കന്നഡ സീരിയൽ താരം സൗജന്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബംഗളൂരുവിലെ വീട്ടിൽ ആണ് താരം എല്ലാം അവസാനിപ്പിച്ചത്. 25 വയസ്സ് മാത്രം പ്രായമുള്ള താരം അവസാന കുറിപ്പ് എഴുതി വച്ചായിരുന്നു ഈ പ്രവൃത്തി. കടുത്ത വിഷാദരോഗത്തിനടിമ ആയിരുന്ന താരത്തിന് ഇനിയും മാനസിക ബുദ്ധിമുട്ടുകളും ആയി മുന്നോട്ടു പോകാൻ പറ്റില്ലെന്നു കുറിച്ച് വെച്ചായിരുന്നു ജീവൻ ഒടുക്കൽ. മരിക്കുന്നതിനു മുമ്പ് നടി എഴുതി വെച്ച കുറിപ്പ് പോലീസ് ആയിരുന്നു കണ്ടെത്തിയത്. മൂന്നു തീയതികൾ രേഖപ്പെടുത്തിയ നാല് പേജുള്ള കുറിപ്പിൽ ആയിരുന്നു താരം മരിക്കുന്നതിനു മുമ്പ് എഴുതി വെച്ചത്.
നാലാമത്തെ പേജിൽ മാതാപിതാക്കളോടും മറ്റ് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ആവർത്തിച്ചു മാപ്പ് പറയുന്നുണ്ട്. തന്റെ മരണത്തിൽ തനിക്ക് മാത്രമാണ് ഉത്തരവാദിത്വം എന്നും അതുകൊണ്ട് കുടുംബത്തിനോട് എല്ലാവരും ദയവായി ക്ഷമിക്കണം എന്നും സൗജന്യ കുറിപ്പിൽ പങ്കുവെച്ചു. ഇതുപോലുള്ള മണ്ടത്തരങ്ങൾ ഒരിക്കലും ജീവിതത്തിൽ ചെയ്യില്ലെന്ന് വാഗ്ദാനം ചെയ്ത ആളായിരുന്നു സൗജന്യ. എന്നാൽ കടുത്ത വിഷാദരോഗം സൗജന്യയെ മറ്റു മാർഗങ്ങൾ ഇല്ലാതെ അതിലേക്ക് തന്നെ നയിച്ചിരിക്കുകയാണ്.
സൗജന്യയുടെ ഉള്ളിൽ പൂർണമായും താരം എന്നോ ഇല്ലാതായി കഴിഞ്ഞിരുന്നു. ദിവസങ്ങൾ കഴിയുന്തോറും ആ വിഷമം കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്നു വരെ കണ്ടിട്ടില്ലാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് തോന്നിയപ്പോഴാണ് താരം ഈ വഴിക്ക് മുതിർന്നത്. നടിയുടെ വേർപാട് വാർത്ത ഞെട്ടലോടെയാണ് ആരാധകരും സീരിയൽ ലോകവും ഏറ്റെടുത്തിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികളർപ്പിച്ചു രംഗത്തെത്തിയത്. കോവിഡ് പശ്ചാതലത്തിൽ ഇതുപോലുള്ള കേസുകൾ വർദ്ധിക്കുന്നത് ആശങ്കാജനകമായിരിക്കുകയാണ്.