ഓരോ സ്ത്രീധന മ ര ണ ങ്ങ ൾ ഉണ്ടാവുമ്പോൾ സ്ത്രീധനത്തെ കുറിച്ചും, പെൺകുട്ടികളുടെ സുരക്ഷയെ കുറിച്ചും ഘോരഘോരം പ്രസംഗിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യും എങ്കിലും അതിൽ കൂടുതൽ ഒന്നും ഒരു മാറ്റവും നമ്മുടെ സമൂഹത്തിലും പലരുടെയും ചിന്താഗതികൾക്കും വരുന്നില്ല എന്നാണ് വീണ്ടും വീണ്ടും സ്ത്രീധനത്തിന്റെ പേരിൽ സംഭവിക്കുന്ന യുവതികളുടെ ജീവൻ അവസാനിപ്പിക്കുന്നത് തെളിയിക്കുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു ശാസ്താംകോട്ടയിലെ മെഡിക്കൽ വിദ്യാർഥിനി വിസ്മയയുടെ വേർപാട്.
സ്ത്രീധനം ഒരുപാട് നല്കിയിട്ടു പോലും സർക്കാർ ജീവനക്കാരനായ കിരൺ വിസ്മയയെ പ്രശ്നങ്ങളിലേക്ക് തള്ളിവിട്ടിരുന്നു. പ്രശ്നങ്ങൾ സഹിക്കാനാവാതെ ഭർതൃവീട്ടിൽ വെച്ചായിരുന്നു വിസ്മയ എല്ലാം അവസാനിപ്പിച്ചത്. വിസ്മയയുടേത് പോലൊരു ദുർവിധി ഇനി കേരളത്തിൽ ഒരു സഹോദരിക്കും ഉണ്ടാകരുത് എന്ന് നമ്മൾ കരുതിയെങ്കിലും ആ വിഷയം ഒന്നു കെട്ടടങ്ങുന്നുതിനുമുമ്പ് തന്നെ ഒരുപാട് സ്ത്രീധന മ ര ണ ങ്ങ ൾ വീണ്ടും ആവർത്തിച്ചു.
ഇപ്പോഴിതാ ഏറ്റവുമൊടുവിൽ മോഫിയ പർവീൺ ജീവനൊടുക്കിയതിന്റെ നടുക്കത്തിലാണ് കേരള ജനത .ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് സുഹൃത്തായ സുഹൈലും ആയിട്ടായിരുന്നു മോഫിയയുടെ നിക്കാഹ് നടത്തിയത്. നിക്കാഹിന് ശേഷം സുഹൈൽ മോഫിയയെ ബന്ധപ്പെടുകയും സ്ത്രീധനത്തിന്റെ പേരിൽ മാ ന സി ക മാ യി തളർത്തുകയും ചെയ്യുമായിരുന്നു. എൽഎൽബി മൂന്നാംവർഷ വിദ്യാർഥിനിയായ മോഫിയ ഭർത്താവ് സുഹൈലിനും മാതാപിതാക്കൾക്കെതിരെ ഗാ ർ ഹി ക പ്രശ്നങ്ങളുടെ പേരിൽ പ രാ തി ന ൽ കിയിരുന്നു.
എന്നാൽ പോ ലീ സ് സ്റ്റേ ഷ നി ൽ വെച്ച് നേരിട്ട അപമാനം മോഫിയയെ ഏറെ വേദനിപ്പിക്കുകയായിരുന്നു. പോ ലീ സ് സ്റ്റേ ഷ നി ൽ നിന്ന് തിരിച്ചു വീട്ടിൽ എത്തിയ മോഫിയ ഒറ്റയ്ക്ക് ഇരിക്കണം എന്ന് പറഞ്ഞു മുറിയിലേക്ക് പോയി ജീവൻ അവസാനിപ്പിക്കുകയായിരുന്നു. മോഫിയയുടെ ഭർത്താവിനെതിരെ നൽകിയ പ രാ തിയിൽ നടപടികൾ വൈകിപ്പിച്ച സി ഐ സുധീറിനെ സ സ്പെ ൻഡ് ചെയ്തിരിക്കുകയാണ്. മോഫിയയുടെ അവസാന കുറിപ്പിൽ സി ഐ സുധീറിനെ കുറിച്ച് പരാമർശിച്ചത് ഏറെ പ്രശ്നങ്ങൾക്ക് തുടക്കമിട്ടിരുന്നു.
അവസാന കുറിപ്പിൽ പരാമർശിച്ച സിഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന് മാറ്റാത്തതും ആദ്യം പ്രശ്നങ്ങൾ സൃഷ്ട്ടിച്ചു. സി ഐ യിൽ നിന്ന് നീതി കിട്ടില്ലെന്ന മ നോ വി ഷ മം ആണ് മോഫിയയെ ഈ കടും കൈ ചെയ്യിപ്പിച്ചെതെന്നു കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. മോഫിയയുടെ അസ്വാഭാവിക വേർപാടെന്നു പോ ലീ സ് ര ജി സ്റ്റ ർ ചെയ്ത കേ സിലാണ് സിഐക്കെതിരെ ഗു രു ത ര പിഴവുകൾ ചൂണ്ടിക്കാണിച്ചത്. ഇതോടെ സിഐ സുധീറിനെ സ സ്പെ ൻഡ് ചെയ്യുകയായിരുന്നു.
മോഫിയയുടെ വേർപാടിൽ ഭർത്താവ് സുഹൈൽ, ഭർതൃപിതാവ്, ഭർതൃമാതാവ് എന്നിവർ അടക്കം മൂന്ന് പ്രതികളും റി മാ ൻ ഡി ലാ ണ്. മോഫിയയുടെഅവസാന യാത്രക്ക് പിന്നാലെ മൂവരും ഒളിവിൽ പോയിരുന്നു എങ്കിലും ബന്ധു വീട്ടിൽ നിന്നും ഇവരെ പിടികൂടുകയായിരുന്നു. ഭർത്താവിനും വീട്ടുകാർക്കും എതിരെ ഗാ ർ ഹി ക പ്രശ്നങ്ങൾക്ക് ജി ല്ലാ പോ ലീ സ് മേധാവിക്ക് യുവതി നൽകിയ പരാതി പരിഹരിക്കാനും ഒത്തു തീർപ്പിനും വേണ്ടി ആയിരുന്നു ഇരു കൂട്ടരെയും ആലുവ ഈസ്റ്റ് പോ ലീ സ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്.
സംസാരിക്കുന്നതിനിടയിൽ ദേ ഷ്യം വന്ന യുവതി ഭർത്താവ് സുഹൈലിനെ കരണത്തടിക്കുകയായിരുന്നു. ഇതു കണ്ട് സിഐ സുധീർ കയർത്തു സംസാരിച്ചു. ഇതോടെ സി ഐ യിൽ നിന്നും നീതി ലഭിക്കില്ലെന്ന് മനസ്സിലാക്കിയ മോഫിയ ജീവൻ ഒടുക്കാൻ തീരുമാനിക്കുകയായിരുന്നു. മോഫിയയുടെ വിയോഗത്തിന് പിന്നാലെ സിഐ സുധീറിനെ തലസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. പ്ര തി പ ക്ഷ പാ ർ ട്ടികൾ അടക്കം പ്ര തി ഷേ ധം ശക്തമാക്കയതിനെ തുടർന്ന് സി ഐ യെസ സ്പെ ൻ ഡ് ചെയ്യാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.