സ്ത്രീകൾ ഒട്ടും സുരക്ഷിതത്വം ഇല്ലാത്ത ഒരു നാടാണ് നമ്മുടേത് എന്ന് വിഷമത്തോടെയാണെങ്കിലും പറയാതെ വയ്യ. ഓരോ ദിവസവും കേൾക്കുന്ന വാർത്തകളും തന്നെയാണ് അതിന് തെളിവ്. ചെറിയ കുട്ടി എന്നോ മുതിർന്ന സ്ത്രീയെന്നോ ഉള്ള വ്യത്യാസങ്ങളില്ലാതെ ഏതു പ്രായത്തിലുള്ള സ്ത്രീകളും പീ ഡി പ്പി ക്ക പ്പെ ടുന്ന വാർത്തകൾ ഇന്ന് സർവസാധാരണമായി മാറിയിരിക്കുകയാണ്.
മൃ ഗീ യ മാ യ വാർത്തകൾ ഒരുതുള്ളി കണ്ണീരിന്റെ നനവോടെ അല്ലാതെ വായിക്കാൻ നമുക്ക് സാധിക്കില്ല. ഒരു സ്ത്രീയുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ഏതെങ്കിലും രീതിയിലുള്ള ലൈംഗിക ചൂഷണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാവും. ചില നോട്ടങ്ങൾ മുതൽ അനാവശ്യമായുള്ള ചില സ്പർശനങ്ങൾ വരെ അത് ആയേക്കാം. ഇത്തരത്തിലുള്ള പല അനുഭവങ്ങളും പല സ്ത്രീകൾക്കും ഉണ്ടായിട്ടുണ്ടാവും. എന്നാൽ പണ്ടുകാലത്ത് അതെല്ലാം ഉള്ളിലൊതുക്കി ആരോടും തുറന്നു പറയാതെ ഈ സംഭവത്തിൽ നിന്നുണ്ടാകുന്ന ആഘാതവും ആയി മുന്നോട്ട് പോവുകയായിരുന്നു പലരും.
അധിക സ്ത്രീകളും പ്രതികരിക്കാൻ തയ്യാറാകുമായിരുന്നില്ല. ഇരയെ കുറ്റപ്പെടുത്തുന്ന ഒരു സമൂഹത്തിനിടയിൽ എങ്ങനെ ഒരു സ്ത്രീ പ്രതികരിക്കും. എന്നാൽ ഇന്നത്തെ സ്ത്രീകളിൽ ഭൂരിഭാഗം പേരും തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറയാനും പ്രതികരിക്കാനും തയ്യാറായി മുന്നോട്ടു വരാറുണ്ട്.
അത്തരത്തിൽ ഒരു അനുഭവമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മാറിലൂടെ ഇഴഞ്ഞു നീങ്ങുന്നത് ഒരുത്തന്റെ കൈകൾ ആണെന്ന് അറിയാൻ ഒരു നിമിഷവും അതിന്റെ അർദ്ധ നിമിഷവും വേണ്ടി വന്നു അവൾക്ക്.
ആദ്യം മനസ്സിനും ശരീരത്തിനും ഒരുതരം തരിപ്പ് ആയിരുന്നു അനുഭവപ്പെട്ടത്. അവളറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു. കുനിഞ്ഞ് നെഞ്ചിലേക്ക് നോക്കിയപ്പോൾ ആ കൈകൾ അവിടെത്തന്നെയുണ്ട്. ഒരു മണിക്കൂർ നീണ്ട പ്രൈവറ്റ് ബസ് യാത്രയിൽ ടിക്കറ്റ് എടുക്കുവാൻ പെണ്ണുങ്ങളുടെ ഇടയിലേക്ക് കയറി വന്ന കണ്ടക്ടറുടെ ലീലാവിലാസം ആയിരുന്നത്. കണ്ണും പൂട്ടി സർവ്വശക്തിയുമെടുത്ത് മുതുകിൽ കിടന്നിരുന്ന ബാഗുമെടുത്ത് അയാളുടെ ചെവിക്ക് നേരെ വീശി.
സ്റ്റീൽ കുപ്പിയിലെ വെള്ളവും, ചോറു പാത്രവും, ജോലി ചെയ്ത സ്ഥലത്ത് കണക്കെഴുതിയ ഒന്ന് രണ്ട് ബൈൻഡ് ചെയ്ത പുസ്തകങ്ങളും ഒക്കെയുള്ള അത്യാവശ്യം ഭാരമുള്ള ബാഗിന്റെ അടിയുടെ ഊക്ക് അടുത്തുള്ള രണ്ടു ചേച്ചിമാർക്കും ഏറ്റു.
എങ്കിലും അവർ പറഞ്ഞു കലക്കി മോളേ എന്ന്. അൽപനേരം അവിടെ എന്താണ് സംഭവിച്ചത് എന്നറിയാതെ ചെവിയിൽ കൈവെച്ചു കൊണ്ട് പകച്ചുനിന്ന അയാളെ നോക്കി പല്ല് ഞെരിച്ചുകൊണ്ട്, ഇനി ഇഴയരുത് നിന്റെ കൈ ഒരു പെണ്ണിന്റെ ദേഹത്തും.
അങ്ങനെ ചെയ്താൽ നീ മുട്ടുകാലിൽ ഇഴയും, കേട്ടോടാ നായേ എന്നവൾ പറഞ്ഞു. സംഭവത്തിൽ ഡ്രൈവർ സ്തംഭിച്ചു നിന്നതിനാൽ ബസ്സിൽ നിന്നും ആൾക്കാർ കുറിച്ച് അവിടെയിറങ്ങി. ഒരുപാട് ആളുകൾ അവളെ അനുമോദിക്കാൻ എത്തിയപ്പോഴായിരുന്നു അവൾ ആ കാഴ്ച കണ്ടത്. സംഭവം ചൂടോടെ പിടിച്ചു വൈറൽ ആക്കാൻ തുനിഞ്ഞ് നിൽക്കുകയായിരുന്നു ഒരുത്തൻ. വീണ്ടും ധൈര്യം സംഭരിച്ച് അയാളുടെ അടുത്തെത്തി ഡിലീറ്റ് ചെയ്യെടാ എന്ന് അവൾ പറഞ്ഞു.
നിനക്കെന്താ ഭ്രാന്താണോ ആണുങ്ങളുടെ ഒക്കെ മെക്കിട്ട് കയറാൻ എന്ന് ചോദിച്ചപ്പോൾ ഡിലീറ്റ് ചെയ്യാൻ ആണ് പറഞ്ഞത് എന്നും പറഞ്ഞ് മൊബൈൽ ബലം പിടിച്ചു വാങ്ങി വീഡിയോ ഡിലീറ്റ് ചെയ്തു. നീയും ആ വേണ്ടാധീനം കാണിച്ചവനും തമ്മിൽ എന്താണ് വ്യത്യാസം. പെണ്ണിന്റെ അഭിമാനത്തിന് വിലപറയുന്നവന്മാർ. നിന്റെ വീട്ടിലെ പെണ്ണുങ്ങൾ ആണെങ്കിലും ഇങ്ങനെ വൈറൽ ആക്കാൻ നോക്കുമോ എന്ന് അവൾ ചോദിച്ചു. ഇതുപോലെയുള്ള അവന്മാർ തന്നെയാണ് ശരിക്കുമുള്ള വൈറസുകൾ.
തുറന്നു പോയ ചോറ്റുപാത്രം മുറുക്കി അടച്ചു കൊണ്ട് ആരെയും കൂസാതെ ബസ്സിൽ നിന്നും അവൾ ഇറങ്ങി പോയപ്പോൾ പുറകിൽ നിന്ന് നിറഞ്ഞ കൈയടി ഉയരുന്നുണ്ടായിരുന്നു. പെൺപിള്ളേര് ആയാൽ ഇങ്ങനെ തന്നെ വേണം. പ്രതികരിക്കേണ്ട ഇടത്ത് പ്രതികരിച്ചില്ലെങ്കിൽ ഇതുപോലുള്ള അ തി ക്ര മ ങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. ഒരുപാട് പെൺകുട്ടികൾക്ക് ഇനിയെങ്കിലും വേണ്ട സമയത്ത് പ്രതികരിക്കാൻ ഈ കുറിപ്പ് ഒരു പ്രചോദനം ആകട്ടെ. കടപ്പാട് – Divya Kashyap