മോഷണക്കേസിൽ രണ്ട് സീരിയൽ നടിമാർ അറസ്റ്റിൽ. പേയിങ് ഗെസ്റ്റായി താമസിച്ച വീട്ടിൽ നിന്നും മൂന്നര ലക്ഷത്തോളം രൂപയാണ് സീരിയൽ നടിമാർ മോഷ്ടിച്ചത്. രാവിലെ ആണ് താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തത്. ഹിന്ദിയിലെ പ്രമുഖ ക്രൈം സീരിയലുകളിൽ അഭിനയിച്ച നടിമാരെ ആണ് മോഷണക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്.
കോവിഡ് പ്രതിസന്ധികൾ കാരണം ജോലി ഒന്നും ലഭിക്കാത്തതിനെ തുടർന്ന് ഇരുവരും കടുത്ത സാമ്പത്തിക പ്രതിസന്ധികളിൽ ബുദ്ധിമുട്ടുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധികൾ ആണ് മോഷണത്തിന് വഴിവെച്ചത് എന്നാണ് പോലീസിന്റെ നിഗമനം.
കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് മുംബൈയിലെ റോയൽ പാം ഏരിയയിലേക്ക് ഇവർ താമസം മാറിയത്. താമസ സ്ഥലത്ത് നിന്നും 3,28,000 രൂപയാണ് ഇരുതാരങ്ങളും ചേർന്ന് മോഷ്ടിച്ചത്. സീരിയൽ താരങ്ങൾ താമസിച്ചിരുന്ന വീട്ടിൽ നിന്നും പണം മോഷണം പോയതിന് പിന്നാലെ ഇവരെ കാണാതാവുകയായിരുന്നു. പേയിങ് ഗെസ്റ്റ് സൗകര്യം ഒരുക്കിയ സ്ത്രീ ലോക്കറിൽ സൂക്ഷിച്ച പണം ആണ് കാണാതായത്. സ്ത്രീ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് രണ്ടു നടിമാരെയും പോലീസ് പിടികൂടിയത്.
പോലീസിൽ പരാതി നൽകിയ സ്ത്രീ മോഷണക്കുറ്റത്തിൽ നടിമാരെ സംശയമുണ്ടെന്ന് മൊഴി നൽകിയിരുന്നു. സുരഭി സുരേന്ദ്രലാൽ ശ്രീവാസ്തവ, മുഹ്സിന മുക്താർ എന്നീ ഹിന്ദി സീരിയൽ താരങ്ങളെ ആണ് മോഷണക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇരുവരും വീടിന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു. നടിമാരിൽ നിന്നും അമ്പതിനായിരം രൂപയും പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ യുവതികളെ ജൂൺ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു കൊടുത്തിരിക്കുകയാണ്.