ഭർത്തൃവീട്ടിൽ തൂങ്ങി മരിക്കുന്ന യുവതികളുടെ വാർത്തകൾ ഇന്ന് സർവസാധാരണമായി മാറിയിരിക്കുകയാണ്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ വീട്ടിൽ ക്രൂ ര മായ അനുഭവിക്കുകയും അതിന്റെ മാ ന സി ക സം ഘ ർ ഷം കാരണം ജീവനൊടുക്കുന്ന പെൺകുട്ടികളുടെ വാർത്തകൾ ഒറ്റപ്പെട്ട സംഭവങ്ങൾ ഒന്നുമല്ല. വർഷങ്ങളായി സ്ത്രീധനം നിരോധിച്ചിട്ടും ഈ സമ്പ്രദായം തുടർന്നു കൊണ്ടു പോകുന്ന നമ്മുടെ സമൂഹത്തിൽ ഇതുപോലുള്ള മരണങ്ങൾ ഇനിയുമുണ്ടാകും. കൊല്ലം അഞ്ചലിൽ ഭർത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്രയും, ശാസ്താംകോട്ടയിൽ ഭർത്താവിന്റെ അതിക്രൂരമായ ശേഷം ജീവനൊടുക്കിയ വിസ്മയയും കരുനാഗപ്പള്ളി ഭർത്തൃവീട്ടിൽ പട്ടിണി കിടന്ന് മ രി ച്ച തുഷാര എന്നിങ്ങനെ ഈ പട്ടികയുടെ നീളം കൂടിക്കൊണ്ടേയിരിക്കും. പലപ്പോഴും ആദ്യമുണ്ടാകുന്ന കോലാഹലങ്ങൾക്ക് ശേഷം ഈ കേ സുകൾ കെട്ടടങ്ങുന്നതാണ് കണ്ടുവരുന്നത്. പ്രതികൾക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ ഒന്നും എടുക്കാത്തത് കൊണ്ട് സ്ത്രീകൾക്ക് നേരെയുള്ള ഇത്തരം ആ ക്ര മ ണങ്ങ ൾ വീണ്ടും തുടർന്നുകൊണ്ടിരിക്കും. ഒരു ജോലി നേടാൻ ഉള്ള വിദ്യാഭ്യാസയോഗ്യത എത്തുന്നതിനു മുമ്പ് തന്നെ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കുന്നതിനാൽ സ്വന്തമായി ഒരു വരുമാനം ഇല്ലാത്തതുകൊണ്ടും സ്വന്തം കാലിൽ നിൽക്കാനുള്ള അവരുടെ കഴിവ് മനസ്സിലാക്കാത്തത് കൊണ്ടുമാണ് പല സ്ത്രീകളും ഇന്നും സഹിച്ച് ഭർത്താവിന്റെ വീട്ടിൽ ജീവച്ഛവമായി ജീവിക്കുന്നത്. വീട്ടുകാർക്ക് ഒരു ബാധ്യത ആവാതിരിക്കാനും സമൂഹം തന്റെ നേരെ വിരൽ ചൂണ്ടാതിരിക്കുവാൻ വേണ്ടി എല്ലാം സഹിച്ചു ഭർത്താവിന്റെ വീട്ടിൽ കടിച്ചുതൂങ്ങുന്ന ഒരുപാട് സ്ത്രീകൾ നമുക്കിടയിലുണ്ട്.
വിദ്യാഭ്യാസം ഉണ്ടായിട്ടു പോലും ക്രൂ ര മാ യ ഗാർ ഹി ക പീഡ ന ത്തി നി ര യായ വി സ്മ യയെക്കുറിച്ച് നമ്മൾ അറിഞ്ഞിട്ടുള്ളതാണ്. എന്നാൽ ആരുമറിയാതെ ജീവിതകാലം മുഴുവൻ ഭർത്തൃവീട്ടിൽ ക്രൂര മാ യ പീ ഡ ന ങ്ങളിൽ എരിഞ്ഞ് അടയുന്ന എത്രയോ സ്ത്രീ ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്. പെണ്മക്കളെ ഒരു വില്പന ചരക്കായി മാറ്റാതെ തന്റെടത്തോട് പെരുമാറാനും പ്രതിബന്ധങ്ങളെ അതിജീവിക്കാനും പ്രതിസന്ധികളിൽ നിന്നും ഒളിച്ചോടാതിരിക്കാനും ആണ് രക്ഷിതാക്കൾ പഠിപ്പിക്കേണ്ടത്. ഒരു പ്രശ്നത്തിനും പരിഹാരമല്ല എന്ന് കുട്ടികളെ പറഞ്ഞു പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അത്രമാത്രം ഹ ത്യ ക ൾ ഇന്ന് സമൂഹത്തിൽ വർദ്ധിച്ചു വരികയാണ്. ചെറിയൊരു പ്രശ്നം നേരിടാനോ വിഷമം താങ്ങാനോ ഇന്നത്തെ തലമുറയ്ക്ക് സാധിക്കുന്നില്ല. ഒന്നിനും പരിഹാരമല്ല എന്നും ആ നിമിഷത്തിൽ വലിയ പ്രശ്നമാണെന്ന് കരുതുന്നത് എന്ത് തന്നെയാണെങ്കിലും അതും കടന്നു പോകുമെന്ന് ചിന്തിക്കാനുള്ള ഒരു വിശാലം ആയിട്ടുള്ള മനസ്സ് കുട്ടികളിൽ വളരെ ചെറുപ്പത്തിൽ തന്നെ വളർത്തിയെടുക്കണം. ഇപ്പോഴിതാ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച യുവതിയുടെ വാർത്തകളാണ് വീണ്ടും പുറത്തുവരുന്നത്. ആറുമാസം മുമ്പ് വിവാഹിതയായ 22കാരി സ്വാതിശ്രീയാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചവറ തോട്ടിൻ വടക്ക് കോട്ടയിൽ വടക്കേതിൽ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീയാണ് കഴിഞ്ഞ ദിവസം രാവിലെ 11 മണിക്ക് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് വാതിൽ പൊളിച്ചു യുവതിയുടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തേവലക്കര പാലക്കൽ തോട്ടുകര വീട്ടിൽ പിസി രാജേഷിന്റെയും ബീനയുടെയും മകളാണ് സ്വാതിശ്രീ. ഏറെ നാളത്തെ പ്രണയത്തിനു ശേഷം ആയിരുന്നു ഇവർ വിവാഹിതരായത്. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് ചവറ പോ ലീ സ് സ്റ്റേ ഷ നി ൽ പരാതി നൽകിയിട്ടുണ്ട്. സംഭവം നടക്കുന്ന സമയം ശ്യാംരാജ് പിതാവിനൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു.
ആർ ഡി ഓ യുടെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി സ്പെഷ്യൽ തഹസിൽദാർ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തും. അ സ്വാ ഭാ വിക മ ര ണത്തി ന് കേ സെ ടു ത്തിട്ടു ണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും ഇൻസ്പെക്ടർ എ നിസാമുദ്ദീൻ അറിയിച്ചു