സ്ത്രീകൾക്ക് നേരെയും കുട്ടികൾക്ക് എതിരേയുമുള്ള വാർത്തകൾ നമ്മൾ ദിവസവും കേൾക്കാറുണ്ട്. വളരെ ചെറിയ ഒരു ശതമാനം കേ സുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിലും എത്രയോ കൂടുതൽ സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നു. എന്നാൽ പലതും പുറം ലോകം അറിയുന്നു പോലുമില്ല. കൃത്യമായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടി കാണിച്ച് കടുത്ത ശിക്ഷകൾ ഒന്നും നൽകാത്തത് കാരണം ആണ് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള കു റ്റ കൃ ത്യ ങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നത്. ചെറിയ കുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ ഇരയാവുന്നു. പലയിടങ്ങളിലായി ഒരു 12കാരനെ പീ ഡി പ്പി ച്ച പ്രതികളുടെ വാർത്തയാണ് പുറത്തു വരുന്നത്. യൂട്യൂബ് ചാനലിൽ പാട്ടു പാടാൻ വേണ്ടി കൂട്ടിക്കൊണ്ടുപോയി കുറ്റിപ്പുറം ഭാരതപുഴയുടെ പാലത്തിനു താഴെ വെച്ചും, വേങ്ങൂർ ടൈലർ ഉമ്മറിന്റെ കടയിൽ വെച്ചും, പെരിന്തൽമണ്ണയിൽ ഉള്ള പള്ളിയിൽ വെച്ചും, പുഴയിൽ വെച്ചും, റബ്ബർ തോട്ടത്തിൽ വെച്ചും 12കാരനായ വിദ്യാർത്ഥിയെ പ്ര കൃ തി വി രു ദ്ധ പീഡ ന ത്തി ന് ഇ രയാ ക്കി യ സംഭവത്തിൽ മൂന്ന് പേരെ അ റ സ്റ്റ് ചെയ്തു. പോ ക്സോ നിയമപ്രകാരം കുറ്റിപ്പുറം പോ ലീസ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലയിലും സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശിയായ ഉമ്മർ കീഴാറ്റൂർ (55), വേങ്ങൂർ സ്വദേശി ടൈലർ ഉമ്മർ (36), ഒസാമ (47) എന്നിവരാണ് അ തി ക്രൂ ര മായ കൃത്യം ചെയ്തതിന് പിടിയിലായത്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അമ്മ ഡോക്ടറെ കാണിക്കുകയായിരുന്നു. അപ്പോഴായിരുന്നു ഞെ ട്ടി ക്കു ന്ന പീ ഡ ന വിവരങ്ങൾ പുറത്തു വന്നത്. കുട്ടിക്ക് മൊബൈൽ ഫോണും പണവും മറ്റും പലപ്പോഴും ആയി നൽകിയായിരുന്നു നടത്തിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റി മാ ൻ ഡ് ചെയ്തു. സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് പരിഹസിച്ചും കുറ്റപ്പെടുത്തിയും വിമർശിക്കുകയും ചെയ്തവർ മനസ്സിലാക്കേണ്ടത് ഇതെല്ലാം ലൈംഗിക വിദ്യാഭ്യാസത്തിൽ ഉൾപ്പെടുന്നു എന്നതാണ്. പലപ്പോഴും മാതാപിതാക്കൾ ഇതു പോലുള്ള വിഷയങ്ങൾ കുട്ടികളോട് ചർച്ച ചെയ്യാൻ മടിക്കുമ്പോൾ കുട്ടികളിലേക്ക് ഇത്തരം അറിവുകൾ എത്തിക്കുകയും വേണ്ടവിധത്തിൽ പ്രതികരിക്കാനുള്ള അറിവ് നൽകേണ്ടതും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഉത്തരവാദിത്വം ആകുന്നു.
അടുത്തിടെ ഒമ്പത് വയസുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കോടതി ശിക്ഷിച്ചിരുന്നു. വിസ്താര വേളയിൽ ഒമ്പതു വയസ്സുകാരൻ കോടതിയിൽ പറഞ്ഞത് ഗുഡ് ടച്ചും ബാഡ് ടച്ചും എനിക്ക് തിരിച്ചറിയാം, സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട് എന്നായിരുന്നു. അതു ബാഡ് ടച് ആണ്, അതു കൊണ്ട് മാമൻ കുറ്റം ചെയ്തിട്ടുണ്ട്, മാമനെ ശിക്ഷിക്കണമെന്ന് ഒമ്പതു വയസ്സുകാരൻ കോടതിയിൽ വ്യക്തമായി പറയുകയായിരുന്നു. 9 വയസ്സുകാരനെ പീ ഡി പ്പിച്ച പോക്സോ കേസിലെ പ്രതിയെ അഞ്ചു വർഷം കഠിന തടവിന് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിക്കുകയായിരുന്നു.
സമാനമായ മറ്റൊരു സംഭവം ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ബംഗാളിൽ നിന്ന് കടത്തിക്കൊണ്ടു വന്ന് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന 16കാരിയെ ചൈൽഡ് ലൈനും പോലീസും ചേർന്ന് രക്ഷപ്പെടുത്തിയ വാർത്ത ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു. ബംഗാളിൽ നിന്ന് കാണാതായ കുട്ടിയെ മലപ്പുറം വാഴക്കാട് നിന്നുമാണ് കണ്ടെത്തിയത്. പ്രായപൂർത്തിയാവാത്ത പതിനാറുകാരിയെ കാണാനില്ലെന്ന വിവരം നാഷണൽ ചൈൽഡ് റൈറ്റ് കമ്മീഷൻ ആണ് പോലീസിനെ അറിയിച്ചത്.
പെൺകുട്ടിയെ മലപ്പുറത്ത് കൊണ്ടുവന്നതായി സംശയിക്കുന്നു എന്ന് നാഷണൽ ചൈൽഡ് റൈറ്റ് കമ്മീഷൻ അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി വാഴക്കാട് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്നതായി കണ്ടെത്തി. ഭാര്യയുമായി ബന്ധം വേർപിരിഞ്ഞ് ബംഗാളിൽ പോയി തിരിച്ചു വന്നപ്പോൾ പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെയും കൂട്ടി കൊണ്ടുവരികയായിരുന്നു ഇയാൾ.