Movlog

Kerala

വീട്ടിൽ നിന്നും സന്തോഷത്തോടെ ഇറങ്ങി – നിമിഷങ്ങൾക്കകം തൃശൂരിൽ വെച്ച് ബസുമായി ഇടിക്കുകയായിരുന്നു – കണ്ണീരോടെ കുടുംബം

ട്രാഫിക് നിയമങ്ങൾ എത്ര കർശനമാക്കിയാലും റോഡപകടങ്ങൾ ക്രമാതീതമായി വർധിച്ചു വരുന്നതാണ് കാണുന്നത്. ദിനംപ്രതി എത്രയോ ആളുകൾ റോഡ് അപകടത്തിൽ മരിച്ചു വീഴുന്ന വാർത്തകളാണ് നമ്മൾ കേട്ടുണരുന്നത്. അമിതവേഗത, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവയാണ് റോഡപകടത്തിനുള്ള പ്രധാന കാരണങ്ങൾ. ഒരു പരിധിവരെ സകല റോഡപകടങ്ങളും ക്ഷണിച്ചുവരുത്തുന്നത് നമ്മൾ ഓരോരുത്തർ തന്നെ ആണ്.

നിസ്സാരമായ ചില അശ്രദ്ധകൾ വലിയ അപകടങ്ങളിലേക്ക് വഴിവെക്കും. നമ്മുടെ ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവൻ പോലും അപകടത്തിൽ ആവാൻ കാരണം ആകുന്നത് ആണ് റോഡ് അപകടങ്ങൾ. അതുകൊണ്ടു തന്നെ അത്രയേറെ ശ്രദ്ധയോടെ വേണം റോഡിൽ വണ്ടി ഇറക്കാൻ. വാഹനം ഓടിക്കുമ്പോൾ ഒരു രീതിയിലും നിങ്ങളുടെ ശ്രദ്ധ വ്യതിചലിച്ചു പോകാതിരിക്കാൻ ശ്രദ്ധിക്കണം. അതുകൊണ്ടുതന്നെ ഫോൺ, ടാബുകൾ മുതലായവ നോക്കി വാഹനമോടിക്കുന്ന പ്രവണത അവസാനിപ്പിച്ചേ മതിയാകൂ.

വലിയ അപകടങ്ങളാണ് ഇതുകാരണം ഉണ്ടാവുന്നത്. റോഡിലെ സിഗ്നൽ ബോർഡുകൾ ശ്രദ്ധിച്ച്, മറ്റുള്ളവർ റോഡ് മുറിച്ചുകടക്കുന്നുണ്ടോ എന്ന് നോക്കി, എതിർദിശയിൽ നിന്നും പിൻവശത്തു നിന്നും വണ്ടികൾ വരുന്നുണ്ടോ എന്ന് ഉറപ്പു വരുത്തി ആയിരിക്കണം വാഹനമോടിക്കുന്നത്. ഫോൺ ചെയ്തുകൊണ്ട് വാഹനമോടിക്കുന്നത് നല്ലൊരു പ്രവണതയല്ല. എത്രയോ തവണ അങ്ങനെ ചെയ്തിട്ടുണ്ട് അപ്പോൾ ഒന്നും അപകടംപറ്റിയില്ലല്ലോ എന്ന് പറയുന്നത് ഒരു ന്യായീകരണവും അർഹിക്കുന്നില്ല.

ഫോൺ കോൾ വരുമ്പോൾ വാഹനം റോഡിന്റെ ഒരു വശത്തേക്ക് ഒതുക്കി നിർത്തി മാത്രം സംസാരിക്കുക. വാഹനം ഓടിക്കുമ്പോൾ ഫോണിൽ ആയിരിക്കരുത് റോഡിൽ ആയിരിക്കണം മുഴുവൻ ശ്രദ്ധ. വണ്ടി ഓടിക്കുമ്പോൾ ഒരു രീതിയിലും മറ്റുള്ള കാര്യങ്ങളിൽ ഏർപ്പെടരുത്. ഇതു മനസ്സിലാക്കിയാൽ തന്നെ ഒരുപാട് റോഡപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും. മൊബൈ ഫോൺ ഉപയോഗിക്കുന്നതും പരിസരം മറന്നുള്ള സംസാരങ്ങളും എല്ലാം ദുരന്തങ്ങൾ ആയിരിക്കും സൃഷ്ടിക്കുക.

കഴിഞ്ഞ ദിവസം തൃശ്ശൂർ പെരുമ്പിലാവ് പൂങ്കുന്നം ദേശാഭിമാനി പ്രസ്സിന് സമീപം നടന്ന അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. ബൈക്കും ബസും കൂട്ടിയിടിച്ചാണ് വിദ്യാർത്ഥി മരിച്ചത്. പെരുമ്പിലാവ് പൂഴിക്കുന്നത്ത് അസ്ലമിന്റെ മകൻ അൻസിൽ(18) ആണ് മരിച്ചത്. രാവിലെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് അൻസിൽ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അൻസിൽ മരണപ്പെട്ടു.

തൃശ്ശൂരിൽ എൻട്രൻസ് ക്ലാസ്സിനു പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. പെരുമ്പിലാവ് അൻസാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു അൻസിൽ. അൻസിലിന്റെ പിതാവ് വിദേശത്താണ്. മാതാവ് നിശയുടെ പെരുംപിലാവിലെ വീട്ടിലാണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്. പുന്നയൂർക്കുളത്ത് പുതിയതായി നിർമ്മിച്ച വീട്ടിലേക്ക് താമസം മാറാനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കവെയാണ് അൻസിലിന്റെ അപ്രതീക്ഷിത വിയോഗം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top