രാജ്യാന്തര ചലച്ചിത്രമേളയിൽ ഭാവനയെ അതിഥിയായി ക്ഷണിച്ചതിന്റെ പേരിൽ ഒരുപാട് വിവാദങ്ങൾ സൃഷ്ടിച്ച വ്യക്തിയാണ് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ. ഇതിനു മുമ്പും ഭർത്താവിനെയും സ്വന്തം അച്ഛനെയും രൂക്ഷമായി വിമർശിച്ചതിന് വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട് സംഗീത. സ്വന്തം മകൻ പോലും അമ്മയെ തള്ളി പറയേണ്ടി വന്നു. ഇപ്പോഴിതാ ദിലീപിന്റെ കേസിൽ വീണ്ടും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ് സംഗീത ലക്ഷ്മണ.
നിലപാടുകൾ എല്ലാം ഒരു മറയും ഇല്ലാതെ വിളിച്ചു പറയുന്ന ഒരു വ്യക്തിയാണ് സംഗീത ലക്ഷണ. തന്റെ നിലപാടുകൾ കാരണം ശത്രുക്കൾ കൂടിയാലും പറയാനുള്ള കാര്യങ്ങൾ അവർ വെട്ടിത്തുറന്ന് പറയുക തന്നെ ചെയ്യും. എത്ര വിമർശനങ്ങളുടെ ചൂണ്ടു വിരൽ തനിക്കു നേരെ വന്നാലും അവിടെയൊന്നും അടിപതറാതെ സ്വന്തം നിലപാടുകളിൽ ഉറച്ചു നിക്കുന്ന വ്യക്തിത്വമാണ് സംഗീത ലക്ഷ്മണ. നിലപാടുകൾ കാരണം ഒരുപാട് ശത്രുക്കൾ ഉണ്ടായിട്ടുണ്ടെങ്കിലും ആരും ശാരീരികമായി ആക്രമിക്കാൻ മുതിർന്നിട്ടില്ല.
എന്നാൽ രൂക്ഷമായ സൈബർ ആക്രമണങ്ങളും ഫോണിൽ വിളിച്ചു ചീത്ത വിളിക്കുന്നതും എല്ലാം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഒരുപാട് പേരാണ് തന്നെ വിളിച്ച് പിന്തുണയ്ക്കുന്നത് എന്നും ഇതുപോലെ തന്നെ പ്രതികരിക്കണം എന്ന് പറയുന്നതെന്നും സംഗീത ലക്ഷ്മണ പറയുന്നു. സംഗീത ലക്ഷ്മണ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വിവാഹത്തിൽ ഉടനീളം അധികമൊന്നും പ്രതികരിക്കാത്ത ഒരു വ്യക്തിയായിരുന്നു സംഗീത.
എന്നാൽ അത് കാരണം നഷ്ടങ്ങൾ മാത്രമാണ് ഉണ്ടാവുകയുള്ളൂ എന്ന് മനസ്സിലായപ്പോൾ തനിച്ചുള്ള യാത്രയിൽ എപ്പോഴാ കടന്നുകൂടിയതാണ് ഈ പ്രതികരണ ശേഷി എന്ന് അഡ്വക്കേറ്റ് പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ആദ്യം മുതൽക്കേ പ്രതി എന്ന് ആരോപിക്കപ്പെടുന്ന ദിലീപിന്റെ ഭാഗത്തായിരുന്നു സംഗീത ലക്ഷ്മണ നിന്നിരുന്നത്. ദിലീപിനെതിരെ പുറംലോകമറിയുന്ന തെളിവുകൾ എന്ന് പറയുന്നത് പോലീസ് ചില മാധ്യമങ്ങൾക്ക് തിരഞ്ഞെടുത്ത് നൽകുന്നവയാണ്.
ഇന്നുവരെ ദിലീപിന് പറയാനുള്ളത് എന്താണെന്ന് നമ്മൾ കേട്ടിട്ടില്ല. കാരണം ദിലീപിന് ജാമ്യം അനുവദിച്ചത് മാധ്യമങ്ങളുമായി കേസിനെ സംബന്ധിച്ചുള്ള യാതൊരു കാര്യങ്ങളും പറയില്ല എന്ന വ്യവസ്ഥയിൽ ആണ്. പൾസർ സുനിക്ക് പറയാനുള്ളത് എന്താണെന്ന് നമ്മൾ കേട്ടിട്ടില്ല. ചില മാധ്യമങ്ങൾ ഒരു കാമ്പെയ്ൻ രൂപത്തിൽ ഈ കേസിനെ വളച്ചൊടിച്ചിരിക്കുകയാണെന്ന് സംഗീത ലക്ഷ്മണ ആരോപിക്കുന്നു. പോലീസ് നൽകിയിരിക്കുന്ന തിരഞ്ഞെടുത്ത ചില തെളിവുകളുടെ അടിസ്ഥാനത്തിൽ മാധ്യമങ്ങൾ തന്നെ ചില കഥകൾ മെനയുകയാണ്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം ഒരു ബ ലാ ത്സം ഗ ത്തി ന് ഇരയാകുന്ന സ്ത്രീ ചെയ്യേണ്ട വൈദ്യ പരിശോധനകളൊന്നും നടി ചെയ്തിട്ടില്ലെന്ന് സംഗീത ലക്ഷ്മണ പറയുന്നു. അവർ അതിനു വിസമ്മതിക്കുകയായിരുന്നു. കാറിൽ നടിയെ പീ ഡി പ്പി ക്കു ന്ന ദൃശ്യങ്ങൾ പകർത്തി എന്ന് പറയുന്ന ഫോണിലെ മെമ്മറി കാർഡ് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതുകൂടാതെ ദിലീപിന്റെ വീട്ടിൽ നിന്നും ഇവരുടെ സംഭാഷണങ്ങൾ ബാലചന്ദ്രകുമാർ പകർത്തിയ ടാബ് ഇത് വരെ കണ്ടെത്തിയിട്ടില്ല.
ടാബിൽ നിന്ന് ലാപ്ടോപ്പിലേക്ക് മാറ്റി എന്ന് പറയപ്പെടുന്ന ലാപ്ടോപ്പും ഇല്ല. ഈ ദൃശ്യങ്ങൾ കോടതി മുമ്പാകെ പൊലീസിന് എത്തിക്കാൻ ആകാത്തത് ഇത് വരെ എവിടെയും ചർച്ച ചെയ്യപ്പെട്ടിട്ടുമില്ല. ബാലചന്ദ്രകുമാർ അത് നഷ്ടപ്പെട്ടു എന്ന് പറയുമ്പോൾ പൊതുജനങ്ങൾ അത് വെള്ളം തൊടാതെ വിഴുങ്ങി. അതിനു പിന്നാലെ ഒന്നും ക്രൈംബ്രാഞ്ച് പോകുന്നില്ല. ഇതിനെ കുറിച്ചുള്ള യാതൊരു വിശദാംശങ്ങളും പുറത്ത് വിടുന്നില്ല.
മാധ്യമങ്ങളും ദിലീപിന്റെ ഭാഗങ്ങൾ മാത്രം തിരഞ്ഞെടുത്തു ദിലീപിനെ കുറ്റക്കാരൻ ആക്കുന്ന വിധത്തിൽ വാർത്തകൾ വളച്ചൊടിക്കുകയാണ്. ഭാവന ആ ക്ര മി ക്ക പ്പെ ട്ടതിന് ശേഷം ഈ അഞ്ചു വർഷത്തിനിടയിൽ എത്രയോ പെൺകുട്ടികൾ ബ ലാ ത്സം ഗ ത്തി ന് ഇരയായിട്ടും ഒരു പ്രതിയെ കുറിച്ച് പോലും അന്വേഷിക്കാൻ ഇവിടെയുള്ള മാധ്യമങ്ങളും സൈബർ പോരാളികളും തയ്യാറായിട്ടില്ല. നമ്മുടെ നാട്ടിൽ ഭാവന മാത്രമല്ല ബ ലാ ത്സം ഗം ചെയ്യപ്പെട്ടത് എന്ന് ഓർമപ്പെടുത്തുകയാണ് സംഗീത ലക്ഷ്മണ.