ട്രാൻസ്ജെൻഡർ എന്ന് പറയുമ്പോൾ തന്നെ നെറ്റി ചുളിക്കുന്ന ഒരു കാലം ഈ അടുത്ത് വരെ ഉണ്ടായിരുന്നു. മനുഷ്യരാശി എന്നാൽ ആണും പെണ്ണും മാത്രമാണ് എന്ന അലിഖിതമായ ഒരു സങ്കൽപം നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്നു. അതുകൊണ്ടു തന്നെ ആയിരുന്നു ട്രാൻസ്‌ജെൻഡർ വിഭാഗത്തെ സ്വീകരിക്കാൻ ആളുകൾ വിസമ്മതിച്ചിരുന്നു അത്. മാനസികമായും ശാരീരികമായും ഒരുപാട് പ്രതിസന്ധികളും യാതനകളും അനുഭവിച്ച ഇന്നും അനുഭവിക്കുന്ന ഒരു വിഭാഗമാണ് ട്രാൻസ്ജെൻഡർ. അവരും ഈ പ്രകൃതിയുടെ ഭാഗം ആയിട്ട് പോലും എല്ലാ അവകാശങ്ങളും അവർക്ക് നിഷേധിക്കപ്പെടുകയായിരുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കാലമൊരുപാട് പുരോഗമിച്ചപ്പോൾ കുറേയേറെ മാറ്റങ്ങങ്ങൾ സമൂഹത്തിന്റെ ചിന്താഗതിയിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നും ട്രാൻസ്‌ജെണ്ടറുകളെ വെറുപ്പോടെ കാണുന്ന ഒരു കൂട്ടം ആളുകൾ നിലനിൽക്കുന്നുണ്ട്. ചാന്തുപൊട്ട് , ഒമ്പത് എന്നൊക്കെ വിളിച്ച് പരിഹസിക്കുകയും അവരെ കൂട്ടത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്യുന്നവർ നമുക്കിടയിൽ തന്നെയുണ്ട്. ഭൂമിയിൽ ജനിച്ചു വീഴുന്ന ഏതൊരു ആണിനും പെണ്ണിനും ഉള്ള അതേ അവകാശങ്ങളും സ്വാതന്ത്ര്യവും തന്നെയാണ് ട്രാൻസ്‌ജെണ്ടറുകൾക്കും ഉള്ളത് എന്ന് നമ്മൾ ഇനിയെങ്കിലും തിരിച്ചറിയണം.
ഇന്ന് ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ ഒരുപാട് ആളുകളാണ് പ്രതിസന്ധികളെ എല്ലാം അതിജീവിച്ച് ജീവിതത്തോട് പോരാടി ഒരുപാട് ഉയരങ്ങൾ കീഴടക്കിയിട്ടുള്ളത്. ഇപ്പോഴിതാ തെലുങ്ക് സിനിമ മേഖലയിൽ തിളങ്ങിനിൽക്കുന്ന ട്രാൻസ്‌ജെൻഡർ താരമായ പ്രിയങ്കയുടെ ചില തുറന്നുപറച്ചിലുകൾ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ബിഗ്ബോസ് തെലുങ്കിൽ പ്രവേശിക്കുന്ന രണ്ടാമത്തെ ട്രാൻസ്‌ജെൻഡർ വനിതയാണ് പ്രിയങ്ക. ഈ സീസണിൽ പ്രവേശിക്കുന്ന ആദ്യത്തെ ട്രാൻസ് വുമൺ എന്ന സവിശേഷതയും പ്രിയങ്കയ്ക്ക് ഉണ്ട്.
“ജബർദസ്ത്” എന്ന ജനപ്രിയ കോമഡി ഷോയിലൂടെയാണ് പ്രിയങ്ക ഏറെ ശ്രദ്ധേയമായത്. ഈ ഷോയിൽ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന പ്രിയങ്കയ്ക്ക് ഷോയിലൂടെ ലഭിച്ച ആരാധക പിന്തുണയും ധൈര്യവും ആണ് ലിംഗമാറ്റൽ ശസ്ത്രക്രിയ ചെയ്യാനുള്ള ധൈര്യം നൽകിയത്. ചെറുപ്പം മുതൽക്കേ ഒരു സ്ത്രീയായി അറിയാൻ ആയിരുന്നു പ്രിയങ്കയുടെ ആഗ്രഹം. ലിം ഗ മാറ്റൽ ശസ്ത്രക്രിയ നടത്തിയ പ്രിയങ്ക ഒരുപാട് ആരോഗ്യ പ്രശ്നങ്ങളിലൂടെ ആയിരുന്നു ശസ്ത്രക്രിയയ്ക്കുശേഷം കടന്നുപോയത്. സായി തേജ് ആയി മൂന്ന് സഹോദരങ്ങളിൽ ഇളയവനായി ജനിച്ച പ്രിയങ്കയെ ഒരു ട്രാൻസ്ജെൻഡർ വനിതയായി സ്വീകരിക്കാൻ ഇപ്പോഴും പ്രിയങ്കയുടെ അച്ഛനു സാധിച്ചിട്ടില്ലെന്ന് താരം ബിഗ് ബോസിലൂടെ പറഞ്ഞിരുന്നു.
“ജബർദസ്ത്”ലെ വിധികർത്താവായി എത്തിയ നാഗബാബു തന്നെ സാമ്പത്തികമായി ഒരുപാട് സഹായിച്ചിട്ടുണ്ട് എന്ന് ഇതിനുമുമ്പ് പ്രിയങ്ക അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആദ്യ പ്രണയത്തെക്കുറിച്ചും അത് സമ്മാനിച്ച ഹൃദയ ഭേദകമായ അനുഭവങ്ങളെക്കുറിച്ചും ബിഗ്ബോസിൽ തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയങ്ക. അബ്ബാ എന്നു വിളിക്കുന്ന രവിയുമായിട്ടായിരുന്നു പ്രിയങ്കയുടെ ആദ്യത്തെ പ്രണയം. ആറു വർഷത്തോളം നീണ്ട ദിവ്യമായ പ്രണയത്തിലായിരുന്നു അവർ.
ലിം ഗ മാറ്റൽ ശസ്ത്രക്രിയയുടെ അവസാന ഘട്ടം കഴിഞ്ഞ ഉടൻ വിവാഹം കഴിക്കുന്നതിനെ കുറിച്ച് രവിയോട് ചോദിച്ചപ്പോൾ അയാൾ സമ്മതം അറിയിക്കുകയായിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്കുശേഷം രവിയുടെ അച്ഛനും അമ്മയും അയാളെ പിന്തിരിപ്പിക്കുകയും അവരെ അനുസരിച്ചുകൊണ്ട് പ്രിയങ്കയുമായുള്ള പ്രണയബന്ധത്തിൽ നിന്നും അയാൾ പിന്മാറുകയും ആയിരുന്നു. മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുവാൻ മാതാപിതാക്കൾ നിർബന്ധിക്കുന്നു എന്നും അതുകൊണ്ട് പ്രിയങ്കയെ വിവാഹം കഴിക്കാൻ സാധിക്കില്ല എന്നും അയാൾ പറഞ്ഞു.
ഒരു കുഞ്ഞിനെ നിനക്ക് നൽകുവാൻ കഴിയില്ലല്ലോ എന്നായിരുന്നു അവസാനമായി രവി പ്രിയങ്കയോട് പറഞ്ഞത്. എന്നാൽ അമ്മ ആകുവാൻ വേണ്ടി ഉള്ള ചികിത്സയ്ക്കും തയ്യാറാണെന്ന് പ്രിയങ്ക വ്യക്തമാക്കിയിരുന്നു. സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കുവാൻ വേണ്ടി ഇതിനെ കുറിച്ചുള്ള ചർച്ചകൾ ഡോക്ടറുമായി നടത്തിയിരുന്നു. അപ്പോൾ തന്നെ ഈ കാര്യങ്ങളെല്ലാം രവിയെ അറിയിക്കാൻ ശ്രമിച്ചുവെങ്കിലും നിനക്കൊരിക്കലും കുട്ടികൾ ഉണ്ടാകില്ല എന്നായിരുന്നു അയാൾ പ്രിയങ്കയുടെ മുഖത്തടിച്ചതു പോലെ അവസാനമായി പറഞ്ഞത്.
ആറുവർഷം പ്രണയിച്ചവൻ തന്നെ വാക്കുകൾ കൊണ്ട് പ്രിയങ്കയെ ഒരുപാട് അപമാനിച്ചു. സമൂഹത്തിൽ നിന്ന് അത് വരെ നേരിടേണ്ടി വന്ന വേദനകൾ ഒന്നും അതിനു മുന്നിൽ ഒന്നുമല്ലായിരുന്നു. പ്രണയം നഷ്ടപ്പെട്ടത് പ്രിയങ്കയുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു. ഇത് പ്രിയങ്കയെ വലിയ വിഷാ ദ അവസ്ഥയിലേക്ക് എത്തിക്കുകയായിരുന്നു എന്ന് താരം ബിഗ് ബോസ് ഹൗസിലൂടെ പങ്കുവെച്ചു. പ്രിയങ്കയുടെ അനുഭവങ്ങൾ വേദനയോടെ ഏറ്റെടുത്തിരിക്കുകയാണ് ബിഗ് ബോസ് തെലുങ്ക് പ്രേക്ഷകർ.