പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായരുടെ മകനും സംഗീത സംവിധായകനും ആയ മനു രമേശന്റെ ഭാര്യ ഉമ (35) അന്തരിച്ചു. “ഗുലുമാൽ ദി എസ്‌കേപ്”, “പ്ലസ് 2 “, “അയാൾ ഞാനല്ല” എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ ആണ് മനു രമേശ്. അമൃത സ്കൂൾ ഓഫ് ആർട്സിലെ അധ്യാപികയായ ഉമ, മികച്ച ഒരു നർത്തകി കൂടിയായിരുന്നു. മസ്തിഷ്കാഖാതത്തെ തുടർന്നായിരുന്നു ഡോ ഉമാദേവിയുടെ മരണം. ഉറക്കത്തിൽ മസ്തിഷ്കാഖാതം സംഭവിച്ചതാണ് മരണകാരണം. കഠിനമായ തലവേദനയെത്തുടർന്ന് പുലർച്ചെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയായിരുന്നു മരണം സംഭവിച്ചത്.
കൊച്ചിയിലെ അമൃത സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്നു ഡോ ഉമാദേവി. എറണാകുളം പേരണ്ടൂരിലാണ് മനുവും ഉമ്മയും താമസിച്ചിരുന്നത്. ഇവർക്ക് അഞ്ചു വയസുള്ള ഒരു മകളുണ്ട്. ഉമ്മയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മനുവിന്റെ കുടുംബവും ഉമ്മയുടെ വിദ്യാർത്ഥികളും. ഉമ്മയുടെ നിര്യാണത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച് കോളേജിന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കു വെച്ച കുറിപ്പിൽ നിരവധി വിദ്യാർത്ഥികളാണ് മരണവാർത്ത വിശ്വസിക്കാൻ ആവില്ലെന്ന് കമന്റിട്ടത്. എല്ലാവരോടും അടുപ്പം കാത്തു സൂക്ഷിക്കുന്ന ഒരു അധ്യാപികയായിരുന്നു ഉമ എന്ന് വിദ്യാർഥികൾ ഈ അടുത്തിടെയാണ് ഉമയ്ക്ക് ഡോക്ടറേറ്റ് ലഭിക്കുന്നത് .