ഇന്ന് പുലർച്ചെ ഒരു മണിക്ക് വൈറ്റിലയിൽ ഉണ്ടായ അ തി ദാ രു ണ മായ വാ ഹ നാ പ ക ടത്തിൽ മരിച്ച മുൻ മിസ് കേരളം ജേതാവ് അൻസി കബീറിന്റെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ ‘അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു. ആലംകോട് സ്വദേശി റസീനയാണ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. റസീനയെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത 24 മണിക്കൂർ നിരീക്ഷണത്തിലാണ് ഇവർ. റസീനയുടെ ഏക മകൾ ആയിരുന്നു അൻസി. അപകടത്തിൽ അൻസിയെ കൂടാതെ സുഹൃത്തും റണ്ണറപ്പും ആയ അഞ്ജന ഷാജനും മരിച്ചിരുന്നു.
എറണാകുളം വൈറ്റിലയിൽ വെച്ച് ബൈക്കിൽ ഇടിച്ച ഇവരുടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. 2019 ലെ മിസ് കേരള മത്സരത്തിലെ വിജയിയും റണ്ണറപ്പും ആണ് അൻസിയും അഞ്ജനയും. തിരുവനന്തപുരം ആലംകോട് സ്വദേശിയാണ് അൻസി (25). അഞ്ജന ഷാജൻ (26) തൃശൂർ സ്വദേശിയാണ്. അപകടത്തിന്റെ ആഘാതത്തിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരിക്കുകയായിരുന്നു. ഇവർക്ക് ഒപ്പം സഞ്ചരിച്ച മറ്റു രണ്ടു യാത്രക്കാരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അൻസിയുടെ പിതാവ് കബീർ വിദേശത്താണ് ജോലി ചെയ്യുന്നത്. മകളുടെ വേർപാടിൽ മനം നൊന്ത് ആയിരുന്നു ‘അമ്മ റസീന വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. അപകടത്തെ കുറിച്ച് അമ്മയെ അറിയിക്കുവാൻ അൻസിയുടെ സുഹൃത്ത് അയൽവാസിയെ വിളിച്ച് പറയുകയായിരുന്നു. എന്നാൽ അതിന് മുമ്പ് തന്നെ അൻസിയുടെ ‘അമ്മ വിവരം അറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. വിവരം പറയാൻ എത്തിയ അയൽവാസികൾ വിളിച്ചിട്ടും കതക് തുറക്കാതെ ആയപ്പോൾ ആണ് അയൽവാസികൾ പോലീസിനെ വിവരം അറിയിച്ചത്.
എന്നാൽ കുറച്ച് സമയം കഴിഞ്ഞപ്പോൾ റസീന തന്നെ വന്നു വാതിൽ തുറക്കുകയായിരുന്നു. റസീനയുടെ ക്ഷീണം കണ്ടു കുഴപ്പമുണ്ടെന്ന് മനസിലാക്കിയ പോലീസ് അവർ ശർദ്ധിച്ചതോടെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആലംകോഡിലെ ആറ്റിങ്ങലിലുള്ള അൻസി കോട്ടേജ് എന്ന വീട്ടിൽ ആയിരുന്നു അൻസിയും ‘അമ്മ റസീനയും താമസിച്ചിരുന്നത്. അൻസിയുടെ പോസ്റ്റ്മോർട്ടത്തിന്റെ നടപടികൾക്കായി ബന്ധുക്കൾ കൊച്ചിയിലേക്ക് പോയിരിക്കുകയാണ്.