മോഷണവും മോഷണ ശ്രമങ്ങളും എല്ലാം സർവസാധാരണമായി മാറിയിരിക്കുകയാണ്. വീടുകളിലും സ്ഥാപനങ്ങളിലും മോഷണം നടക്കുന്ന ഒരുപാട് വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. രാത്രിയുടെ മറവിൽ മാത്രമല്ല പട്ടാപ്പകൽ പോലും പിടിച്ചുപറിയും മോഷണവും എല്ലാം പതിവായി മാറിയിരിക്കുകയാണ്.
അന്യരുടെ പണമോ വസ്തുക്കളോ അവരുടെ സമ്മതമില്ലാതെ അപഹരിക്കുന്ന കു റ്റ കൃ ത്യ മാണ് മോഷണം. ചില മോഷണസംഘങ്ങൾ പകൽ വീടിന്റെ പരിസരങ്ങളിൽ എത്തി വീട് നോക്കി വെക്കുന്നു.
ചില അടയാളങ്ങൾ വീടിന്റെ ചുവരുകളിലും മതിലുകളിലും അടയാളപ്പെടുത്തി മോഷ്ടിക്കുന്ന കുറുവ സംഘം നമ്മുടെ സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായിരുന്നു. പാലക്കാട് അതിർത്തി വഴി എത്തിയതായിരുന്നു കുറുവ സംഘം. സിനിമകളിൽ ഒക്കെ കാണുന്നതു പോലെ മാരക ആയുധങ്ങളുമായി കവർച്ച നടത്താൻ വരുന്ന മോഷ്ടാക്കൾ ആണ് ഇവർ. ഇത്തരക്കാരെ നേരിടുമ്പോൾ മറ്റുള്ളവരുടെ ജീവൻ എടുക്കാൻ പോലും മടിയില്ലാത്തവർ ആണ് ഇവർ എന്ന ഓര്മ വേണം.
ഇപ്പോഴിതാ കാറിന്റെ ഡിക്കിയിൽ നിന്നും വളരെ നിസ്സാരമായി നടത്തിയ ഒരു മോഷണത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. കാറിന്റെ ഡിക്കിയിൽ പത്തുലക്ഷം രൂപയടങ്ങുന്ന ഒരു പെട്ടി അതിന്റെ ഉടമസ്ഥൻ വന്നു കൊണ്ട് വെക്കുന്നത് കാണാം. പിന്നീട് അവിടെ നിന്നും ഉടമസ്ഥൻ പോകുന്നു. പെട്ടിയിൽ പണമാണെന്ന് മനസ്സിലാക്കിയ മോഷ്ടാക്കളുടെ സംഘം എങ്ങനെയെങ്കിലും അത് കൈക്കലാക്കാൻ പദ്ധതിയിടുന്നു.
മോഷ്ടാക്കളുടെ സംഘത്തിലെ ഒരാൾ വന്നിട്ട് ഡ്രൈവറുടെ സീറ്റിനടുത്തെത്തി മനപ്പൂർവം കുറച്ചു പണം നിലത്തിടുന്നു. നിങ്ങളുടെ പണം ആണോ നിലത്ത് വീണു കിടക്കുന്നത് എന്ന് ഡ്രൈവറോട് ചോദിച്ചു ഡ്രൈവറുടെ ശ്രദ്ധ തിരിച്ചു വിടുന്നു.
ഈ സമയം സംഘത്തിലെ മറ്റൊരാൾ വന്ന് ഡിക്കി അതിവിദഗ്ധമായി അനായാസം തുറക്കുന്നു. ഡിക്കി തുറന്നു പണം അടങ്ങിയ പെട്ടി കൈക്കലാക്കി റോഡ് മുറിച്ചു കടക്കുകയും ചെയ്യുന്നു. അപ്പോഴേക്കും സംഘത്തിലെ മൂന്നാമത്തെ ആൾ ടൂവീലറിൽ എത്തി പെട്ടി മോഷ്ടിച്ച ആളെയും കയറ്റി സ്ഥലം വിടുന്നു.