മലയാളികളെ നൊമ്പരപ്പെടുത്തിയ ഒരു വാർത്തയായിരുന്നു ശാസ്താംകോട്ടയിലെ മെഡിക്കൽ വിദ്യാർഥി വിസ്മയയുടെ വിയോഗം. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പ്രശ്നങ്ങൾ അനുഭവിച്ച വിസ്മയ ഭർതൃവീട്ടിൽ വെച്ച് ജീവിതം അവസാനിപ്പിക്കുകയായിരുന്നു. വിസ്മയയുടെ വേർപാടിനുശേഷം വിസ്മയയുടെ വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. പഠനത്തിൽ മാത്രമല്ല കലാരംഗത്തും വളരെ സജീവമായിരുന്നു വിസ്മയ. സഹോദരനോടൊപ്പം ഉള്ള വിസ്മയയുടെ ടിക്ടോക് വീഡിയോകളും, കോളേജിലെ വീഡിയോകളും എല്ലാം വിസ്മയയുടെ നിര്യാണത്തിന് ശേഷം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഇപ്പോഴിതാ വിസ്മയ പങ്കെടുത്ത സമ്മാനാർഹമായ ഒരു മോണോ ആക്ട് വീഡിയോ ആണ് സുഹൃത്ത് പങ്കുവെച്ചിരിക്കുന്നത്. വിസ്മയയെ മിസ്സ് ചെയ്യുന്നു എന്ന് കുറിച്ചു കൊണ്ടാണ് സുഹൃത്ത് വീഡിയോ പങ്കുവെച്ചത്. നിരവധി പേരാണ് ഇതിനു കീഴിൽ വിസ്മയക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കമന്റുകൾ ഇടുന്നത്. ഇത്രയും മിടുക്കിയായിരുന്ന വിസ്മയ ഒരിക്കലും അങ്ങനൊരു കാര്യം ചെയ്യില്ല എന്നും ഇതൊരു പ്ലാൻഡ് ആണ് എന്ന് ആരോപിക്കുന്നവർ ഉണ്ട്. ഒരു മെഡിക്കൽ വിദ്യാർത്ഥിയെ മാത്രമല്ല ഒരു കലാകാരിയെ കൂടിയാണ് നമുക്ക് ഇല്ലാതായത് എന്ന് പങ്കുവയ്ക്കുന്നവരുണ്ട്.
നൂറു പവനും, ഒന്നേകാൽ ഏക്കർ ഭൂമിയും, പത്ത് ലക്ഷം വിലമതിക്കുന്ന കാറും നൽകിയിട്ടും സ്ത്രീധനത്തിന്റെ പേരിൽ വിസ്മയ സമ്മർദ്ദങ്ങളിൽ ആക്കിയത്. വിസ്മയയെ ചെയ്ത പാടുകളുടെ ചിത്രങ്ങൾ അടങ്ങിയ ചാറ്റുകൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ കണ്ടു കഴിഞ്ഞു. വിസ്‌മയയെ കായികമായി ചെയ്തിരുന്നു എന്ന് ഭർത്താവ് കിരൺ സമ്മതിച്ചതുമാണ്. സ്ത്രീധനം നിരോധിച്ചുവെങ്കിലും ഇന്നും വിസ്മയയെ പോലെ ഒരുപാട് പെൺകുട്ടികൾ ഭർതൃവീട്ടിൽ നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. വീട്ടുകാരെ ഓർത്തും, സാമ്പത്തിക ഭദ്രത ഇല്ലാത്തതിനാലും എല്ലാം സഹിച്ച് കടിച്ചു തൂങ്ങുന്ന ജീവനുകൾ. ഒടുവിൽ സഹിക്കാവുന്നതിലും അപ്പുറമാകുമ്പോൾ വേദനയില്ലാത്ത ലോകത്തിലേക്ക് മടങ്ങാമെന്ന് തീരുമാനിക്കേണ്ടി വരുന്ന നിസ്സഹായരായ പെൺകുട്ടികൾ. ഇനിയും വിസ്മയകൾ ഉണ്ടാവാതിരിക്കണമെങ്കിൽ നമ്മൾ ഓരോരുത്തരും അതിനു വേണ്ടി പരിശ്രമിക്കുകയും പോരാടുകയും വേണം.