. പ്രസവം കഴിഞ്ഞ് രണ്ടു ദിവസങ്ങൾക്കു ശേഷം കുട്ടിയുടെ കരച്ചിൽ കേട്ടപ്പോൾ ആണ് മാതാപിതാക്കൾ വിവരം അറിയുന്നത്.

പോലീസിന്റെ അന്വേഷണത്തിൽ പെൺകുട്ടിയും അ റ സ്റ്റി ലായ യുവാവും പ്രണയത്തിലായിരുന്നു എന്ന് കണ്ടെത്തി. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ ആലോചിച്ച് പെൺകുട്ടിക്ക് നിയമപരമായി വിവാഹ പ്രായം എത്തിയാൽ വിവാഹം നടത്താമെന്നു തീരുമാനിക്കുകയായിരുന്നു. പെൺകുട്ടിയുടെയും കുഞ്ഞിനെയും ആശുപത്രിയിലുള്ള സംരക്ഷണം യുവാവിന്റെ വീട്ടുകാർ ഏറ്റെടുത്തു എങ്കിലും പെൺകുട്ടിയുടെ പ്രായം കണക്കിലെടുത്ത് ഒരു -ആയിട്ടാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ടു സഹോദരങ്ങൾ ആണ് പെൺകുട്ടിക്കുള്ളത്.

ഒരു ആൺകുട്ടിക്ക് ജന്മം നൽകിയ യുവതിക്ക് ഇൻഫെക്ഷൻ ആയതോടെ മഞ്ചേരി മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതർ വിവരങ്ങൾ അറിഞ്ഞതിനെ തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ മൊഴിയിൽ രണ്ടു തവണയാണ് ഗർഭകാലത്ത് പെൺകുട്ടി വൈദ്യ സഹായം തേടിയത്. ചികിത്സ ലഭിച്ച ആശുപത്രികളുടെ ഭാഗത്തുനിന്നും എന്തെങ്കിലും അനാസ്ഥ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് സിഡബ്ല്യുസി അറിയിച്ചു. 50 വയസ്സുള്ള യുവതിയുടെ അമ്മയ്ക്ക് കാഴ്ചക്ക് പ്രശ്നങ്ങളുണ്ടെങ്കിലും ഗർഭകാലത്ത് ഉടനീളം ഇത് മനസ്സിലാക്കാൻ സാധിച്ചില്ല എന്നത് ഒരു അത്ഭുതമാണെന്ന് സിഡബ്ല്യുസി ചെയർമാൻ പങ്കുവെച്ചു.

ഓൺലൈൻ ക്ലാസ്സുകളുടെ തിരക്കുകാരണം മുറി അടച്ചിരിക്കുകയാണ് എന്നാണ് യുവതിയുടെ അമ്മ കരുതിയത്. യൂട്യൂബ് വീഡിയോകൾ നോക്കി അമ്പിളിക്കൽ കോഡ് മുറിക്കുന്നത് പഠിക്കുവാൻ അറസ്റ്റിലായ അയൽവാസിയായ യുവാവ് ആയിരുന്നു പെൺകുട്ടിയെ ഉപദേശിച്ചത്. ഈ വിഷയം മൂടിവെക്കാൻ ശ്രമിക്കുകയായിരുന്നു ഇരുവരും. ഗർഭകാലത്തെ മൂന്നാം മാസത്തിൽ വയറുവേദനയെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ഗ്യാസ് സംബന്ധമായ രോഗത്തിന് ചികിത്സ തേടുകയായിരുന്നു യുവതി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top