കൊല്ലം അഞ്ചലിൽ ഭർത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്രയും, ശാസ്താംകോട്ടയിൽ ഭർത്താവിന്റെ അ തി ക്രൂ ര മാ യ പീ ഡ ന ത്തി നു ശേഷം ജീവനൊടുക്കിയ വിസ്മയയും, കരുനാഗപ്പള്ളി ഭർത്തൃവീട്ടിൽ പട്ടിണി കിടന്ന് മരിച്ച തുഷാര എന്നിങ്ങനെ ഈ പട്ടികയുടെ നീളം കൂടിക്കൊണ്ടേയിരിക്കും. പലപ്പോഴും ആദ്യമുണ്ടാകുന്ന കോലാഹലങ്ങൾക്ക് ശേഷം ഈ കേസുകൾ കെട്ടടങ്ങുന്നതാണ് കണ്ടു വരുന്നത്. പ്രതികൾക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ ഒന്നും എടുക്കാത്തത് കൊണ്ട് സ്ത്രീകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ വീണ്ടും തുടർന്നുകൊണ്ടിരിക്കും.
ഒരു ജോലി നേടാൻ ഉള്ള വിദ്യാഭ്യാസയോഗ്യത എത്തുന്നതിനു മുമ്പ് തന്നെ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കുന്നതിനാൽ സ്വന്തമായി ഒരു വരുമാനം ഇല്ലാത്തതുകൊണ്ടും സ്വന്തം കാലിൽ നിൽക്കാനുള്ള അവരുടെ കഴിവ് മനസ്സിലാക്കാത്തത് കൊണ്ടുമാണ് പല സ്ത്രീകളും ഇന്നും പീഡനങ്ങൾ സഹിച്ച് ഭർത്താവിന്റെ വീട്ടിൽ ജീവച്ഛവമായി ജീവിക്കുന്നത്.
വീട്ടുകാർക്ക് ഒരു ബാധ്യത ആവാതിരിക്കാനും സമൂഹം തന്റെ നേരെ വിരൽ ചൂണ്ടാതിരിക്കുവാൻ വേണ്ടി എല്ലാം സഹിച്ചു ഭർത്താവിന്റെ വീട്ടിൽ കടിച്ചുതൂങ്ങുന്ന ഒരുപാട് സ്ത്രീകൾ നമുക്കിടയിലുണ്ട്. വിദ്യാഭ്യാസം ഉണ്ടായിട്ടു പോലും ക്രൂ ര മാ യ ഗാ ർ ഹി ക പീ ഡന ത്തി നി ര യാ യ വിസ്മയയെക്കുറിച്ച് നമ്മൾ അറിഞ്ഞിട്ടുള്ളതാണ്. എന്നാൽ ആരുമറിയാതെ ജീവിതകാലം മുഴുവൻ ഭർത്തൃവീട്ടിൽ ക്രൂരമായ പീഡനങ്ങളിൽ എരിഞ്ഞ് അടയുന്ന എത്രയോ സ്ത്രീ ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്.
പെണ്മക്കളെ ഒരു വില്പന ചരക്കായി മാറ്റാതെ തന്റെടത്തോട് പെരുമാറാനും പ്രതിബന്ധങ്ങളെ അതിജീവിക്കാനും പ്രതിസന്ധികളിൽ നിന്നും ഒളിച്ചോടാതിരിക്കാനും ആണ് രക്ഷിതാക്കൾ പഠിപ്പിക്കേണ്ടത്. ഒരു പ്രശ്നത്തിനും പരിഹാരമല്ല ആത്മഹത്യ എന്ന് കുട്ടികളെ പറഞ്ഞു പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അത്രമാത്രം ആ ത ത്യക ൾ ഇന്ന് സമൂഹത്തിൽ വർദ്ധിച്ചു വരികയാണ്. ചെറിയൊരു പ്രശ്നം നേരിടാനോ വിഷമം താങ്ങാനോ ഇന്നത്തെ തലമുറയ്ക്ക് സാധിക്കുന്നില്ല.
ഒന്നിനും പരിഹാരമല്ല എന്നും ആ നിമിഷത്തിൽ വലിയ പ്രശ്നമാണെന്ന് കരുതുന്നത് എന്ത് തന്നെയാണെങ്കിലും അതും കടന്നു പോകുമെന്ന് ചിന്തിക്കാനുള്ള ഒരു മനസ്സ് കുട്ടികളിൽ വളരെ ചെറുപ്പത്തിൽ തന്നെ വളർത്തിയെടുക്കണം. ഇപ്പോഴിതാ നവവധുവായ 19കാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ വാർത്തകളാണ് പുറത്തുവരുന്നത്. വർക്കല ഇടവ വെൺകുളം സ്വദേശിനി ശ്രുതിയെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് വെറും 8 മാസം പിന്നിടുമ്പോൾ ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ശ്രുതിയുടെ ഭർത്താവ് അനന്ദു വിദേശത്താണ്. യുവതിയെ സ്വന്തം വീട്ടിൽ നിർത്തിച്ചതിന് ശേഷമാണ് ഭർത്താവ് വിദേശത്തേക്ക് പോയത്. കുറിപ്പ് എഴുതി വെച്ചിട്ടാണ് ശ്രുതി ഈ ലോകത്തോട് വിട പറഞ്ഞത്. ഭർത്താവ് പാവമാണെന്നും മനസ്സമാധാനം ഇല്ലാത്തതിനാലാണ് ചെയ്തത് എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. സംഭവത്തിൽ അയിരൂർ പോലീസ് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃ ത ദേ ഹം പോ സ്റ്റ്മോ ർ ട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.