പ്രകൃതിയിലെ ഏറ്റവും ദിവ്യമായ വികാരമാണ് പ്രണയം. എന്നാൽ പ്രണയത്തിന്റെ പേരിൽ ഒരുപാട് തട്ടിപ്പുകൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. പരിശുദ്ധ പ്രണയം നടിച്ചു വിവാഹ വാഗ്ദാനങ്ങൾ നൽകി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട് പിന്നീട് പെൺകുട്ടികളെ ഉപേക്ഷിച്ചു പോകുന്ന ഒരുപാട് തട്ടിപ്പ് വീരന്മാരുടെ വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. വിവാഹ വാഗ്ദാനം നല്കി പെൺകുട്ടികളെ ല രി മ രുന്നു ക ൾ ക്ക് അ ടി മ യാക്കി ന ഗ്ന ദൃശ്യങ്ങൾ പകർത്തി പിന്നീട് ഭീ ഷ ണി പ്പെ ടു ത്തുന്നവരുണ്ട്.
ല രി മരുന്ന് മാഫിയയുടെ കണ്ണികൾ ആക്കി അവരെ ചൂഷണം ചെയ്യുന്ന എത്രയോ ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. വാർത്തകളിലൂടെ ഇതെല്ലാം നമ്മൾ അറിഞ്ഞിട്ടും വീണ്ടും ഇത്തരം ചതിക്കുഴികളിൽ യുവാക്കൾ ചെന്നകപ്പെടുന്നു. സോഷ്യൽ മീഡിയ സജീവമായതോടെ ഇത്തരം കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണ്. ഭാര്യയും മക്കളും ഉള്ള ആളുകൾ പോലും പെൺകുട്ടികളെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് സെ. ക്സ് ചാ റ്റി ന് ആയി നിർബന്ധിക്കുന്നു.
ഇതിലൂടെ ഇവരുടെ ന ഗ്ന ദൃശ്യങ്ങൾ പകർത്തി പിന്നീട് അവർ പറയുന്ന ഇടങ്ങളിൽ എത്താൻ ആവശ്യപ്പെടുകയും ഇല്ലെങ്കിൽ സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇപ്പോഴിതാ വിവാഹ വാഗ്ദാനം നൽകി പീ ഡി പ്പി ച്ചെ ന്ന് ആ രോപിച്ച് തൃക്കലങ്ങോട് കൂടംകുളത്തെ യുവാവിന്റെ വീടിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ് തമിഴ് യുവതി. ഏഴു മാസം മുമ്പ് ചെന്നൈയിൽ ഹോട്ടൽ മാനേജ്മെന്റ് പഠനത്തിനെത്തിയതായിരുന്നു 22കാരനായ യുവാവ്.
യുവാവുമായി ചെന്നൈയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരിയായ 24 കാരിയായ യുവതി അടുപ്പത്തിൽ ആവുകയായിരുന്നു. ആ അടുപ്പം പിന്നീട് പ്രണയത്തിലേക്കും കടന്നു. വിവാഹം ചെയ്യാമെന്ന് ഉറപ്പു നൽകി യുവതിയുമായി ലൈം ഗി ക ബന്ധത്തിലേർപ്പെട്ട യുവാവ് ഒരാഴ്ച മുമ്പ് നാട്ടിലേക്ക് മടങ്ങി. എന്നാൽ പിന്നീട് യുവാവിന്റെ യാതൊരു വിവരവും ഉണ്ടായില്ല. താൻ കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ യുവതി ഞായറാഴ്ച മഞ്ചേരിയിൽ എത്തി.
കൂമംകുളത്തുള്ള യുവാവിന്റെ വീട്ടിൽ എത്തി വീട്ടുവളപ്പിൽ കഴിഞ്ഞ മൂന്നു ദിവസമായി കുത്തിയിരുപ്പ് സമരം നടത്തുകയാണ് യുവതി. തന്നെ വഞ്ചിച്ചു കടന്നുകളഞ്ഞ യുവാവിനെ വിവാഹം ചെയ്യാതെ തിരികെ മടങ്ങില്ലെന്ന വാശിയിലാണ് യുവതി. സംഭവം പുറംലോകം അറിഞ്ഞതോടെ മഞ്ചേരി പോലീസ് യുവാവിന്റെ വീട്ടിലെത്തി. ബുധനാഴ്ച ഉച്ചക്ക് ശേഷം യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതിന് പിന്നാലെ യുവാവിനോടും ബന്ധുക്കളോടും സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടു.
സംഭവം നടന്നത് ചെന്നൈയിൽ ആയതിനാൽ അവിടെ പോലീസിൽ പരാതി നൽകാൻ നിർദ്ദേശിച്ചിരിക്കുകയാണ് മഞ്ചേരി പോലീസ്. ഇതോടെ യുവതി നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയതായി പോലീസ് അറിയിച്ചു. ചതിക്കപ്പെട്ടാൽ ആരോടും ഒന്നും പറയാതെ ദുഃഖപുത്രിയായി പിന്നീടുള്ള കാലം ജീവിക്കുന്ന പഴയ കാലത്തെ പെൺകുട്ടികൾ അല്ല ഇന്നുള്ളത്. നീതിക്ക് വേണ്ടി ഏതറ്റം വരെ പോരാടാനും മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലും അതിജീവിക്കാനും ചങ്കൂറ്റമുള്ള ഒരു സ്ത്രീ സമൂഹമാണ് ഇന്ന് നമുക്ക് ചുറ്റും ഉള്ളത്.
പഴനിയിൽ നിന്നും ഉള്ള യുവതിയാണ് കഴിഞ്ഞ മൂന്നു ദിവസമായി മലപ്പുറത്തുള്ള യുവാവിന്റെ വീടിനു മുന്നിൽ സമരം നടത്തുന്നത്. മാസങ്ങളോളം ഇവർ ചെന്നൈയിൽ ഒരുമിച്ചു താമസിച്ചിരുന്നു എന്നാണ് യുവതി പറയുന്നത്. വിവാഹം കഴിക്കാം എന്ന് ഉറപ്പു നൽകി കുടുംബത്തിന്റെ സമ്മതം നേടുവാനായി മഞ്ചേരിയിലേക്ക് പോവുകയാണ് എന്നായിരുന്നു യുവാവ് യുവതിയോട് പറഞ്ഞത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും യുവാവിനെ കാണാതായതോടെയാണ് യുവതി മഞ്ചേരിയിൽ എത്തി വീടിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.