മലയാള സിനിമയിൽ ഒരിക്കലും നികത്താൻ ആവാത്ത ശൂന്യതയാണ് ലോഹിതദാസ് എന്ന ഇതിഹാസ സംവിധായകന്റെ വിയോഗം തീർത്തത് . മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥകൃത്തുക്കളിൽ ഒരാൾ ആണ് ലോഹിതദാസ് .”തനിയാവർത്തനം ” എന്ന സിനിമ മുതൽ “നിവേദ്യം” വരെ നീണ്ടു നിൽക്കുന്ന സിനിമാജീവിതത്തിൽ പച്ചയായ മനുഷ്യജീവിതം സിനിമയിലൂടെ കാണിച്ചു തന്നു ലോഹിതദാസ്. മലയാള സിനിമയുടെ മുഖച്ഛായ തന്നെ മാറ്റിയ ഒരു സിനിമാക്കാരൻ ആയിരുന്നു അദ്ദേഹം .ജൂൺ 28 നാണ് ഈ അതുല്യ പ്രതിഭ നമ്മളെ വിട്ടു പോയത് .
1987 ൽ സിബി മലയിൽ സംവിധാനം ചെയ്ത “തനിയാവർത്തനം ” എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി കൊണ്ട് ആരംഭിച്ചതായിരുന്നു അദ്ദേഹത്തിന്റെ സിനിമാജീവിതം. പിന്നീട് മലയാള സിനിമയിൽ എന്നെന്നും ഓർക്കാനുള്ള സിനിമകൾക്ക് ജന്മം നൽകുകയായിരുന്നു .”‘ഭൂതക്കണ്ണാടി ” എന്ന സിനിമയിലൂടെ സംവിധായകൻ ആയി മാറിയ ലോഹിതദാസ് “കന്മദം “,”സൂത്രധാരൻ ,”ചക്രം ” തുടങ്ങി നിരവധി സിനിമകൾ സംവിധാനം ചെയ്തു.
സിനിമാ മേഖലയിൽ സർവ്വസാധാരണമാണ് ഗോസിപ്പുകൾ. അങ്ങനെ ഉണ്ടായിരുന്ന ഒരു ഗോസിപ്പ് ആയിരുന്നു മീരാ ജാസ്മിനും ലോഹിതദാസും തമ്മിലുള്ള ബന്ധം. മീര ജാസ്മിനെ സിനിമയിലേക്ക് കൊണ്ട് വന്നത് ലോഹിതദാസ് ആയിരുന്നു. “സൂത്രധാരൻ”, “ചക്രം”, “കസ്തൂരിമാൻ ” എന്നീ സിനിമകളിൽ ഇവർ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഇവരെ കുറിച്ചുള്ള വിവാദങ്ങൾ ലോഹിതദാസിന്റെ കുടുംബജീവിതത്തിൽ വരെ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. മീര ജാസ്മിനെ വെച്ച് തുടർച്ചയായി നാലു സിനിമകൾ ചെയ്ത സംവിധായകനാണ് സത്യൻ അന്തിക്കാട്. എന്നാൽ അവരുടെ പേരിൽ യാതൊരു വിവാദങ്ങളും ഉണ്ടായിരുന്നില്ല.
പക്വതയില്ലാത്ത പ്രായത്തിൽ ഒരുപാട് പണം കയ്യിൽ വന്നുചേർന്നാൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ ആയിരുന്നു മീരയ്ക്ക്. വീട്ടുകാർക്ക് പണം നൽകുമായിരുന്നില്ല നടി. അതുകൊണ്ട് ഈ പണം എന്ത് ചെയ്യണം എന്ന് ചോദിച്ചു ലോഹിതദാസിനോട് ഉപദേശം തേടുമായിരുന്നു മീര. ആ ഫോൺവിളികളും ചർച്ചകളും കൂടി വന്നപ്പോഴാണ് ലോഹിതദാസിന്റെ കുടുംബജീവിതത്തിലും അസ്വസ്ഥതകൾ ഉണ്ടായത്. അത് നിരന്തരമായപ്പോൾ സിന്ധു ലോഹിതദാസ് അവരെ വിലക്കുകയായിരുന്നു എന്ന് വ്യക്തമാക്കി. ലോഹിതദാസിന്റെ മരണശേഷം സിനിമയിൽ നിന്നും ദിലീപ് മാത്രമായിരുന്നു എല്ലാ ദിവസവും വിളിച്ച് അന്വേഷിച്ചിരുന്നത്. സാമ്പത്തികമായും ദിലീപ് ഒരുപാട് സഹായിച്ചിട്ടുണ്ട് എന്ന് ലോഹിതദാസിന്റെ ഭാര്യ വെളിപ്പെടുത്തി.