ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ച കോ വി ഡ് 19 എന്ന മ ഹാ മാ രി ഒരു ലോക മഹാ യു ദ്ധം പോലെ ലോകം മുഴുവനും നാ ശം വിതയ്ക്കുകയാണ്. രണ്ടു വർഷമായി ഈ മഹാ വ്യാ ധി യോട് പോരാടുകയാണ് ലോകജനത. സാമൂഹ്യ അകലം പാലിച്ചും, മാസ്ക് ധരിച്ചും, സാനിറ്റൈസ് ചെയ്തും ഒരു പരിധി വരെ ഈ അസുഖത്തെ അകറ്റാൻ സാധിച്ചുവെങ്കിലും കോ വി ഡി ന്റെ രണ്ടാം ത രം ഗവും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയതും സ്ഥിതികൾ ഗു രു ത ര മാ ക്കി.
വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടാണ് ഈ വൈ റ സ് ചൈനയിൽ നിന്നും ലോകമെമ്പാടും വ്യാപിച്ചത്. ഒരു വർഷം കഴിഞ്ഞപ്പോൾ കോവിഡിന്റെ രണ്ടാം തരംഗമാണ് അതിരൂക്ഷമായി വ്യാപിക്കുന്നത്. രാജ്യത്ത് കോവിഡ് മ ര ണ ങ്ങ ൾ രണ്ടു ലക്ഷം കടന്നിരിക്കുകയാണ്. മാസ്ക് ധരിക്കുന്നത് ഇപ്പോൾ നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി മാറി കഴിഞ്ഞു. വസ്ത്രം ധരിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ട ഒന്നായി മാറിയിരിക്കുകയാണ് ഇന്ന് മാസ്‌കുകളും.
ഏതു കാര്യത്തിനും വൈവിധ്യം കൊണ്ട് വരുന്ന ആളുകൾ മാസ്കിലും അത് ചെയ്തിരിക്കുകയാണ്. പൂനെയിൽ ശങ്കർ കുരുടെ എന്ന വ്യക്തി 2.89 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണത്തിന്റെ മാസ്ക് സ്വന്തമാക്കിയത് ഏറെ ശ്രദ്ധേയമായിരുന്നു. പൊതുവെ സ്വർണാഭരണങ്ങൾ അണിയുവാൻ താല്പര്യമുള്ള ശങ്കർ സമൂഹ മാധ്യമങ്ങളിൽ കോലാപൂരിൽ വെള്ളി മാസ്ക് ധരിച്ചത്തിന്റെ വീഡിയോ കണ്ടപ്പോൾ ആണ് സ്വർണം കൊണ്ട് മാസ്ക് നിർമിക്കാൻ തീരുമാനിച്ചത്.
ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് നമ്മുടെ കേരളത്തിലെ ഒരു കല്യാണപ്പെണ്ണിന്റെ ഫോട്ടോഷൂട്ട് ആണ്. സർവ്വാഭരണവിഭൂഷിതയായ കല്യാണപെണ്ണ് കേരളത്തിൽ ഒരു പുതിയ കാര്യമൊന്നുമല്ല. എന്നാൽ വധു അണിഞ്ഞ പത്തു പവന്റെ സ്വർണ മാസ്‌ക് ആണ് വ്യാപകമായ ചർച്ചയ്ക്ക് കാരണമായത്. മകൾക്ക് അച്ഛൻ വിവാഹ സമ്മാനം ആയി നൽകിയത് ആണ് പത്തു പവന്റെ സ്വർണ മാസ്ക്. ഇത് അരിഞ്ഞതും സോഷ്യൽ മീഡിയയിൽ ഉള്ളവരുടെ കണ്ണ് തള്ളിയിരിക്കുകയാണ്.
ഒരു ഭാഗത്ത് വിവാഹം നടത്തുവാൻ ആയി ആളുകൾ നെട്ടോട്ടം ഓടുമ്പോൾ ആണ് ഇത്തരത്തിൽ ഉള്ള അത്യാഡംബരങ്ങൾ മറുവശത്ത് നടക്കുന്നത്. കോ വി ഡി ന്റെ പശ്ചാത്തലത്തിൽ മാസ്കുകൾ നിർബന്ധം ആയിരിക്കുന്ന സാഹചര്യത്തിൽ ആണ് മാസ്കുകളിൽ ആളുകൾ വൈവിധ്യവും ആഡംബരവും കൊണ്ട് വരുന്നത്. എന്തായാലും സ്വർണ മാസ്ക് അണിഞ്ഞ നവവധുവിന്റെ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.
ഇതിന് മുമ്പ് കൊൽക്കത്തയിൽ ദുർഗ്ഗാപൂജ ആഘോഷവേളയിൽ ഒരു വ്യവസായ പ്രമുഖൻ സ്വർണ്ണ മാസ്ക് ധരിച്ചത് ബംഗാളി ദിനപത്രമായ ആനന്ദബസാർ പത്രിക പുറത്തു വിട്ടിരുന്നു. കഴുത്തിൽ ഒന്നിലധികം മാലകളും ഇരുകൈകളിലും വളകളും കൈത്തണ്ടയിൽ ബ്രേസ്‌ലെറ്റും അണിയുന്ന ആഭരണ പ്രിയനായ വ്യക്തി സ്വർണ മാസ്ക് ധരിച്ചായിരുന്നു ആഘോഷവേളയിൽ എത്തിയത്.
എന്നാൽ ചുറ്റും ഉള്ള ആളുകളുടെ നോട്ടങ്ങളെ തുടർന്ന് മാസ്ക് പോക്കറ്റിൽ സുരക്ഷിതമായി വയ്ക്കേണ്ടി വന്നു. ഇപ്പോൾ സ്വർണ്ണത്തിന്റെ ആ മാസ്ക് ലോക്കറിൽ ആണ്.