കഴിഞ്ഞ ദിവസമായിരുന്നു സിനിമാമേഖലയിൽ തന്നെ ഞെട്ടലിൽ നിർത്തിക്കൊണ്ട് നടനായ ശ്രീജിത്ത് രവിയുടെ അ റ സ്റ്റ് നടന്നിരുന്നത്. ഈ അ റ സ്റ്റി ൽ എല്ലാവരും ഒരേ പോലെ തന്നെ അമ്പരന്നു. കുട്ടികൾക്ക് നേരെ പ്രദർശനം നടത്തി എന്നതിന്റെ പേരിലായിരുന്നു പോക്സോ വകുപ്പ് ചുമത്തി കൊണ്ട് ശ്രീജിത്ത് രവിയെ പോലീസ് അ റ സ്റ്റ് ചെയ്തിരുന്നത്. താൻ ഒരു മാനസിക വൈകല്യത്തിന് അടിമയാണ് എന്നായിരുന്നു ഇതിന് മറുപടിയായി ശ്രീജിത്ത് രവി പറഞ്ഞിരുന്നത്. ജാമ്യത്തിലിറങ്ങി നാല് ദിവസം പിന്നിട്ടപ്പോൾ തന്നെ അമൃത ടിവിയിൽ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന ഷോയിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ ശ്രീജിത്ത് രവി.
എന്നാൽ ഷോയിൽ കേസിനെക്കുറിച്ചുള്ള ഒരു ചോദ്യവും എംജി ശ്രീകുമാർ നടനോട് ചോദിക്കുകയും ചെയ്തില്ല. താരത്തിന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിശേഷങ്ങൾ ആയിരുന്നു ചോദിച്ചിരുന്നത്. അച്ഛന്റെ പേര് പേര് വച്ച് സിനിമയിൽ കയറാം എന്നായിരുന്നു പ്രതീക്ഷിച്ചത് എന്നാണ് ശ്രീജിത്ത് പറഞ്ഞിരുന്നത്. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയാണ് ശ്രീജിത്ത് സിനിമയിലെത്തിയത് എന്നും ഓർക്കുന്നുണ്ട്. ടി ജി രവിയുടെ മകൻ ആണെന്ന് പറഞ്ഞ് അവസരം നേടാം എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ ഓഡിഷന് പങ്കെടുത്താൽ മാത്രമേ സിനിമയെക്കുറിച്ച് തീരുമാനിക്കാൻ സാധിക്കു എന്ന് സംവിധായകൻ മറുപടി പറഞ്ഞു. അങ്ങനെ മൂന്നാല് ദിവസമായി ഒരുപാട് ആളുകളുമായി നടത്തിയ ഓഡിഷന് ശേഷമാണ് തിരഞ്ഞെടുക്കപ്പെടുന്നത്.
നായകന്റെ സുഹൃത്ത് ആയ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നു ചിത്രത്തിൽ. ചിത്രത്തിൽ നായകനായി എത്തിയ നടൻ സൈജു കുറുപ്പ് ആണ്. ഇന്ന് മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒരു നടനായി മാറിയ സൈജുവിൽ തനിക്ക് അഭിമാനമുണ്ടെന്നും ശ്രീജിത്ത് പറയുന്നുണ്ട്. ഈ പരിപാടി ശ്രീജിത്തിന്റെ അറസ്റ്റിനു മുൻപ് നടന്നതാണോ ശേഷം നടന്നതാണോ എന്ന ആശങ്കയിലാണ് പ്രേക്ഷകർ.
കാരണം പരിപാടിയിൽ യാതൊരുവിധത്തിലും കേസിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടായിരുന്നില്ല. നടൻ ജാമ്യത്തിലിറങ്ങിയത് ആയതുകൊണ്ടുതന്നെ ഈ കാരണം കൊണ്ട് ആയിരിക്കാം ഒരുപക്ഷേ പരിപാടിയിൽ കേസിനെക്കുറിച്ച് പരാമർശിക്കാത്തത് എന്നാണ് പ്രേക്ഷകർ വിചാരിച്ചിരിക്കുന്നത്. ഇത്രത്തോളം പ്രശ്നം സോഷ്യൽ മീഡിയയിൽ അടക്കം നിലനിൽക്കുമ്പോൾ എങ്ങനെയാണ് ഒരു ക്യാമറയ്ക്ക് മുൻപിൽ വന്നിരുന്നു കൊണ്ട് ഇത്തരത്തിൽ സംസാരിക്കാൻ ശ്രീജിത്തിന് സാധിക്കുന്നത് എന്നും ഒരു പറ്റം ആളുകൾ ചോദിക്കുന്നുണ്ട്.. വളരെ പെട്ടെന്ന് തന്നെ ഈ അഭിമുഖം വൈറലായി മാറികഴിഞ്ഞു.