കോവിഡിന്റെ മൂന്നാം തരംഗം കുറയ്ക്കണമെങ്കിൽ ഇപ്പോഴേ ശ്രദ്ധ ചെലുത്തണം എന്ന മുകരുതലോടെ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ ആണ് സർക്കാർ ആലോചിക്കുന്നത്. ജൂൺ അഞ്ചു ശനിയാഴ്ച മുതൽ നിയന്ത്രങ്ങൾ കർശനമാക്കാൻ ഉത്തരവ് ഇറക്കിയിരിക്കുന്നത്. എന്നാൽ ജൂൺ 9 വരെ ആണ് നിലവിലെ ലോക്ക്ഡൗൺ. അതിനാൽ ഈ നിയന്ത്രണങ്ങൾ ജൂൺ 9 നു ശേഷം തുടരുമോ എന്ന് അറിയിപ്പ് വന്നിട്ടില്ല.
ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ കൂടുതൽ ഇളവുകൾ നൽകിയാൽ അത് കൂടുതൽ അപകടകരമായ വിധത്തിലേക്ക് കാര്യങ്ങളെ തള്ളിവിടാൻ സാധ്യതയുണ്ട് എന്നാണ് കരുതുന്നത്. ജൂൺ 9 നു ശേഷം ലോക്ക്ഡൗൺ പിൻവലിച്ചാൽ ഇത്രയും നാൾ സ്വീകരിച്ച ജാഗ്രത കുറയുകയും രോഗികൾ കൂടുതൽ ഉണ്ടാകുന്ന സാഹചര്യവും ഉണ്ടാകും എന്നാണ് വിവിധ വകുപ്പുകളുടെ പഠനം. ഇതുകൂടി കണക്കിലെടുത്തെ ആരോഗ്യവകുപ്പും സർക്കാരും തീരുമാനങ്ങൾ കൈകൊള്ളുകയുള്ളു. നിലവിൽ പ്രവർത്തനാനുമതിയുള്ള സ്ഥാപനങ്ങൾക്ക് ജൂൺ നാല് ഏഴുമണിവരെ പ്രവർത്തിക്കാനുള്ള അനുമതി മാത്രമേ ഉള്ളു എന്നും, ജൂൺ അഞ്ചമുതൽ ജൂൺ 9 വരെ അടച്ചിടാനും ആണ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ ഉള്പെടുത്തിയിട്ടുണ്ട്.