കഴിഞ്ഞ ദിവസമായിരുന്നു നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബ ലാ ത്സം ഗ കു റ്റം ചുമത്തി കേസെടുത്ത വാർത്തകൾ പ്രചരിച്ചത്. എറണാകുളം സൗത്ത് പോലീസ് ആണ് കേസെടുത്തത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്‌ത് പ്രലോഭിപ്പിച്ച് എറണാകുളത്തുള്ള ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബ ലാ ത്സം ഗ ത്തി നിര യാ യി എന്നാണ് യുവ നടി പരാതി നൽകിയത്. തുടർന്ന് ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്.
ബ ലാ ൽ സം ഗം , ഗുരുതരമായി പരിക്ക് ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയിലൂടെ ഒരുപാട് മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള നിർമാതാവും ഒരു മികച്ച നടനും കൂടിയാണ് വിജയ് ബാബു. ബാലതാരമായി സിനിമയിലെത്തിയ താരം ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. പരാതിക്കാരിക്കെതിരെ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു എഫ്ബി ലൈവിലൂടെ വിജയ്ബാബു തുറന്നടിച്ചത്.
പരാതിക്കാരുടെ പേരുൾപ്പെടെ വെളിപ്പെടുത്തിയത്തിനോടൊപ്പം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്നും അത് കൊണ്ട് യാതൊരു ഭയമില്ലെന്നും വിജയ് ബാബു വ്യക്തമാക്കി. 2018 മുതൽ പരാതിക്കാരിയായ യുവതിയുമായി പരിചയത്തിലാണ് വിജയ് ബാബു. ഓഡിഷനിൽ കൂടിയായിരുന്നു യുവതി വിജയ് ബാബുവിന്റെ സിനിമയിൽ അഭിനയിച്ചത്.
മാർച്ച് മുതൽ പരാതിക്കാരി അയച്ച സന്ദേശങ്ങളുടെ നാനൂറോളം സ്ക്രീൻഷോട്ടുകൾ കൈവശമുണ്ടെന്നും ഒന്നര വർഷത്തോളം ആ കുട്ടിക്ക് ഒരു മെസ്സേജും അയച്ചിട്ടില്ല എന്നും വിജയ് ബാബു കൂട്ടിച്ചേർത്തു. വിഷാദ രോഗം ബാധിച്ചിരിക്കുകയാണ് എന്ന് പറഞ്ഞ് യുവതിയായിരുന്നു സമീപിവിജയിനെ സമീപിച്ചത്. അപകീർത്തിപ്പെടുത്തിയതിനു ശേഷം സുഖിച്ച് ജീവിക്കാൻ അനുവദിക്കില്ല, മാനനഷ്ടത്തിന് കേസ് നൽകുമെന്ന് വിജയ് ബാബു ലൈവിൽ വ്യക്തമാക്കി.
കേസിലെ വിശദാംശങ്ങൾ ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല. കോഴിക്കോട് സ്വദേശിനിയായ യുവതി ആണ് പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും തെറ്റ് ചെയ്താൽ മാത്രം ഭയപ്പെട്ടാൽ മതിയെന്നും തീർത്തും പറയുകയാണ് വിജയ് ബാബു. അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങൾക്ക് പിന്നിൽ ഇരയുടെ ഒപ്പമുള്ള അട്ടകളാണ് എന്നും ഒരാൾ നല്ല കാര്യം ചെയ്യുമ്പോൾ താഴ്ത്തിക്കെട്ടാൻ ഇത്തരം അട്ടകൾ ശ്രമിക്കുമെന്നും വിജയ് ബാബു പറയുന്നു.
വിജയ് ബാബുവിന്റെ ചിത്രത്തിൽ നായികയായി അഭിനയിച്ച കുട്ടിയാണ് പരാതിയുമായി രംഗത്തെത്തിയത്. ആ ചിത്രം വിജയിച്ചപ്പോൾ അതിന്റെ വിജയ ആഘോഷപരിപാടികൾക്ക് വരാൻ പറഞ്ഞിട്ട് പോലും വന്നിട്ടില്ലായിരുന്നു. ഒന്നര വർഷത്തോളം ആ കുട്ടിക്ക് വിജയ് ബാബു ഒരു മെസ്സേജും അയച്ചിരുന്നില്ല. എന്നാൽ കാണണമെന്നാവശ്യപ്പെട്ട് നിരവധി തവണ ആ പെൺകുട്ടിയായിരുന്നു വിജയ് ബാബുവിന് മെസ്സേജുകൾ അയച്ചത്.
ഡിപ്രെഷൻ ആണെന്ന് പറഞ്ഞു കാണാൻ വന്നതിനു ശേഷം ഉണ്ടായ കാര്യങ്ങൾ കോടതിയിൽ ബോധ്യപ്പെടുത്തുമെന്നും വിജയ്ബാബു കൂട്ടിച്ചേർത്തു. തനിക്കെതിരെ ആരോപണം ഉന്നയിച്ച പെൺകുട്ടിക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്നും പെൺകുട്ടിയും കുടുംബവും ഇതിനു പിന്നിൽ നിന്നവരും എല്ലാം കേസ് നേരിടണമെന്നും വിജയ് ബാബു വ്യക്തമാക്കി. ആട്, ആട് 2, ഫിലിപ്പ് ആൻഡ് മങ്കിപെൻ, സൂഫിയും സുജാതയും തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവാണ് വിജയ് ബാബു.