അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വാർത്തയായിരുന്നു അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന നടി കെപിഎസി ലളിതയ്ക്ക് സർക്കാർ ചികിത്സാസഹായം വാഗ്ദാനം ചെയ്തത് വ്യാപകമായ പ്രതിഷേധങ്ങൾക്ക് വഴി വെച്ച്. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കാൻ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിക്കുകയും, ഇപ്പോഴും മിനിസ്‌ക്രീനിലെ സിനിമയിലും സജീവമായിട്ടുള്ള താരത്തിന് സ്വന്തം ചികിത്സ നടത്താൻ സമ്പാദ്യം ഇല്ലേ എന്ന കടുത്ത വിമർശനങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
ഇതിനിടയിൽ സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ ഒരു പഴയകാല അഭിമുഖം ശ്രദ്ധേയമായിരുന്നു. ഭർത്താവും സംവിധായകനുമായ ഭരതൻ മരിച്ചപ്പോൾ മക്കളുടെ പഠനത്തിനും ജീവിതം കരക്ക് പിടിക്കുവാനും ആയി ഒരുപാട് കഷ്ടപ്പെട്ടിരുന്നു എന്ന് താരം അഭിമുഖത്തിൽ പറയുന്നുണ്ട്. ഈശ്വരന് എന്നെ കൂടുതൽ ഇഷ്ടമാണ്. ഞാൻ കരയുന്നത് കാണാൻ ആണ് കൂടുതൽ ഇഷ്ടം. അത് കൊണ്ട് ആണ് ഇങ്ങനെ കഷ്ടതകൾ തരുന്നത് എന്നായിരുന്നു താരം അഭിമുഖത്തിൽ പറഞ്ഞത്.
വലിയവനെ മാള പോലെ വളർത്തുന്നതും ഇല്ലാത്തവനെ അത് പോലെ തന്നെ നിർത്തുന്നതും ഈശ്വരന് ഇഷ്ടമല്ലാത്തത് കൊണ്ടല്ല. ഈശ്വരന് അത് കാണാൻ ഇഷ്ടമായിട്ടാണ് എന്ന് താരം പറയുന്നു. ഒത്തിരി പ്രാർത്ഥിച്ചതിന് ശേഷം മാത്രമേ തന്റെ കാര്യം നടക്കാറുള്ളൂ എന്നും താരം പറയുന്നു. ഒരുപാട് കരയിപ്പിച്ചതിന് ശേഷമേ ഭഗവാൻ സന്തോഷം തരാറുള്ളൂ. അത് കൊണ്ട് വേദന കൂടുതൽ തരാൻ ആണ് ഭഗവാനോട് പ്രാർത്ഥിക്കുക എന്നാണ് താരം പറയുന്നത്.
വീട്ടിൽ പത്ത് ദിവസത്തിൽ കൂടുതൽ പണി ഇല്ലാതെ ഭഗവാൻ ഇരുത്താറില്ല. സിദ്ധാർഥ് ആശുപത്രിയിൽ കഴിയുന്ന സമയത്ത് പോലും രണ്ടു ദിവസം ചാർലിയിൽ പോയി അഭിനയിച്ചിട്ടുണ്ട്, കാര്യങ്ങൾ ഒക്കെ നടന്നു പോകണ്ടേ എന്ന് താരം വെളിപ്പെടുത്തി. അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മലയാള സിനിമയുടെ സ്വന്തം അമ്മയാണ് കെ പി എ സി ലളിത. മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ എല്ലാം അമ്മ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള കെപിഎസി ലളിത നാടകരംഗത്തിലൂടെയാണ് അഭിനയത്തിലേക്ക് ചുവട് വെക്കുന്നത്.
വർഷങ്ങളായി സിനിമയിൽ സജീവമായിട്ടുള്ള താരം ഹാസ്യ വേഷങ്ങളും ഗൗരവമാർന്ന വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള ചുരുക്കം ചില നടിമാരിലൊരാളാണ്. സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും വളരെ സജീവമാണ് കെപിഎസി ലളിത. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന “തട്ടീം മുട്ടീം” എന്ന കുടുംബ പരമ്പരയിൽ സജീവമായിട്ടുള്ള താരം മിനിസ്ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരിയാണ്.
കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത “കൂട്ടുകുടുംബം” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് കെപിഎസി ലളിത. പത്താം വയസ്സുമുതൽ നാടകങ്ങളിൽ സജീവമായിരുന്നു താരം. കെപിഎസി എന്ന നാടക ഗ്രൂപ്പിൽ ചേർന്നതിനു ശേഷമാണ് ഈ പേര് സ്വീകരിച്ചത്. ഇന്നസന്റുമായുള്ള കെപിഎസി ലളിതയുടെ താരജോടി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമായിരുന്നു. മലയാളികളെ ഒരുപാട് ചിരിപ്പിച്ച താരജോഡികളാണ് ഇവർ.
ഭർത്താവും സംവിധായകനുമായ ഭരതന്റെ അപ്രതീക്ഷിത വിയോഗത്തിൽ സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത കെപിഎസി ലളിത സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “വീണ്ടും ചില വീട്ടുകാര്യങ്ങൾ” എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തുകയായിരുന്നു. മലയാള സിനിമയിലെ മിക്ക സൂപ്പർതാരങ്ങളുടെയും അമ്മവേഷം ചെയ്തിട്ടുള്ള കെപിഎസി ലളിതയോട് പ്രേക്ഷകർക്ക് ഒരു അമ്മയോട് എന്ന പോലെയുള്ള സ്നേഹം തന്നെയാണ്.