പ്രണയത്തിനു ജാതിയോ മതമോ ദേശമോ ഒന്നും ഇല്ലെന്നു തെളിയിക്കുന്ന ഒരു ജീവിതകഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. കേരളത്തിൽ വെച്ച് കണ്ടുമുട്ടിയ ഇംഗ്ലണ്ടുകാരിയായ മിറാന്ഡയും തിരുവനന്തപുരം കോവളം സ്വദേശി അരുൺ ചന്ദ്രയുമായുള്ള വിവാഹ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. കോവളത്തുള്ള ആവാടുതറ ദേവീക്ഷേത്രത്തിൽ വെച്ച് കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു ഇവരുടെ വിവാഹം.
ഇവരുടെ പ്രണയത്തിന് പ്രധാന പങ്ക് വഹിച്ചത് മിറാന്ഡയുടെ വളർത്തുനായ സൈക്ക ആണ്. കോവിഡ് 19 രോഗവ്യാപനത്തെ തുടർന്ന് രാജ്യത്ത് ആദ്യമായി ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് കേരളത്തിൽ എത്തിയതായിരുന്നു മിറാൻഡ. കോവളത്ത് വരുന്ന വിനോദ സഞ്ചാരികൾക്ക് സീ സർഫിങ് പഠിപ്പിക്കുന്ന പരിശീലകൻ ആണ് അരുൺ ചന്ദ്രൻ.
കേരളത്തിൽ എത്തിയ മിറാൻഡ താമസിക്കാൻ എത്തിയത് അരുണിന്റെ വീടിനടുത്തായിരുന്നു. ഒരിക്കൽ മിറാന്ഡയുടെ വളർത്തു നായ സൈക്കയെ കാണാതായപ്പോൾ കണ്ടു പിടിച്ചത് അരുൺ ആയിരുന്നു. പിന്നീട് മിറാന്ഡയെ കോഫി കുടിക്കാൻ അരുൺ ക്ഷണിക്കുകയായിരുന്നു. പിന്നീട് ഇരുവരും തങ്ങളുടെ സങ്കടങ്ങൾ തുറന്നു പറയുകയും അടുത്ത സുഹൃത്തുക്കളും ആയി.
ആ സൗഹൃദം പ്രണയം ആയി വളർന്നു. ഇംഗ്ലണ്ടിലേക്ക് തിരിച്ചു പോകുവാനുള്ള അവസരം ലഭിച്ചിട്ടും അരുണിനെ പിരിയാൻ ആവാത്ത വിധം മിറാന്ഡയും അടുത്തിരുന്നു. ഇതിനിടയിൽ മിറാൻഡ ഗർഭിണിയായി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. സായി ആർതർ ലിറ്റൽ ഫുഡ് എന്ന മകന്റെ മുന്നിൽ വെച്ചാണ് വീട്ടുകാരുടെ തീരുമാന പ്രകാരം അരുണും മിറാന്ഡയും വിവാഹിതരായത്. ഇവരുടെ വിവാഹ വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്.