സ്ത്രീകൾക്ക് നേരെയുള്ള ലൈം ഗി ക അ തി ക്ര മ ണ വും ബ ലാൽ സം ഗ ത്തി ന്റെ യും വാർത്തകൾ കേട്ട് മരവിച്ച അവസ്ഥയാണ് ഇപ്പോൾ. പ്രായഭേദമന്യേ ഓരോ നിമിഷത്തിലും ലോകത്തിലെ ഒരു കോണിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുകയാണ്. സ്വതന്ത്രമായി വഴിയോരങ്ങളിൽ ഭയമില്ലാതെ നടക്കുക എന്നത് സ്ത്രീകൾക്ക് ഒരു ഭാഗ്യപരീക്ഷണം ആയിരിക്കുകയാണ് ഇന്ന്. തുറിച്ചു നോട്ടങ്ങളും അനാവശ്യമായിട്ടുള്ള ലൈം ഗി ക സ്പർശനങ്ങളും ലൈം ഗി ക അതി ക്ര മ ങ്ങ ളും ഭയന്ന് സ്വന്തം ജീവൻ കയ്യിലും പിടിച്ച് നടക്കേണ്ടി വരുന്ന ഒരു ദുരവസ്ഥയാണ് ഇന്നത്തെ സ്ത്രീകൾ അനുഭവിക്കുന്നത്.
അത്ര മാത്രം ക്രൂരമായ വാർത്തകളാണ് ഓരോ ദിവസം നമ്മൾ കേൾക്കുന്നത്. പെണ്ണായി പിറന്നത് കൊണ്ട് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരു അവസ്ഥ നിങ്ങൾക്ക് ചിന്തിക്കാനാകുമോ? നമ്മുടെ നാട്ടിലെ പല പെൺകുട്ടികളും നേരിടുന്ന ഒരു ദുരവസ്ഥയാണ് ഇത്. പൊതു ഇടങ്ങളിൽ ഇറങ്ങിയാൽ ഉള്ള തുറിച്ചുനോട്ടങ്ങളും, അനാവശ്യമായിട്ടുള്ള സ്പർശനങ്ങളും, കമന്റ് അടികളും എല്ലാം ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സർവ്വസാധാരണം ആയിരിക്കും.
ഇതിലൂടെ എല്ലാം കടന്നു പോകാത്ത ഒരു പെൺകുട്ടി പോലും ഉണ്ടാവില്ല. ഇതിന്റെ എല്ലാം പരിധി ലംഘിച്ചുള്ള അതിക്രൂരമായ പീ ഡ ന ങ്ങ ളും ബ ലാ ത്സം ഗ വും വരെ നമ്മുടെ നാടുകളിൽ ഇപ്പം സർവസാധാരണമായിരിക്കുകയാണ്. ചെറിയ കുട്ടി എന്നോ മുതിർന്ന സ്ത്രീയെന്നോ പ്രായഭേദമന്യേ സ്ത്രീകൾക്ക് നേരെയുള്ള ലൈം ഗി ക അതിക്രമണങ്ങൾ വർധിച്ചു വരികയാണ്. സ്ത്രീയെ പീഡിപ്പിച്ചതിന് തെളിവ് വേണമെന്ന് ആവശ്യപ്പെടുന്ന കോടതിയും, ഇരയെ കുറ്റപ്പെടുത്തുന്ന ഒരു സമൂഹം ഉണ്ടാകുമ്പോൾ ഇതിൽ നിന്ന് ഒരു മോചനം അസാധ്യമാണെന്ന് നമുക്ക് മനസിലാക്കാം.
അന്യരായ പുരുഷന്മാരിൽ നിന്ന് മാത്രമല്ല സ്വന്തക്കാരിൽ നിന്ന് പോലും ഇത്തരം പീ ഡ ന അനുഭവങ്ങൾ നേരിടേണ്ടി വന്ന ഒരുപാട് പെൺകുട്ടികൾ നമുക്ക് ഇടയിലുണ്ട്. പലപ്പോഴും ഭയവും മാനക്കേടും കാരണം ഉണ്ടായ ദുരിതങ്ങൾ ഒന്നു തുറന്നു പറയാൻ പോലും വയ്യാതെ അതിന്റെ കയ്പേറിയ അനുഭവങ്ങളുമായി മുന്നോട്ടുള്ള ജീവിതം നീറി കഴിയുന്ന ഒരുപാട് സ്ത്രീകളുണ്ട്. എന്നാൽ കാലം മാറിയപ്പോൾ സ്ത്രീകൾ തനിക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്ക് പ്രതികരിക്കുവാൻ തുടങ്ങി.
ഇപ്പോഴിതാ താൻ നേരിടുന്ന ലൈം ഗി ക അ തിക്രമങ്ങളെ കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് തുറന്നു പറയുകയും നീതി ചോദിക്കുകയും ചെയ്യുകയാണ് 17കാരി. 17കാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെ പെൺകുട്ടിയെ ഉപദ്രവിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്കൽപേട്ട് കൽപ്പാക്കം സ്വദേശിയായ പതിനേഴുകാരിക്ക് ആണ് ബന്ധുക്കളിൽ നിന്നുള്ള ആക്രമം സഹിക്കാൻ വയ്യാതെ നീതിക്കായി മുഖ്യമന്ത്രിയെ സമീപിച്ചത്.
കരഞ്ഞു സങ്കടം പറഞ്ഞ പെൺകുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പെൺകുട്ടിക്ക് നീതി നടപ്പിലാക്കുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബത്തെ ഉപദ്രവിച്ച രാഷ്ട്രീയകക്ഷിയുടെ നേതാവടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനു ശേഷം ഗ്രാമവാസികൾ കുടുംബത്തിന് ഭ്രഷ്ട് കൽപ്പിച്ച് എന്നും പെൺകുട്ടി വീഡിയോയിൽ പറഞ്ഞിരുന്നു. ഇതു കൂടാതെ പോലീസിൽ പരാതിപ്പെട്ടിട്ടും യാതൊരു നടപടികളും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ട് നീതി നൽകണമെന്ന് പെൺകുട്ടി വിഷമത്തോടെ അഭ്യർത്ഥിച്ചു.
പോ ക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് മൂന്നു പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളെ കൂടാതെ ഒരു വനിത പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെയും പെൺകുട്ടി മുഖ്യമന്ത്രി സ്റ്റാലിനോട് പരാതിപ്പെട്ടിട്ടുണ്ട്. അമ്മയ്ക്കും 15 വയസ്സുള്ള സഹോദരിക്കും ഒപ്പം താമസിക്കുന്ന വീട്ടിൽ കയറിയാണ് മൂന്നു പേർ നിരന്തരം 17കാരിയെ പീ ഡി പ്പി ച്ച ത്. മുഖ്യമന്ത്രിയുടെ സമയോചിതമായ ഇടപെടലുകളിൽ പെൺകുട്ടിക്ക് നീതി ലഭിച്ചിരിക്കുകയാണ്.