രാഷ്ട്രിയത്തിൽ ശക്തനായ ഒരു മന്ത്രി ആയിരുന്നു മുൻ എം.എൽ.എ പിസി ജോർജ്. കച്ചവടം ചെയ്യുന്ന മുസലിംകൾ പാനിയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവ്വം കലർത്തുന്നു എന്ന വർഗീയ പ്രസംഗം നടത്തിയ മുൻ എം എൽ എ പിസി ജോർജിനെതിരെ ഡോക്ടർ നെൽസൺ ജോസഫ് രംഗത്തെത്തിയിരിക്കുകയാണ്. അത്തരം ഒരു മരുന്ന് ഉണ്ടെങ്കിൽ അത് ഏതാണെന്നും അതിന്റെ ഫോർമുല ഏതാണെന്നും പിസി ജോർജിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഡോക്ടർ നെൽസൺ.
ഗർഭമുണ്ടാവാതിരിക്കാൻ ലോകമെമ്പടും ഉപയോഗിക്കുന്ന മാർഗങ്ങളാണ് വിത്ഡ്രോവൽ മെതേഡ്, കോണ്ടം, കോപ്പർ ടീ, ഇൻജെക്ഷൻ, വാസക്ടമി, ട്യൂബെക്ടമി എന്നിവ. ഇതിനെക്കാളും ലളിതമായ ഒറ്റത്തുള്ളിയിൽ സംഗതി ക്ലീനാക്കുന്ന ഐറ്റമെന്നും അതിന്റെ ഫോർമുല ഇവിടെ വെക്തമാക്കിയാൽ നോബൽ സമ്മാനത്തിന്റെ ഫിഫ്റ്റി ഫിഫ്റ്റി അടിക്കാമെന്ന് പരിഹാസ രൂപത്തിലാണ് ഡോക്ടർ നെൽസൺ ചോദ്യം ഉണയിച്ചത്. ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടനം വേദിയിൽ വെച്ച നടത്തിയ പ്രസംഗത്തിലാണ് മുസ്ലിം സമുദായത്തിനെതിരെ പിസി ജോർജ് വിദ്വേഷ പ്രസംഗം നടത്തിയത്.
ഇപ്പോൾ ജോർജിനെതിരെ നിരവധി പേരാണ് പരാതി നൽകിട്ടുള്ളത്. കച്ചവടം ചെയ്യുന്ന മുസ്ലിംകൾ വന്ധ്യത ഉണ്ടാവുന്ന മരുന്ന് ബോധപൂർവ്വം പാനിയങ്ങളിൽ കലർത്തുന്നു. മുസ്ലിംകൾ അവരുടെ ജനസഖ്യ വളർത്തി ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രെമിക്കുന്നു. മുസ്ലിം പുരോഹിതർ മൂന്ന് പ്രാവശ്യം തുപ്പിട്ട് ഭക്ഷണം വിതരം ചെയ്യുന്നു. മുസ്ലികളായ കച്ചവടക്കാർ അവരുടെ സ്ഥാപനം മുസ്ലിം അല്ലാത്തവരുടെ മേഖലയിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടു പോകുന്നു തുടങ്ങിയ തെറ്റായ ആരോപണങ്ങളാണ് പിസി ജോർജ് പ്രസംഗിച്ചത്.
ഡോക്ടർ നെൽസൺ ജോസഫ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ. അല്ല വെറും അക്കാഡമിക്ക് താത്പര്യം മാത്രം. ഹോട്ടലിൽ വെച്ചിരിക്കുന്ന, ചായയിൽ ഒരു തുള്ളി ഒഴിച്ചാൽ പിന്നെ പിള്ളേര് ഉണ്ടാവാത്ത ആ മരുന്ന് ഏതാണെന്ന് അറിയണം. കോണ്ടം, വിത്ഡ്രോവൽ മെതേഡ്, കോപ്പർ ടി, ഇൻജെക്ഷൻ. പിന്നെ അതിന്റെ മേലെ വാസക്ടമിയും, ട്യൂബെക്ടമിയും പോലെ ലളിതമായ മാർഗങ്ങൾ വേറെയും. പിള്ളേര് ഉണ്ടാവാതിരിക്കാൻ ഇത്രേയും വഴികൾ മിനിമം ലോകത്ത് പറയുന്നുണ്ട്.
ഇനിയുമുണ്ട്, പക്ഷേ അതല്ല നമ്മളുടെ ടോപ്പിക്ക്. ഇതിൽ കോണ്ടത്തിന്റെ ഗ്ലോബൽ മാർക്കറ്റ് മാത്രം 9.9 മില്യൺ ഡോളർ ആയിരുന്നുയെന്ന് എവിടെന്നോ വായിച്ചിരുന്നു. ചുരുക്കി പറഞ്ഞാൽ ഏകദേശം 75000 കോടി രൂപ. ഇതിനെക്കാളും നല്ല പരിഹാരമാണെങ്കിൽ ഒറ്റ തുള്ളിയിൽ സംഗതി ക്ലീനാക്കുന്ന ഐറ്റം. പറ, അതിന്റെ ഫോർമുല പറ. നോബൽ സമ്മാനം നമ്മൾക്ക് ഫിഫ്റ്റി ഫിഫ്റ്റി അടിക്കാം എന്നായിരുന്നു ഡോക്ടർ നെൽസൺ ജോസഫ് തന്റെ കുറിപ്പിലൂടെ പിസി ജോർജിനോട് ചോദിച്ചത്.