Movlog

Kerala

കാമം തലയ്ക്ക് പിടിച്ചു – കാമുകനൊപ്പം പോകാൻ വേണ്ടി ഈ സ്ത്രീ ചെയ്ത പണികൊണ്ടോ

ഓരോ ദിവസം കഴിയുന്തോറും അങ്ങേയറ്റം പൈശാചികമായ വാർത്തകളാണ് നമ്മൾ കേൾക്കുന്നത്. മനുഷ്യരെ മൃഗങ്ങളിൽ നിന്നും മാറ്റി നിർത്തുന്നത് മനുഷ്യന്റെ സംസ്കാരമായിരുന്നു. എന്നാൽ ഈ സംസ്കാരം ഇന്ന് മനുഷ്യർക്ക് അന്യം നിന്നു പോയിരിക്കുകയാണ്. പ്രപഞ്ചത്തിൽ പരിശുദ്ധവും നിസ്വാർത്ഥവും നിരുപാധികമായ സ്നേഹം എന്ന് വാഴ്ത്തുന്ന മാതൃസ്നേഹത്തിന് പോലും കളങ്കം സംഭവിച്ചിരിക്കുകയാണ്. മകളെ കാമത്തോടെ നോക്കിക്കാണുന്ന അച്ഛന്മാരുടെ നാടായി മാറിയിരിക്കുകയാണ് വിദ്യാസമ്പന്നരായ നമ്മുടെ കേരളം.

മകളെ പീ ഡി പ്പി ച്ച് ഗ ർ ഭിണിയാക്കിയ അച്ഛന്റെ വാർത്തകൾ തല കുനിച്ചായിരുന്നു മലയാളികൾ ഏറ്റെടുത്തത്. സ്വത്തിനു വേണ്ടി സഹോദരങ്ങളെ കൊല്ലാൻ പോലും മടിയില്ലാത്ത ഒരു കാലം. അധ്യാപകർ വിദ്യാർത്ഥികളെ പീ ഡിപ്പിക്കുന്ന വാർത്തകൾ ഇന്ന് സർവ്വസാധാരണമായി ഇരിക്കുകയായിരുന്നു. ഇപ്പോഴിതാ കാമുകനോടൊപ്പം കഴിയാനായി സ്വന്തം മക്കളെ കൊ ല. പ്പെ. ടു ത്താ ൻ ശ്രമിച്ച അമ്മയുടെ വാർത്തകൾ ആണ് പുറത്തു വരുന്നത്.

മാർത്താണ്ഡത്ത് ഒന്നര വയസ്സ് പ്രായമുള്ള സ്വന്തം കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു കുലക്കാച്ചി സ്വദേശിയായ ജഗദീഷിന്റെ ഭാര്യ കാർത്തിക (21). കേസിൽ യുവതി അറസ്റ്റിലായി. കാമുകനോടൊപ്പം പോകുന്നതിനായി മൂത്ത മകൾ സഞ്ജന (3), മകൻ ശരൺ (ഒന്നര വയസ്) എന്നിവർക്ക് വി ഷം നൽകി കൊ ല പ്പെ ടു ത്താ ൻ ശ്രമിക്കുകയായിരുന്നു യുവതി. സഞ്ജന ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

കഴിഞ്ഞ ദിവസം മക്കൾക്ക് വിഷം നൽകി മകനെ കൊ ല പ്പെ ടു ത്തിയ സംഭവത്തിൽ ആണ് അമ്മ അ റ സ്റ്റി ലാ യത്. ഇവരുടെ അച്ഛൻ ജഗദീഷ് കെട്ടിടനിർമ്മാണ തൊഴിലാളിയാണ്. ഉച്ചയ്ക്ക് ജഗദീഷിനെ വിളിച്ച ഭാര്യ കാർത്തിക ഇളയമകൻ ശരൺ ബോധംകെട്ടു വീണു എന്നായിരുന്നു പറഞ്ഞത്. ഉടൻ തന്നെ വീട്ടിലേക്ക് ഓടിയെത്തി ജഗദീഷ് കുട്ടിയെ മാർത്താണ്ഡത്ത് ഉള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും കുട്ടി മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തക്കല ഡിവൈഎസ്പി ഗണേശൻ, മാർത്താണ്ഡം ഇൻസ്പെക്ടർ സെന്തിൽ കുമാർ എന്നിവർ കാർത്തികയേയും ജഗദീഷിനെയും കസ്റ്റഡിയിലെടുക്കുകയും മൃതദേഹം ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സംഭവം നടന്ന ദിവസം രാത്രി 10 മണിയായപ്പോൾ അച്ഛനെ കാണണം എന്ന് മകൾ വാശിപിടിച്ചപ്പോൾ അമ്മൂമ്മ മകളെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

അവിടെ വെച്ച് സഞ്ജനയ്ക്കും ബോധക്ഷയം ഉണ്ടായതോടെയാണ് സംഭവത്തിൽ കൊലപാതകത്തിനുള്ള സാധ്യത പോലീസിന് തെളിഞ്ഞത്. അങ്ങനെ കാർത്തികയെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യുവതി കുറ്റം സമ്മതിച്ചത്. രണ്ടു മാസങ്ങൾക്കു മുമ്പ് കാർത്തിക മാരായപുരത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് പോയപ്പോൾ അവിടെ പച്ചക്കറി കട നടത്തുന്ന സുനിൽ എന്നയാളുമായി അടുപ്പത്തിൽ ആവുകയായിരുന്നു.

കാർത്തിക വിവാഹിതയാണെന്ന കാര്യം മനഃപൂർവം സുനിലിൽ നിന്നും മറച്ചു വെച്ചു. കാർത്തിക സുനിലിന്റെ ഫോൺ നമ്പർ വാങ്ങി അവർ പ്രണയബന്ധത്തിൽ ആവുകയായിരുന്നു. പിന്നീട് കാർത്തിക വിവാഹിതയാണെന്ന് അറിഞ്ഞതോടെ സുനിൽ കാർത്തികയിൽ നിന്നും അകൽച്ച പാലിച്ചു. മക്കൾ കാരണമാണ് സുനിൽ തന്നോട് അടുക്കാത്തത് എന്ന് കരുതിയ കാർത്തിക മക്കളെ ഇല്ലാതാക്കി സുനിലിനോടൊപ്പം പോകുവാൻ വേണ്ടിയായിരുന്നു അവർക്ക് വിഷം നൽകിയത്.

വീട്ടിൽ എലി ശല്യം കൂടുതലാണെന്ന് പറഞ്ഞ് കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു ജഗദീഷിനെ കൊണ്ട് കാർത്തിക ഏലി വി ഷം വാങ്ങിപ്പിച്ചത്. ആർക്കും സംശയം തോന്നാതിരിക്കാൻ അയല്പക്കകാരുടെ മുന്നിൽ വെച്ച് വീടിന് കുറ്റം എലിവിഷം വെച്ചു. ബാക്കി മക്കളുടെ സേമിയ ഉപ്പുമാവിൽ കലർത്തുകയായിരുന്നു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മൂത്ത മകൾ സഞ്ജന ഇപ്പോഴും തുടർ ചികിത്സയിൽ ആശുപത്രിയിൽ കഴിയുകയാണ്. സ്വന്തം വീട്ടിൽ പോലും മക്കൾ സുരക്ഷിതമല്ലാത്ത ഒരു കാലമാണിത്. അവിഹിത ബന്ധങ്ങൾ കാരണം കുടുംബ ബന്ധങ്ങൾ ശിഥിലം ആകുമ്പോൾ അവിടെ നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരുന്നത് ഒന്നുമറിയാത്ത നിഷ്കളങ്കരായ കുട്ടികളാണ്. നൊന്തു പ്രസവിച്ച അമ്മമാർ തന്നെ മക്കളെ കൊലപ്പെടുത്താൻ മുതിരുന്നത് ഭയത്തോടെ ആണ് സമൂഹം നോക്കികാണുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top