ക്രിസ്തുവിനെ പോലെ മൂന്ന് ദിവസങ്ങൾക്ക് ശേഷം ഉയർത്തെഴുന്നേൽക്കും എന്ന് വിശ്വാസികളെ ബോധിപ്പിച്ച പാസ്റ്റർ അന്തരിച്ചു. ആഫ്രിക്കയിൽ ആണ് വിശ്വാസികളെ ഞെട്ടിച്ച സംഭവം നടക്കുന്നത്. സാംബിയൻ ക്രിസ്ത്യൻ ചർച്ചിലെ 22 വയസുള്ള ജെയിംസ് സക്കാറയാണ് വിശ്വാസികളെ സാക്ഷിയാക്കി കൈകാലുകൾ ബന്ധിച്ച് കുഴിയിലേക്ക് ഇറങ്ങി കിടന്നത്. തന്റെ ശരീരം മണ്ണിട്ട് മൂടണം എന്ന് പാസ്റ്റർ ആവശ്യപ്പെടുകയായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞു ജീവനോടെ തിരിച്ചുവരുമെന്ന് അദ്ദേഹം വിശ്വാസികൾക്ക് ഉറപ്പ് നൽകി. അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിച്ച അനുയായികൾ പാസ്റ്ററെ മണ്ണിട്ട് മൂടുകയും ചെയ്‌തു.
എന്നാൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം കുഴി മാന്തിയപ്പോൾ മരിച്ചു കിടക്കുന്ന പാസ്റ്ററിനെ ആണ് കാണാൻ സാധിച്ചത്. ഇങ്ങനെ ഒരു അന്ധവിശ്വാസത്തിനായി പാസ്റ്ററിനെ പ്രേരിപ്പിച്ച മൂന്ന് അനുയായികൾക്ക് എതിരെ അധികൃതർ കേസ് എടുത്തിട്ടുണ്ട്. പാസ്റ്ററിനെ മരിച്ച നിലയിൽ കണ്ടപ്പോൾ ആയിരുന്നു സംഭവം പോലീസിനെ അറിയിച്ചത്. സഹായികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും രണ്ടു പേർ ഒളിവിൽ കഴിയുകയാണ്.