ഇൻസ്റ്റഗ്രാം മുഖേനെ ഇന്ന് നിരവധി തരത്തിലുള്ള തട്ടിപ്പുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതിൽ അധികവും കൗമാരക്കാരായ കുട്ടികളാണ് എന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന വസ്തുത. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പരിചയപ്പെട്ട സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അത് വലിയൊരു തട്ടിപ്പിനിരയായി ആകുകയും ഒക്കെ ചെയ്യുന്ന സ്ഥിതിയാണ് ഇന്ന് കൂടുതലായും കണ്ടുവരുന്നത്. ഇപ്പോൾ ചെന്നൈയിൽ സേലത്ത് പിടിയിലായ സംവിധായകൻ വെൽസരത്ത് നിരവധി യുവതികളെയാണ് ചൂഷണത്തിന് വിധേയരാക്കിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്. യുവതികളുടെ എണ്ണം ആണ് ഇതിൽ ഏറ്റവും ഞെ ട്ടി ക്കു ന്നത്. മുന്നൂറിലധികം യുവതികൾ ആണ് ഇയാളുടെ ഇത്തരം മോശം പ്രവണതയ്ക്ക് ഇരയായത് ഇതെന്നും അറിയാൻ സാധിക്കുന്നുണ്ട്.
ഇവരുടെയൊക്കെ തുണി പോലും ധരിക്കാത്ത വീഡിയോകളും ചിത്രങ്ങളും എല്ലാം ഇയാൾ തന്റെ കൈകളിൽ സൂക്ഷിക്കുന്നതായും പോലീസ് പറയുന്നു. സിനിമാ സംവിധായകൻ ആണ് എന്ന ലേബലിലാണ് ദിവസങ്ങൾക്ക് മുൻപ് ഇയാളെ സഹായിയായ സഹസംവിധായകയായ ജയജ്യോതിയും പോലീസ് പിടിയിൽ ആയിരുന്നു. ഇവരുടെ ഈ തട്ടിപ്പിന് ഇരയായ ഒരു യുവതിയാണ് പരാതി നൽകുവാൻ ആദ്യം തയ്യാറാക്കുന്നത്. അതോടെയാണ് ഇവരുടെ കള്ളങ്ങൾ പുറം ലോകം അറിഞ്ഞു തുടങ്ങുന്നത്.
സൂര്യ മംഗലത്തെ എസ് ബി ഐ ഓഫീസേഴ്സ് കോളനിയിലാണ് ഇയാളുടെ ഗ്ലോബൽ ക്രിയേഷൻസ് എന്ന സിനിമ കമ്പനി പ്രവർത്തിച്ചു വരുന്നതായി അറിയുന്നത്. വേൽസത്തിര എന്നാണ് ഇയാളുടെ പേര്. നോ എന്ന പേരിൽ തനിക്കൊരു സിനിമ നിർമ്മിക്കണമെന്നും ഇതിനുവേണ്ടി നടിമാരെ ആവശ്യമുണ്ടെന്നും ഒക്കെയാണ് തട്ടിപ്പിന് വേണ്ടി ഇയാൾ പറഞ്ഞിരുന്നത്. സിനിമ മോഹമുള്ള യുവതികളാണ് ഇയാളുടെ വലയിൽ കുടുങ്ങിയവർ അധികവും. ഓഡിഷൻ എന്നു പറഞ്ഞു കൊണ്ടാണ് യുവതികളെ വിളിപ്പിക്കുന്നത്.
അതിനുശേഷം ഇയാൾക്കൊപ്പം അടുത്തിടപഴകുന്ന രീതിയിലുള്ള രംഗങ്ങൾ ഇവരെക്കൊണ്ട് ചെയ്യിപ്പിക്കും. എ പടത്തിന്റെ രീതിയിൽ തുണി പോലും ഇല്ലാത്ത രംഗങ്ങൾ അടക്കം അഭിനയിക്കുവാൻ യുവതികളോട് ആവശ്യപ്പെടുകയാണ് ചെയ്യുക. ദേശീയപുരസ്കാരം ലക്ഷ്യമിട്ടുള്ള സിനിമയാണെന്നും യുവതികളെ വിശ്വസിപ്പിക്കുന്നു. അതിനാൽ ആണ് ഇങ്ങനെയുള്ള രംഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് ഇയാൾ പറയുന്നത്. പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് യുവതികളെ വീണ്ടും വീണ്ടും അതുപോലെ മോശം പ്രവർത്തികൾക്ക് വിധേയമാക്കുകയും ചെയ്യുന്നത്. ഇതായിരുന്നു ഇയാളുടെ രീതി എന്നു മനസ്സിലാക്കാൻ സാധിച്ചു. സംഭവത്തിൽ പരാതി നൽകിയ യുവതി പറയുന്നത് അഭിനയിക്കാനുള്ള മോഹവുമായി ഇയാളെയും ഒപ്പമുള്ള കൂട്ടു പ്രതിയേയും സമീപിച്ചു എന്നും, മുപ്പതിനായിരം രൂപ നൽകുകയാണെങ്കിൽ സിനിമയിൽ അവസരം നൽകാമെന്ന് ഇവർ പറഞ്ഞു എന്നുമാണ്.
യുവതി പണം നൽകാൻ വിസമ്മതിച്ചതോടെയാണ് ഇവരുടെ ഓഫീസിൽ ജോലി നൽകാമെന്ന് ഓഫർ ആയി ഇവർ എത്തുന്നത് . മൂന്നുമാസത്തോളം യുവതി ഇവിടെ ജോലി ചെയ്യുകയായിരുന്നു ചെയ്തത്. തുടർന്ന് ശമ്പളം ആവശ്യപ്പെട്ടപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇതിനിടയിൽ യുവതിയെ നിർബന്ധിച്ച് ഉടുതുണി പോലുമില്ലാത്ത രംഗങ്ങൾ അഭിനയിപ്പിക്കുകയും ചെയ്തു. ഇത്തരം വീഡിയോകൾ ഓഫീസിൽ സൂക്ഷിച്ചിരുന്നതായി യുവതി പിന്നീടാണ് കണ്ടെത്തുന്നത്. ഇതോടെയാണ് പോലീസിൽ പരാതി നൽകുവാൻ യുവതി തയ്യാറാക്കുന്നത്.