നടിയെ ആ ക്ര മി ച്ച കേ സി ൽ നടൻ സിദ്ദിഖ്, ഇടവേള ബാബു ഉൾപ്പെടെ നിരവധി താരങ്ങളാണ് കോടതിയിൽ ദിലീപിന് അനുകൂലമായി മൊഴി മാറ്റി പറഞ്ഞത്. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറുമാറി പ്രതിഭാഗത്ത് ചേർന്നത്. ഇവരുടെ കൂറ് മാറ്റത്തിന്റെ സാമ്പത്തിക സ്രോതസ്സ് പോലീസ് അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് ഉണ്ടായിരുന്ന വ്യക്തിവൈരാഗ്യത്തെ കുറിച്ചായിരുന്നു സിനിമാ താരങ്ങളിൽ നിന്നും മൊഴി ശേഖരിച്ചത്. എന്നാൽ കോടതിയിൽ എത്തിയപ്പോൾ ഇവർ മൊഴി മാറ്റി പറയുകയായിരുന്നു. നടിയുടെ സിനിമ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കിയതും ‘അമ്മ റിഹേഴ്സൽ സമയത്ത് നടിയും ദിലീപും ഉണ്ടായ തർക്കം എന്നിവ സംബന്ധിച്ചായിരുന്നു സിദ്ദിഖ് ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തത്. കേ സിൽ നിർണായകമായ വെളിപ്പെടുത്തലുകൾ പുറത്ത് വന്നതോടെ മൊഴി മാറ്റിപ്പറയാൻ ദിലീപ് എല്ലാവരെയും സ്വാധീനിക്കുകയും പണം കൈമാറി എന്നും ഉള്ള വിവരം പുറത്ത് വന്നു. ഇതോടെ പോലീസ് അന്വേഷണം കൂറ് മാറിയവർക്കെതിരെ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
കേസിലെ പ്രധാന സാക്ഷി സാഗറിന്റെ മൊഴിമാറ്റാനും ദിലീപും സംഘവും ശ്രമിച്ചിരുന്നതിന്റെ തെളിവുകൾ പുറത്തു വന്നിരുന്നു. കാവ്യ മാധവന്റെ ഡ്രൈവർ സുനീറും ദിലീപിന്റെ അഭിഭാഷകനുമായ ഫിലിപ്പും ആലപ്പുഴയിലെ റൈബാൻ ഹോട്ടലിൽ വെച്ച് സാഗറിന് പണം കൈമാറിയതിന്റെ തെളിവുകളാണ് പുറത്തു വന്നത്.ഇത്തരത്തിൽ പണം കൊടുത്ത് മൊഴിമാറ്റിയതാണോ ഓരോരുത്തരെയും എന്ന വിശദമായ അന്വേഷണം ആണ് പോലീസ് നടത്താനിരിക്കുന്നത്. കേസിലുടനീളം കൂറുമാറിയവരെ കുറിച്ച് അന്വേഷിക്കാൻ ആണ് പോലീസിന്റെ തീരുമാനം. നടിയെ ആ ക്ര മി ച്ച
കേ സിൽ കൂറുമാറിയവരുടെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കും. 20 സാക്ഷികളാണ് വിചാരണയ്ക്കിടയിൽ കൂറുമാറിയത്. കേസിൽ അടുത്തിടെ ഉണ്ടായ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ആണ് അന്വേഷണ സംഘത്തിന്റെ നീക്കം. ദിലീപിന്റെ സുഹൃത്തുക്കൾ അടക്കം ഒരുപാട് താരങ്ങൾ ആയിരുന്നു കേസിൽ മൊഴി നൽകിയത്.
ആക്ര മി ക്ക പ്പെ ട്ട നടിയുടെ അടുത്ത സുഹൃത്ത മൊഴിമാറ്റി പറഞ്ഞതിന് കടുത്ത വിമർശനമായിരുന്നു സമൂഹമാധ്യമങ്ങളിൽ നേരിടേണ്ടിവന്നത്. കേസിൽപലരും കൂ റു മാ റി യത് ഞെട്ടലോടെ ആയിരുന്നു ആരാധകരും മറ്റു സിനിമാതാരങ്ങളും ഏറ്റെടുത്തത്. സിദ്ദിക്കും ബിന്ദുപണിക്കറും കൂറ് മാറിയിരുന്നു . നടിയെ ആ ക്ര മി ച്ച കേ സിൽ ദിലീപിന് എതിരെയുള്ള തെളിവുകൾ ശക്തമാകുന്നതോടെ കൂറുമാറിയ സാക്ഷികൾ എല്ലാം സമ്മർദത്തിൽ ആകുന്നുണ്ട്. കൂറ് മാറിയ സാക്ഷികളുടെ കാര്യം പ്രതിസന്ധിയിലാകും എന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. ദിലീപ് കേ സിലെ സാക്ഷികളെ നിരന്തരം സ്വാധീനിക്കാൻ ശ്രമിച്ചു എന്നും ഇതിന് വഴങ്ങാത്തവരോട് ദിലീപിന് പക ഉണ്ടായിരുന്നെന്നും മുമ്പ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിനെ തുടർന്നാണ് ഈ അന്വേഷണം. കൊച്ചിയിൽ ഇതുമായി ബന്ധപ്പെട്ട കൂറുമാറിയ താരം ജീവനൊടുക്കാൻ ഉറക്ക ഗുളിക കഴിച്ചു ഹോസ്പിറ്റലിൽ ആയിട്ടുണ്ട്. ഇതിനെപ്പറ്റിയും പോലീസ് വൃത്തങ്ങൾ അന്വേഷിക്കുന്നുണ്ട്.