Movlog

Kerala

ബാലചന്ദ്രകുമാർ ഇത്തരക്കാരനോ ? പെൻ ക്യാമറയിൽ യുവതിയുടെ രംഗങ്ങൾ എടുത്തു ഭീഷണിപ്പെടുത്തിയതായ് പരാതി

മലയാള സിനിമയ്ക്ക് തന്നെ തീരാകളങ്കം ആയ സംഭവം ആയിരുന്നു 2017ൽ കൊച്ചിയിൽ പ്രമുഖ നടി ആ ക്ര മി ക്ക പ്പെ ട്ട ത്. 2017 ഫെബ്രുവരിയിൽ ആയിരുന്നു മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച സംഭവം നടന്നത്.

സഞ്ചരിച്ചു കൊണ്ടിരുന്ന വാഹനത്തിൽ നിന്നും നടിയെ തട്ടിക്കൊണ്ടു പോയി പീ ഡി പ്പി ക്കു ന്ന ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഈ കേസിൽ ജനപ്രിയ നടൻ ദിലീപ് അറസ്റ്റിലായതോടെ ദിലീപിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയരുകയായിരുന്നു.

എന്നാൽ നടിയെ കേ സിൽ ഓരോ വിസ്താരം കഴിയുമ്പോൾ സാക്ഷികൾ ഓരോന്നായി കൂറ് മാറി. മൂന്ന് മാസത്തെ ജയിൽ ജീവിതത്തിന് ശേഷം ദിലീപ് കടുത്ത ഉപാധികളോടെ ജാമ്യത്തിലിറങ്ങി വീണ്ടും സിനിമയിൽ സജീവമായി. വിചാരണ കോടതിയിൽ ദിലീപിന് അനുകൂലമായ വിധി വരാനിരിക്കവേ ആയിരുന്നു സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ നിർണായകമായ വെളിപ്പെടുത്തലുകൾ. റിപ്പോർട്ടർ ചാനലിലൂടെ ആയിരുന്നു സംവിധായകന്റെ വെളിപ്പെടുത്തലുകൾ പുറം ലോകം അറിയുന്നത്.

നടിയെ ആ ക്ര മി ച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ നിന്ന് കണ്ടു എന്ന് സൂചിപ്പിക്കുന്ന ചില റെക്കോർഡിങ്ങുകളും കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയതിന്റെ ഡിജിറ്റൽ തെളിവുകളും ആയി ബാലചന്ദ്ര കുമാർ രംഗത്തെത്തി. ഇതോടെ നടി കേസിൽ വീണ്ടും വഴിത്തിരിവ് ആയി. ദിലീപിനെ പോലെ വലിയ ഒരു ശക്തിക്ക് എതിരെ ബാലചന്ദ്ര കുമാർ വരണമെങ്കിൽ അതിൽ സത്യം ഇല്ലാതെ ഇരിക്കില്ല എന്ന് ഒരു വിഭാഗം ആളുകൾ ബാലചന്ദ്ര കുമാറിനെ അനുകൂലിച്ചു.

എന്നാൽ ഇത്രയും കാലം എവിടെയായിരുന്നു ഇയാൾ എന്നും ഇത് മനഃപൂർവം ദിലീപിനെതിരെ കെട്ടിച്ചമക്കുന്ന തെളിവുകൾ ആണെന്നും ദിലീപിനെ അനുകൂലിക്കുന്നവർ പറഞ്ഞു. ഭയം കൊണ്ട് ആയിരുന്നു ഇത്രയും നാൾ ഒന്നും പറയാതെ നിന്നത് എന്നും കാലം കഴിയുമ്പോൾ ഭയം മാറി ഒരു ധൈര്യം വരാനുണ്ടെന്നും അത് കൈവരിച്ചപ്പോൾ ആണ് വെളിപ്പെടുത്താൻ തയ്യാറായത് എന്നും ബാലചന്ദ്ര കുമാർ പറഞ്ഞു. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസിൽ പുനരന്വേഷണം വിധിക്കുകയും ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ദിലീപ്, സഹോദരൻ അനൂപ്, സഹോദരിയുടെ ഭർത്താവ് സുരാജ്, സുഹൃത്ത് ബൈജു, ബന്ധു അപ്പുണ്ണി എന്നിവരെ മൂന്ന് ദിവസങ്ങൾ ആണ് ചോദ്യം ചെയ്തത്. 33 മണിക്കൂർ ആയിരുന്നു ക്രൈം ബ്രാഞ്ച് ഇവരെ ചോദ്യം ചെയ്‌തത്‌. ഇപ്പോഴിതാ ദിലീപിനെതിരെ ശക്തമായ ആരോപണങ്ങളുമായി മുന്നോട്ട് വന്ന ബാലചന്ദ്ര കുമാറിനെതിരെ ബ ലാ ത്സം ഗ ആരോപണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് യുവതി. പത്തു വർഷം മുമ്പ് ബാലചന്ദ്ര കുമാറിൽ നിന്ന് വളരെ ക്രൂ ര മാ യ അനുഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് യുവതി വെളിപ്പെടുത്തി.

ജോലി വാഗ്ദാനം ചെയ്‌ത്‌ ഹോട്ടലിൽ വിളിച്ചു വരുത്തി ബ ലാ ത്സം ഗ ത്തിന് ഇ ര യാക്കി എന്നും ആ ദൃശ്യങ്ങൾ ഒളി ക്യാമെറയിൽ പകർത്തി ഭീഷണിപ്പെടുത്തി എന്നുമാണ് ബാലചന്ദ്ര കുമാറിനെതിരെയുള്ള യുവതിയുടെ ആരോപണം. ഡിജിപിക്ക് എതിരെ ആണ് സംവിധായകനെ കുറിച്ചുള്ള പരാതി യുവതി നൽകിയത്. ദിലീപിനെതിരെ ആരോപണവുമായി എത്തിയപ്പോഴാണ് വർഷങ്ങൾക്ക് ശേഷം ഇയാളെ കാണുന്നതെന്നും യുവതി പങ്കു വെച്ചു.

പെൻ കാമറ അടക്കമുള്ള സാധനങ്ങൾ ഇയാളുടെ പക്കൽ ഉണ്ടാവാറുണ്ട് എന്നും അയാളുടെ കയ്യിൽ ദൃശ്യങ്ങൾ ഉള്ളത് കൊണ്ട് മാത്രമാണ് അന്ന് പരാതിപ്പെടാതിരുന്നത് എന്നും യുവതി വെളിപ്പെടുത്തി. ആ ദൃശ്യങ്ങൾ പുറത്തു വന്നാൽ ജീവൻ ഒടുക്കേണ്ടി വരുമെന്നും ഭാരത് ലൈവ് ന്യൂസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ യുവതി വെളിപ്പെടുത്തി. ബാലചന്ദ്രകുമാർ എന്ന ക്രൂ ര ൻ എന്ന കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top