കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യാമാധവനെ ചോദ്യം ചെയുന്ന നടപടി ക്രെമങ്ങൾ നിർത്തിവെച്ചിരിക്കുന്ന ക്രൈം ബ്രാഞ്ച്. കൂടാതെ കേസ് അന്വേഷിക്കാൻ കൂടുതൽ സമയം വേണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം. കഴിഞ്ഞ ദിവസം ഈ കേസുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തകൻ രാഹുൽ ഈശ്വർ പരാമർശനം നടത്തിയിരുന്നു. മലയാളി സ്ത്രീത്വത്തിന്റെ മുഖമാണെന്നാണ് രാഹുലിന്റെ പ്രതികരണം. ഇപ്പോൾ ഇതാ ഈ പ്രതികരണത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാലചന്ദ്രകുമാർ.
ബാലചന്ദ്രകുമാർ പ്രതികരിച്ചത് ഇങ്ങനെ. രാഹുൽ ഈശ്വർ മലയാളി സ്ത്രീത്വത്ത കാവ്യാമാധവനെ പോലെയായിരിക്കണമെന്ന് പറഞ്ഞപ്പോൾ എന്നിൽ അത്ഭുതം ആണ് ഉളവാക്കിയത്. ഒരു പെൺകുട്ടിയുടെ ജീവിതം ജീവിതം തകർത്ത് അവിടെ കയറിയിരിക്കുന്ന ഇവൾ പുണ്യാളത്തിയോ എന്നിട്ട് രാഹുൽ ഈശ്വർ പറയുന്നു മലയാളി സ്ത്രീത്വത്തം കാവ്യാമാധവനെ പോലെയായിരിക്കണമെന്ന്. കൂടാതെ രേഖകൾ ചോരുന്നു എന്നതാണ് ഇപ്പോളത്തെ പ്രധാന വിഷയം. അതുമാത്രമല്ല കേസ് അന്വേഷണം ഉദ്യോഗസ്ഥനായ ബൈജു പൗലോസ് എങ്ങനെയാണ് ചോർത്തിയത്. അദ്ദേഹത്തിന്റെ അപേക്ഷയുടെ ഒരു പകർപ്പ് പുറത്ത് നൽകിയിരുന്നു. ഇതല്ലാതെ എന്ത് തെളിവാണ് ചോർത്തിയത് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്.
ഇത് രാഹുൽ ഈശ്വർ പൊതുജനങ്ങളിൽ തെറ്റിധാരണയാണ് ഉണ്ടാക്കുന്നത്. കോടതിയിൽ ഇതിനെ കുറിച്ച് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് മറുപടി പറയേണ്ടത് എന്താണ്. നമ്മളുടെ മുൻ ഡിജിപിയായ ശ്രീലേഖ എന്തിനാണ് ഇങ്ങനെ പ്രസഹനം കാണിക്കുന്നത്. ഈ പ്രെസഹനം അവരർക്ക് അധികാരമുള്ളപ്പോൾ അല്ലേ ചെയേണ്ടത്. നടൻ ദിലീപിന് വേണ്ടി പിആർ വർക്ക് ചെയ്തിട്ട് എന്താണ് അവർ ഇപ്പോൾ പറയുന്നത്. ദിലീപ് ജയിലിൽ കിടന്നത് തടവുകാർക്കൊപ്പമായിരുന്നുയെന്ന്.
ഇയാൾ സൂപ്പർ സ്റ്റാർ ആയത് കൊണ്ടാണോ ഇങ്ങനെ പറഞ്ഞത്. ബാക്കി എല്ലാവരും മനുഷ്യർ തന്നെയല്ലേ. ദിലീപിന് ജയിലിൽ പുതപ്പും കരിക്കിൻ വെള്ളവും നൽകിയപ്പോൾ ബാക്കിയുള്ള തടവുകാർക്ക് എന്താണ് നൽകാത്തത്. അതെന്താ ബാക്കിയുള്ള തടവുക്കാർ ദിലീപിനെ പോലെയല്ലേ. സൂപ്പർ സ്റ്റാർ എന്ന പരിഗണന ജയിലിൽ നൽകിയതാണോ. ഇയാൾക്ക് എന്താണ് ഇത്ര പ്രേത്യേകത. പോലീസിലും ദിലീപിനു വേണ്ടി പുതിയ നിയമം എന്തെങ്കിലും ഉണ്ടാക്കിട്ടുണ്ടോ. ഒരു മനുഷ്യനാണ്. കുറ്റം ആരോപിക്കപ്പെട്ട ആളാണ്. ദിലീപ് ഒരു കുറ്റക്കാരൻ ആണെന്ന് എവിടെയും പറഞ്ഞിട്ടില്ല.
ഞാൻ പറഞ്ഞത് പൾസർ സുനിക്കൊപ്പം നടക്കുന്ന കാഴ്ച്ചയും ആക്രമിക്കപ്പെട്ട ചില വീഡിയോകൾ കണ്ടതായി എന്നാണ്. ക്വട്ടേഷൻ കൊടുത്ത് ആക്രമിച്ചതായി ഞാൻ എവിടെയും പറഞ്ഞിട്ടില്ല. അത് പോലീസ് ആണ് കണ്ടേത്തത്. പോലീസിന്റെ അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് നടക്കുന്നതെന്ന് ബാലചന്ദ്രകുമാർ പറയുന്നു. കാവ്യാമാധവനെ മലയാള സ്ത്രീത്വത്തിന്റെ മുഖമാണെന്ന് രാഹുൽ ഈശ്വർ പറഞ്ഞതിന്റെ എതിരെയാണ് ബാലചന്ദ്രകുമാർ തന്റെ ശക്തമായ പ്രതികരണം അറിയിച്ചത്.