ഭർത്താവും രണ്ടു മക്കളുള്ള യുവതി ട്രെയിനിനു മുന്നിൽ ചാടി മരിച്ചതിന് പിന്നാലെ സുഹൃത്തായ യുവാവ് ജീവനൊടുക്കി. ആലുവയിൽ ആണ് സംഭവം നടക്കുന്നത്. കുഴിവേലിപ്പടി പുത്തൻവീട്ടിൽ മഞ്ജു (42) ആണ് ട്രെയിനിനു മുന്നിലേക്ക് ചാടി ജീവനൊടുക്കിയത്. ഭർത്താവും രണ്ട് മക്കളും ഉള്ള മഞ്ജു പ്രദേശത്തുള്ള ഒരു ഫാക്ടറിയിലെ ജീവനക്കാരിയാണ്. മൂന്നു മാസം മുമ്പ് ആയിരുന്നു മഞ്ജുവിന്റെ വീടിനടുത്ത് ഡ്രൈവറായി ശ്രീകാന്ത് വാടകയ്ക്ക് താമസിക്കാൻ എത്തിയത്.
ആ പരിചയം പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. എന്നാൽ ഇവരുടെ പ്രണയം വീട്ടിൽ അറിഞ്ഞതോടെ മഞ്ജു അസ്വസ്ഥയായി. മരിക്കുന്നതിന്റെ അന്ന് വൈകീട്ട് ശ്രീകാന്തിനെ ആലുവയിലേക്ക് വിളിച്ചു വരുത്തി സംസാരിക്കുകയായിരുന്നു മഞ്ജു. ഇതിനിടയിൽ പാളത്തിലേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. തൊട്ടു പിന്നാലെ ഓട്ടോയിൽ ആലുവ മാർത്താണ്ഡവർമ്മ പാലത്തിന്റെ അടുത്തെത്തിയ ശ്രീകാന്ത് പുഴയിലേക്ക് ചാടി ജീവനൊടുക്കി.
ശ്രീകാന്തിന്റെ മൃതദേഹം ഇന്ന് രാവിലെ ആണ് കണ്ടെത്തിയത്. മഞ്ജുവിന്റെയും ശ്രീകാന്തിന്റെയും മൃതദേഹങ്ങൾ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. പിറളി മാളേക്കപ്പടി താഴത്തേടത്ത് ജയചന്ദ്രന്റെയും കോമളത്തിന്റെയും മകൻ ആണ് ശ്രീകാന്ത്(34). അവിവാഹിതനായിരുന്നു ശ്രീകാന്ത്. മഞ്ജു സ്കൂട്ടറിൽ ഗാരേജിന് സമീപമെത്തി ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നു.
മഞ്ജുവിനൊപ്പം ഉണ്ടായിരുന്ന ശ്രീകാന്ത് അവിടെ നിന്ന് ഓട്ടോയിൽ ആലുവയിലേക്ക് എത്തി പാലത്തിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. ഒരേ ദിവസം തന്നെ ഈ ലോകത്തോട് വിട പറയാം എന്നിവർ തീരുമാനിച്ചതായി ഫോൺ സംഭാഷണങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നു മാസമായി മഞ്ജുവിന്റെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ശ്രീകാന്ത്. പയ്യന്നൂർ സ്വദേശി ചന്ദ്രൻപിള്ളയുടെയും വിജിയുടെയും മകളാണ് മഞ്ജു.
ഭർത്താവ് ഇടത്തല തേക്കില കാട്ടിമൂല പുത്തൻവീട്ടിൽ രാജ് കുമാർ. മക്കൾ അഭിരാജ്, മനു. ഇരുവരുടെയും സംസ്കാരം നടത്തി. നൊച്ചിമയിൽ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥയായ മഞ്ജു ജോലി കഴിഞ്ഞതിനു ശേഷം സ്കൂട്ടറിൽ ഗാരേജിന് സമീപം എത്തുകയായിരുന്നു. പെരിയാറിലേക്ക് ചാടിയ ശ്രീകാന്തിന്റെ മൃതദേഹം മുങ്ങൽ വിദഗ്ധർ കണ്ടെടുക്കുകയായിരുന്നു. ജീവിതത്തിൽ പ്രതിസന്ധികൾ ഒരുപാട് ഉണ്ടാകുമെങ്കിലും വിലപിടിച്ച ഈ ജീവൻ അവസാനിപ്പിക്കുന്നത് ഒന്നിനും ഒരു പരിഹാരം അല്ല.