സ്ത്രീകൾക്കെതിരെയുള്ള അ തി ക്ര മ ങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരുന്ന ഒരു നാടായി കേരളം മാറി കഴിഞ്ഞിരിക്കുകയാണ്. ഇതിൽ വിവാഹേതരബന്ധങ്ങളും വലിയതോതിൽ തന്നെ ശ്രദ്ധ നേടാറുണ്ട്. ഭർത്താവ് വിദേശത്ത് ആയ സ്ത്രീകൾ ആണ് ഇതിൽ മുന്നിൽ. അത്തരം സ്ത്രീകൾ ഇത്തരത്തിൽ പലരുടെയും ഇരയായി മാറാറുണ്ട്. ഭർത്താവ് വിദേശതായ സ്ത്രീകളെ പലരും മുതലെടുക്കാനാണ് ശ്രമിക്കുന്നത്. പലപ്പോഴും സ്ത്രീകളുടെ പണവും സ്വർണവും വരെ ഇത്തരക്കാർ അപഹരിക്കാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോഴും ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. യുവതികളെ വിവാഹ വാഗ്ദാനം ചെയ്ത് പീ ഡി പ്പിക്കുകയും അവരുടെ പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവറെ തിരുവനന്തപുരം സെഷൻസ് കോടതി റിമാൻഡ് ചെയ്തു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
ചിറയിൻകീഴ് ആൽത്തറമൂട് സ്വദേശി രാജേഷിനെ ആയിരുന്നു റിമാൻഡ് ചെയ്തത്. കൊല്ലം തിരുവനന്തപുരം ജില്ലയിൽ ഉള്ള വിവാഹിതരായ വിദേശത്ത് ഭർതാക്കൻമാർ ഉള്ള സ്ത്രീകളാണ് ഇയാളുടെ സ്ഥിരം ഇരകൾ. സ്വകാര്യബസ്സിൽ ഡ്രൈവറായി യാത്രക്കാരുമായി ഒരു സൗഹൃദമാണ് ആദ്യം സ്ഥാപിക്കുക. പിന്നീട് ഇവരെ പീ ഡി പ്പി ക്കുക യും ഇവരുടെ കൈയിൽനിന്ന് പണവും സ്വർണവും തട്ടിയെടുക്കുകയും ആണ് ചെയ്യാറുള്ളത്.
ഇയാളുടെ അക്കൗണ്ടിൽ ഇപ്പോൾ 22 ലക്ഷം രൂപയാണ് ഉള്ളത്. ഇത് പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. ആറ്റിങ്ങൽ സ്വദേശിയായ യുവതിയിൽ നിന്നും 25 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സ്വർണവും കൂട്ടത്തിൽ ഉണ്ടെന്നാണ് പരാതിയിൽ അറിയുന്നത്. ഇതോടെ ഇയാൾ ഒളിവിൽ ആവുകയായിരുന്നു. പ്രതി നൽകിയ മുൻകൂർ ജാമ്യം പരിഗണിക്കുകയായിരുന്നു കോടതി പ്രതിയെ റിമാൻഡ് ചെയ്തിരുന്നത്.
വളരെ ഗുരുതരമായ ഒരു കുറ്റം തന്നെയാണ് ഇയാൾ ചെയ്തിരിക്കുന്നത് എന്നത് ഉറപ്പാണ്. എത്ര അനുഭവങ്ങൾ ഉണ്ടായാലും നമ്മുടെ പെൺകുട്ടികളിതിൽ നിന്നും മനസ്സിലാക്കാനും പഠിക്കാനും പോകുന്നില്ല എന്നതാണ് ഏറെ ഖേദകരം ആയ കാര്യം. ഇത്തരത്തിലുള്ള ആളുകളെ ഒരു കൈയകലത്തിൽ നിർത്തണമെന്ന് ഇനിയെന്നാണ് പെൺകുട്ടികൾ പഠിക്കുന്നത്. ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെമുള്ള ഇവരുടെ തേൻ വാക്കുകളിൽ സ്വന്തം ഭർത്താവിനെ പോലും മറന്ന് തനിക്ക് ഉള്ളതും എല്ലാം പങ്കു വെക്കാൻ പെൺകുട്ടികൾ തയ്യാറാകുന്ന കാലത്തോളം ഇങ്ങനത്തെ കുറ്റവാളികളെ ഉദയം ചെയ്തു കൊണ്ടിരിക്കും .