ഒരുകാലത്ത് മലയാള സിനിമയിൽ നിരവധി ആരാധകരുണ്ടായിരുന്നു ഒരു നടി തന്നെയാണ് ശ്രീവിദ്യ. സിനിമയിലും സീരിയലിലും എല്ലാം തന്റെ കഴിവു തെളിയിക്കുവാൻ ശ്രീവിദ്യയ്ക്ക് സാധിച്ചിട്ടുണ്ട്. കലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നു തന്നെയായിരുന്നു സിനിമയിലേക്കുള്ള ശ്രീവിദ്യയുടെ കടന്നുവരവും. ശ്രീവിദ്യ മരണപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ശ്രീവിദ്യ ഓരോ താരങ്ങളുടേയും മനസ്സിൽ തന്നെ നിറഞ്ഞു നിൽക്കുന്നുണ്ട് എന്നതാണ് സത്യം. എന്നാൽ ശ്രീവിദ്യയ്ക്ക് ഒപ്പം തന്നെ നിരവധി ഗോസിപ്പുകളും ചൂടു പിടിച്ചിട്ടുണ്ടായിരുന്നു എന്നതാണ് സത്യം.
സിനിമാലോകത്തെ പലർക്കും അറിയാവുന്ന ഗോസിപ്പുകളിൽ ഒന്നായിരുന്നു നടി കെപിഎസി ലളിതയുടെ ഭർത്താവായ ഭരതനും ശ്രീവിദ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്. ലളിതയുമായുള്ള വിവാഹത്തിനു ശേഷവും ശ്രീവിദ്യയുമായുള്ള ബന്ധം ഭരതൻ തുടർന്നു എന്നായിരുന്നു അക്കാലത്തെ മാധ്യമങ്ങളിൽ ഒക്കെ വാർത്ത വന്നിരുന്നത്. ഇതിനെക്കുറിച്ച് നടി വിധുബാല ഒരു അഭിമുഖത്തിൽ സംസാരിക്കുകയും ചെയ്തിരുന്നു. ശ്രീവിദ്യയുമായി വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ തന്നെയായിരുന്നു വിധുബാല. ഇതുപോലെ രണ്ടുപേരും ഏകദേശം ഒരേ സമയത്തു തന്നെയാണ് സിനിമയിലേക്ക് എത്തിയിരുന്നത്.
ജീവിതത്തിൽ ശ്രീവിദ്യ എടുത്ത പല തീരുമാനങ്ങളും കുടുംബത്തിന്റെ പിൻബലം ഇല്ലാത്തതുകൊണ്ട് മാത്രമാണ് തെറ്റിപ്പോയത് എന്നാണ് ഈ അഭിമുഖത്തിൽ വിധുബാല പറഞ്ഞിരുന്നത. ശ്രീവിദ്യയ്ക്ക് ആരുടെയും ഒരു പിൻബലം ഉണ്ടായിരുന്നില്ല. അതാണ് പ്രേശ്നങ്ങൾ ഉണ്ടാകുവാനുള്ള കാരണം. എല്ലാവരും ഉണ്ടായിരുന്നു എങ്കിലും ആരും ഇല്ലാത്ത ഒരു അവസ്ഥയിലായിരുന്നു ശ്രീവിദ്യ ജീവിച്ചു പോയത് ശ്രീവിദ്യ എടുക്കുന്ന പല തീരുമാനങ്ങളും തെറ്റാണെന്ന് താൻ പറഞ്ഞു കൊടുത്തിട്ടുണ്ട്. എന്നാൽ അതൊന്നും മനസ്സിലാക്കാൻ ശ്രീവിദ്യയ്ക്ക് സാധിച്ചിരുന്നില്ല. കെപിഎസി ലളിതയുടെ ജീവിതത്തെക്കുറിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ല..എങ്കിലും ഒരുകാര്യം വ്യക്തമായി തന്നെ അറിയാം.
ജീവിതത്തിൽ ഒരിക്കൽ പോലും അവർക്ക് സന്തോഷം അനുഭവിക്കാൻ സാധിച്ചിട്ടില്ല. ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള ഒരു വ്യക്തിയാണ് കെപിഎസി ലളിത. ലളിതയുടെ മരണ ശേഷം ഈ വാക്കുകൾ വല്ലാത്ത ഒരു വേദനയാണ് താരത്തെ സ്നേഹിച്ച ആരാധകർക്കും നൽകിക്കൊണ്ടിരിക്കുന്നത്. അടുത്തകാലത്ത് കെപി എസി ലളിതയുടെ മകനായ സിദ്ധാർത്ഥ് ഭരതനും അമ്മയെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. അമ്മയൊരു ബോൾഡ് ആയിട്ടുള്ള സ്ത്രീയാണ് എന്നും പലപ്പോഴും അമ്മയായിരുന്നു തന്റെ റോൾമോഡൽ എന്നുമാണ് സിദ്ധാർദ് പറഞ്ഞിരുന്നത്. അമ്മയ്ക്ക് കടങ്ങളൊക്കെ ഉണ്ടായിരുന്നുവെന്നും എന്നാൽ എത്രയായിരുന്നു എന്ന് അറിയില്ലായിരുന്നു എന്നും തങ്ങളെ പോലും അറിയിക്കാതെ അമ്മ തന്നെ ആ കടമൊക്കെ വീട്ടി എന്നുമാണ് സിദ്ധാർദ് പറഞ്ഞിരുന്നത്.