അടുത്തിടെയാണ് നടി ചിത്ര അന്തരിച്ചത്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള ചിത്ര, “കല്യാണപന്തൽ” എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞിട്ടുള്ള ചിത്രയുടെ പഴയകാല അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ശ്രദ്ധേയമാവുന്നത്. സിനിമയിൽ തനിക്കുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയാണ് ചിത്ര അഭിമുഖത്തിലൂടെ. സെറ്റിൽ എത്തിയാൽ മറ്റുള്ള താരങ്ങളോടും നടിമാരോടും സംസാരിക്കുന്നതിന് ചിത്രയുടെ അച്ഛൻ വിലക്കിയിരുന്നു. ആരോടും മിണ്ടാത്തതിനാൽ ചിത്രയ്ക്ക് ഭയങ്കര ജാഡ ആണെന്ന് ഒരു അസിസ്റ്റന്റ് ഡയറക്ടർ പറയുമായിരുന്നു.
രണ്ടു വർഷം കഴിയുമ്പോൾ അയാൾ ഒരു സിനിമ എടുക്കുമെന്നും അന്ന് തന്നെ മൈൻഡ് ചെയ്യാത്തവരെ ഒരു പാഠം പഠിപ്പിക്കും എന്നും അയാൾ ഇടയ്ക്കിടെ പറയുമായിരുന്നു. അങ്ങനെ വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയെ വെച്ച് അയാൾ ഒരു സിനിമയെടുത്തു. അതിൽ അഭിനയിക്കുവാൻ ചിത്രയെ ക്ഷണിച്ചു. സിനിമയിൽ ഒരു കുന്നിറങ്ങി ഓടി രംഗങ്ങൾ ചിത്രീകരിക്കാൻ ഉണ്ടായിരുന്നു. പണ്ടത്തെ ദേഷ്യം മനസ്സിൽ വെച്ച് ചിത്രയെ കൊണ്ട് പതിനഞ്ചു ടേക്കുകൾ ആയിരുന്നു അയാൾ എടുത്തിരുന്നത്. നല്ല വെയിൽ ആയതിനാൽ ചിത്ര തളർന്നു പോയിരുന്നു. പിന്നീടും ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ ചിത്രയുടെ അവസ്ഥ കണ്ട് മമ്മൂട്ടി സംവിധായകനോട് ദേഷ്യപ്പെടുകയായിരുന്നു. ചിത്രയുടെ വിയോഗത്തിൽ അന്ന് അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.