കൊച്ചിയിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോവുകയും ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ നിർണായകമായ വെളിപ്പെടുത്തലുകൾ ആണ് ഓരോ ദിവസവും പുറത്തുവരുന്നത്. മലയാള സിനിമ മേഖലയെ തന്നെ നടുക്കിയ സംഭവത്തിൽ ജനപ്രിയ നടൻ ദിലീപിനെ അ റ സ്റ്റ് ചെയ്യുകയായിരുന്നു. പല സാക്ഷികളും കൂറ് മാറിയതോടെ ദിലീപിന് അനുകൂലമായിട്ടുള്ള വിധി വരാനിരിക്കെയാണ് സിനിമയെക്കാൾ വെല്ലുന്ന ട്വിസ്റ്റ് ഉണ്ടാവുന്നത്.
സംവിധായകൻ ബാലചന്ദ്രകുമാർ ഞെട്ടിക്കുന്ന വിവരങ്ങളാണ് പങ്കുവെച്ചത്. ദിലീപിനോടൊപ്പം വളരെയടുത്ത ബന്ധമുണ്ടായിരുന്ന ബാലചന്ദ്രകുമാർ ഡിജിറ്റൽ തെളിവുകൾ സഹിതമായിരുന്നു പല നിർണായകമായ വെളിപ്പെടുത്തലുകൾ നടത്തിയത്. ഇപ്പോഴിതാ പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ആക്രമിക്കപ്പെട്ട നടി. ആ സംഭവത്തിനുശേഷം നടിയുടെ പേരും വ്യക്തിത്വവും നിരന്തരം അടിച്ചമർത്തപ്പെട്ടിരുന്നു.
കുറ്റം ചെയ്തത് നടി അല്ലായിരുന്നെങ്കിൽ പോലും അവരെ അവഹേളിക്കാനും ഒറ്റപ്പെടുത്താനും ആയിരുന്നു ശ്രമങ്ങളത്രയും നടന്നത്. എന്നാൽ അപ്പോൾ എല്ലാം ചിലരൊക്കെ നിശബ്ദത ഭേദിച്ച് നടിക്കു വേണ്ടി സംസാരിക്കാൻ മുന്നോട്ടു വന്നു എന്നും നടി പറയുന്നു. കൂടെ നിന്നിട്ടുള്ള എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞുകൊണ്ടാണ് നടി കുറിപ്പ് അവസാനിച്ചത്. നിരവധി താരങ്ങൾ ആണ് നടിയുടെ കുറിപ്പ് പങ്കു വെക്കുകയും നടിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ട് വരികയും ചെയ്‌തത്.
ഈ ഒരു യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെട്ടവളിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര കഠിനം തന്നെയായിരുന്നു. അഞ്ചു വർഷമായി നടിയുടെ പേരും വ്യക്തിത്വവും അന്ന് സംഭവിച്ച ആക്രമണത്തിൽ അടിച്ചമർത്തപ്പെട്ടു കൊണ്ടിരിക്കുകയാണ്. നടിക്കു വേണ്ടി സംസാരിക്കാനും അവളുടെ ശബ്ദം നിലക്കാതിരിക്കാനും നടിക്കു വേണ്ടി നിലകൊള്ളുന്ന ഒരുപാട് ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ല എന്ന് തിരിച്ചറിയുന്നു എന്ന നടി വ്യക്തമാക്കി.
നീതി പുലരണം, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും. ഇങ്ങനെയൊരു അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാൻ ഞാൻ യാത്ര തുടർന്നു കൊണ്ടേയിരിക്കും. കൂടെ നിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി എന്നായിരുന്നു നടി കുറിച്ചത്. 2017 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം കൊച്ചിയിൽ വെച്ച് നടക്കുന്നത്. നടി സഞ്ചരിച്ചിരുന്ന വാഹനത്തിനു പിന്നിൽ വാൻ ഇടിപ്പിച്ച് ആയിരുന്നു ഗു ണ്ട കൾ ആ ക്ര മ ണ ത്തിന് തുടക്കം കുറിച്ചത്. പൾസർ സുനി എന്ന ക്രി മി ന ൽ ഉൾപ്പെടെയുള്ള സംഘം ഒരു മണിക്കൂറിലധികം നഗരത്തിലൂടെ നടിയുടെ കാറുമായി കറങ്ങിയിരുന്നു.
ഇതിനിടയിൽ അവർ നടിയെ ക്രൂ ര മായി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. അതിനുശേഷം വാഹനം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. സംഭവം നടന്നതിനു ശേഷം ആദ്യം നടി ഓടിയെത്തിയത് സംവിധായകൻ ലാലിന് അടുത്തായിരുന്നു. അവിടെ എംഎൽഎ കൂടിയെത്തിയതോടെ തനിക്ക് നേരിടേണ്ടി വന്ന കാര്യം നടി തുറന്നു പറയാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ പോ ലീ സി ൽ വിവരം അറിയിച്ചു കേസ് രജിസ്റ്റർ ചെയ്തു.
കേസിലെ ഒന്നാം പ്ര തിയായ പൾസർ സുനിയെ വളരെ നാടകീയമായിട്ടായിരുന്നു ആലുവ ജുഡീഷ്യൽ കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോൾ പോലീസ് പിടികൂടിയത്. ക്രി മി ന ൽ പ ശ്ചാ ത്ത ലമുള്ള സുനി മുകേഷ് അടക്കമുള്ള പല സിനിമാതാരങ്ങളുടെ ഡ്രൈവറായി പ്രവർത്തിച്ചിട്ടുണ്ട്. നടി ആ ക്ര മി ക്ക പ്പെ ട്ടാൽ ചിത്രങ്ങൾ പകർത്തിയതിനാൽ അത് വെച്ച് ഭീഷണിപ്പെടുത്തിയാൽ മതിയാകുമെന്നും ഈ സംഭവം പുറംലോകം അറിയില്ല എന്നും ആയിരുന്നു കൊട്ടേഷൻ നൽകിയവർ സുനിക്ക് നൽകിയ ധൈര്യം. എന്നാൽ ഇതിന് വിരുദ്ധമായി സംഭവത്തെക്കുറിച്ച് വിശദമായ പരാതി നൽകുകയായിരുന്നു നടി.