നെയ്യാറ്റിൻകരയിലെ അനാഥരായ മക്കൾക്ക് വേണ്ടി ലക്ഷ്മി തന്റെ കൈവശം ഉണ്ടായിരുന്ന അപൂർവ്വ മോതിരം വിറ്റു. അതിനു കിട്ടിയ ലക്ഷങ്ങൾ മന്ത്രിയുടെ സാന്നിധ്യത്തിൽ അവർക്ക് നൽകുകയും ചെയ്തു. ലക്ഷ്മിയെ കൂടാതെ ഈ മോതിരം ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെയും, മോഹൻലാലിന്റെയും കയ്യിൽ മാത്രമാണ് ഉണ്ടായത് എന്ന് ലക്ഷ്മി നേരത്തെ കുറിപ്പിൽ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ആ മോതിരം അത്രയ്ക്ക് സ്പെഷ്യൽ ആണ് എന്ന് പറയാം. ലക്ഷ്മി യുടെ കുറിപ്പ് വായിക്കാം .
” ഞങ്ങൾ നെയ്യാറ്റിക്കരയിൽ പോയി , ശ്രീ രാജന്റെ മക്കളായ രാഹുലിനും രഞ്ജിത്തിനെയും കണ്ടു. മക്കൾക്ക് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ബഹു. ദേവസ്വം മന്ത്രി യുടെ സാന്നിധ്യം വലിയ സന്തോഷമായി. ഈ പണം കുറച്ചു വർഷത്തേക്ക് ട്രഷറിയിൽ നിക്ഷേപിക്കാനും അവിടെ അക്കൗണ്ട് തുടങ്ങി അതിന്റെ പലിശ കൃത്യമായി കുട്ടികൾക്ക് കിട്ടുവാനും വേണ്ട ഏർപ്പാട് ചെയ്യുമെന്ന് എംഎൽഎ വാക്ക് തന്നു. മക്കളോട് സംസാരിച്ചു. അവരുടെ വേദനയിൽ ഒരു ചെറിയ ആശ്വാസം ആകുമെന്നു വിശ്വസിക്കുന്നു. ഇനി ഇത്തരത്തിലുള്ളദുരന്തങ്ങൾ അവർത്തിക്കാതിരിക്കട്ടെ.
അപൂർവങ്ങളിൽ അപൂർവമാണ് ഈ ദുരന്തം.അച്ഛനും അമ്മയും കണ്മുന്നിൽ വെന്തു മരിക്കുക, അവരെ അടക്കാൻ ഒറ്റയ്ക്ക് കുഴിവെട്ടുക ..അവൻ കുട്ടിയാണ്. ചെറിയ മോൻ കാണാൻ എന്റെ ഉണ്ണിയെ പ്പോലെ യുണ്ട്. അതൊരു കാരണമായിരിക്കാം. ഒരാൾ കൈപിടിച്ചാൽ തീരുന്നതേ ഉള്ളൂ നമ്മുടെ എല്ലാ ദുഃഖങ്ങളും ദുരന്തങ്ങളും. അവന്റെ മെല്ലിച്ച കൈ പൊള്ളി അടർന്നിരുന്നു. കുഞ്ഞുങ്ങൾ വിഷമിക്കാതിരിക്കട്ടെ. ഇനി ഒരു മാതാപിതാക്കളും ഇത് ചെയ്യാതെ ഇരിക്കട്ടെ.”
“കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിലെ കുട്ടികൾക്ക് വേണ്ടി എന്റെ പക്കലുള്ള ഒരു മോതിരം കൊടുക്കാമെന്നു ഇവിടെ എഴുതിയിരുന്നു. നിരവധിപേർ അതിനായി ഗണേഷിനെ വിളിച്ചിരുന്നു. അതൊരു സ്ത്രീക്ക് നൽകണമെന്ന് എനിക്ക് തോന്നി. കുവൈറ്റ് ൽ ഉള്ള ശ്രീമതി പ്രഭ ഗോപാലൻ എന്നൊരാളാണ് അത് വാങ്ങിയത്. അവർ കോഴിക്കോടുള്ള സുരഭി മാൾ ന്റെ ഉടമസ്ഥയാണ്, വലിയ ബിസിനസ് കാരാണ് . “