മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഗെയിം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. കലാ കായിക സാമൂഹിക രംഗത്ത് പ്രശസ്തമായ താരങ്ങളാണ് ബിഗ് ബോസ് മത്സരാർത്ഥികളായിഎത്തുന്നത്. മറ്റ് ഷോകളിൽ നിന്നും വ്യത്യസ്തമായി പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വീടിനകത്ത് താമസിച്ചുകൊണ്ട് ആണ് മത്സരാർത്ഥികൾ ഗെയിം ഷോയിൽ പങ്കെടുക്കുന്നത്. ആദ്യ രണ്ടു സീസണുളുകളുടെ മികച്ച വിജയത്തിന് ശേഷം ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ടായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 3 വാലന്റൈൻസ് ദിനത്തിൽ ആരംഭിച്ചത്. മത്സരാർത്ഥികൾ പരിചയപ്പെടുകയും സൗഹൃദം സൃഷ്ടിക്കുകയും ചെയ്യുന്നതായിരുന്നു ആദ്യത്തെ എപ്പിസോഡ്. വീട്ടുവിശേഷങ്ങളും സ്വന്തം കാര്യങ്ങളുമെല്ലാം മത്സരാർത്ഥികൾ ആദ്യദിനം തുറന്നുപറഞ്ഞു.
നടിയും അവതാരകയും ആർ ജെയുമായ സൂര്യയുടെ പ്രകടനമായിരുന്നു ആദ്യ ദിനത്തിൽ ശ്രദ്ധേയമായത്. മറ്റുള്ളവരെ പോലെ തനിക്ക് ആകാൻ പറ്റുന്നില്ല എന്നും ചെറിയ കാര്യത്തിനുപോലും പ്രശ്നം ഉണ്ടാകുന്നുവെന്നും ക്യാമറയിൽ നോക്കി അമ്മയോട് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു സൂര്യ. എല്ലാവരുമായി സൂര്യ സംസാരിച്ചു നിൽക്കുമ്പോഴായിരുന്നു നോബി വന്നു സ്പീക്ക് അപ്പ് എന്ന് മറ്റുള്ളവർക്ക് മുന്നിൽ വെച്ച് ഉറക്കെ പറഞ്ഞത്. അതു സൂര്യയ്ക്ക് ഒരുപാട് വിഷമമായി. അതുപോലെ ബാത്രൂം കേസിൽ ബസ്സർ അടിച്ചപ്പോൾ അവിടെ സാധനങ്ങൾ വന്നിട്ടുണ്ടാകും എന്നും പോയി എടുക്കാം എന്നും സൂര്യ അഭിപ്രായപ്പെട്ടപ്പോൾ അങ്ങനെയൊന്നും പോയി എടുക്കാൻ പാടില്ല എന്ന് ലക്ഷ്മി പറയുകയായിരുന്നു.
മാറിനിൽക്കേണ്ട എന്ന് കരുതിയാണ് താനിത് പറയുന്നതെന്നും ഈ സംഭവങ്ങൾ എല്ലാം തന്നെ വിഷമിപ്പിച്ചു എന്നും പൊട്ടിക്കരഞ്ഞുകൊണ്ട് സൂര്യ പറഞ്ഞു. ബോൾഡായി നിൽക്കാൻ ശ്രമിച്ചെങ്കിലും പറ്റുന്നില്ല എന്ന് പറഞ്ഞായിരുന്നു സൂര്യ, അമ്മയോട് കാര്യങ്ങൾ പറഞ്ഞു കരഞ്ഞത്. ആർജെ ആയി പ്രവർത്തിച്ച സൂര്യ കേരളത്തിലെ ആദ്യത്തെ വനിത ഡി ജെകളിൽ ഒരാളാണ്. ചില സിനിമകളിൽ ചെറിയ വേഷങ്ങളിലും എത്തിയിട്ടുണ്ട് സൂര്യ. മോഹൻലാൽ നായകനായ “കാണ്ഡഹാർ” എന്ന സിനിമയിൽ വെച്ച് ലാലേട്ടനെ കണ്ടു മുട്ടുകയും അദ്ദേഹത്തെ പരിചയപ്പെടുമ്പോൾ ഉണ്ടായ അനുഭവം സൂര്യ പങ്കുവെച്ചു.