നിധികളെ കുറിച്ചുള്ള ഒരുപാട് കഥകൾ കേട്ടിട്ടുണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിൽ അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചിന്തിക്കുന്നവരുണ്ട്. ഇപ്പോഴിതാ അങ്ങനെ ഒരു നിധി ലഭിച്ച സംഭവം ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന ഒരു പാവം യുവതിക്കാണ് കഴിക്കാൻ വേണ്ടി വാങ്ങിച്ച ഭക്ഷണത്തിൽ നിന്നും കോടികൾ വിലമതിക്കുന്ന നിധി ലഭിച്ചത്.
തന്റെ കഷ്ടപ്പാടിന് ദൈവം നൽകിയ സമ്മാനമാണ് ഇതെന്ന് അവർ വിശ്വസിക്കുന്നു. സാറ്റുൻ പ്രവിശ്യയിൽ അത്താഴത്തിന് ആയി സമീപത്തുള്ള ചന്തയിൽ നിന്ന് 70 തായ്‌വാൻ ബാത്തിന് ഒച്ചുകളെ വാങ്ങുകയായിരുന്നു. ഇന്ത്യൻ രൂപ 163 രൂപയ്ക്കാണ് ഒച്ചുകളെ കൊച്ചാക്കോൺ എന്ന യുവതി വാങ്ങിക്കുന്നത്.
ഒച്ചുകളെ പാകംചെയ്യാൻ ആയി ചെറിയ കഷണങ്ങളായി മുറിച്ചപ്പോഴാണ് ഒച്ചിന്റെ ഷെല്ലിന് ഉള്ളിൽ നിന്ന് വൃത്താകൃതിയിലുള്ള ഓറഞ്ച് നിറമുള്ള ഒരു വസ്തു പുറത്തേക്ക് വന്നത്. ആദ്യം അത് പാറ ആണെന്ന് കരുതി. പിന്നീട് അത് സൂക്ഷ്മമായി യുവതി നിരീക്ഷിക്കുകയായിരുന്നു. അമ്മയ്ക്ക് കാണിച്ചപ്പോഴാണ് ഇത് മെലോ എന്ന് പവിഴമുത്ത് ആണെന്ന് മനസ്സിലായത്.
1.5 സെന്റീമീറ്റർ വ്യാസവും 6 ഗ്രാം തൂക്കവും ഉള്ള കോടികൾ വിലമതിക്കുന്ന മെലോ പവിഴം ആയിരുന്നു അത്. ഒച്ച് വാങ്ങിച്ച കച്ചവടക്കാരൻ ആവശ്യപ്പെടുമോ എന്ന് ഭയന്ന് ഒച്ചിൽ നിന്ന് പവിഴം കിട്ടിയ വിവരം യുവതി മറച്ചു വെക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ അവർ അത് വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
അമ്മയുടെ ചികിത്സാ ചെലവുകൾക്കായി ഒരുപാട് പണം വേണ്ട സാഹചര്യത്തിൽ ആണ് ഇത് വിൽക്കാൻ അവരുടെ കുടുംബം തീരുമാനിക്കുന്നത്. ഇതിനുമുമ്പ് തായ്‌ലൻഡിലെ ഒരു മത്സ്യത്തൊഴിലാളിക്ക് ഇതുപോലെ ഒരു നിധി ലഭിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. അമ്മയ്ക്ക് ഒരു അപകടം വന്നതിനെ തുടർന്ന് ചികിത്സിക്കാൻ ഏറെ ബുദ്ധിമുട്ടുകയായിരുന്നു കൊച്ചാകോൺ.
ക്യാൻസർ രോഗി കൂടിയായ അമ്മയ്ക്ക് 23.34 ലക്ഷം രൂപയാണ് ചികിത്സ ചിലവുകൾ. അതുകൊണ്ട് ഇനി മറച്ചുവെച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കി പവിഴം വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. അത് വിറ്റ് കിട്ടുന്ന പണം കൊണ്ട് അമ്മയ്ക്ക് മികച്ച ചികിത്സ നേടി കൊടുക്കണമെന്നാണ് കൊച്ചാക്കോൺ ആഗ്രഹിക്കുന്നത്. അതുകൊണ്ട് ലേലത്തിൽ പവിഴം വിൽക്കാൻ ആണ് ഇവരുടെ തീരുമാനം.