സമൂഹമാധ്യമങ്ങളിൽ അടുത്തകാലത്ത് ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചന വാർത്തകൾ. തെന്നിന്ത്യൻ സിനിമയിൽ ആരാധക ലക്ഷങ്ങൾ ഉള്ള താരദമ്പതികൾ ആണ് നാഗചൈതന്യയും സാമന്തയും. 2017 ലായിരുന്നു ഇവരുടെ വിവാഹം. ഇവരുടെ വിവാഹം സമൂഹമാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. വിവാഹത്തിനു ശേഷം സാമന്തയുടെ പേരിൽ അക്കിനേനി എന്ന നാഗചൈതന്യയുടെ കുടുംബപ്പേരും ചേർത്തിരുന്നു. എന്നാൽ അടുത്തകാലത്ത് സമൂഹമാധ്യമങ്ങളിൽ നിന്നും സാമന്ത ഈ പേര് മാറ്റിയത് ആണ് ഇവർ തമ്മിൽ വേർപിരിയുന്നു എന്ന സൂചനകൾ നൽകിയത്.
തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര നായികമാരിൽ ഒരാളാണ് സാമന്ത. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ വിവാഹമോചനത്തിനെ കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും ആദ്യമൊന്നും താരങ്ങൾ ഇരുവരും ഇതിനോട് പ്രതികരിച്ചിരുന്നില്ല, എന്നാൽ നാഗ ചൈതന്യ തന്റെ ഇൻസ്റ്റ ഹാൻഡിൽ വഴി നേരിട്ട് വിവാഹ മോചനം തേടിയിരുന്ന വിവരം അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ വിവാഹമോചനത്തിനുശേഷം സാമന്തയ്ക്ക് കോടികൾ ആയിരിക്കും നാഗചൈതന്യ നൽകേണ്ടി വരിക എന്ന ഞെട്ടലിലാണ് ആരാധക ലോകം. സമൂഹമാധ്യമങ്ങളിൽ പേര് മാറ്റിയതിന് കാരണം അന്വേഷിച്ച് മാധ്യമങ്ങൾ പോലും സാമന്തയെ സമീപിച്ചിരുന്നു. എന്നാൽ മാധ്യമങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ ആയിരുന്നു താരം ശ്രമിച്ചത്. ബന്ധപ്പെടാൻ ശ്രമിച്ച മാധ്യമങ്ങളുടെ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു.
വിവാഹമോചനത്തിനു ശേഷം സാമന്തയ്ക്ക് 200 കോടി ജീവനാംശമായി ലഭിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇരുവരുടേയും കൗൺസിലിംഗ് ഫലം കണ്ടില്ല എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വേർപിരിയണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇരുതാരങ്ങളും എന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇവർ കുടുംബകോടതിയിൽ എത്തിയതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. തന്റെ അഭിനയജീവിതത്തിൽ കൂടുതൽ അവസരങ്ങൾ തേടി പോകുകയാണ് സാമന്ത ഇപ്പോൾ. ഇത് വിവാഹ ജീവിതത്തിൽ വിള്ളൽ ഉണ്ടാക്കിയിരിക്കുകയാണ്. സമന്തയുടെ സിനിമകൾ ആകട്ടെ വലിയ വിജയങ്ങൾ ആയി മാറുകയാണ്. സാമന്തയുടെ തിരക്കുകളാണ് നാഗചൈതന്യയുമായുള്ള പ്രശ്നങ്ങൾക്ക് കാരണമെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2017 ഒക്ടോബർ ആറിനായിരുന്നു ഇവരുടെ വിവാഹം. ഓരോ വർഷവും വളരെ ഗംഭീരമായി തന്നെ ആയിരുന്നു ഇവർ വിവാഹവാർഷികം ആഘോഷിച്ചിരുന്നത്. ഇത്തവണ വിവാഹ വാർഷികം ആഘോഷിക്കുമോ അതോ കേട്ട വാർത്തകളെല്ലാം സത്യമാണോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.