നമ്മുടെ ജീവിതം പോലെ എടുത്തുകാണിക്കുന്നതാണ് സീരിയലുകളിലെ പല കഥകളും രംഗങ്ങളും. അതുകൊണ്ടുതന്നെയാണ് സീരിയലുകൾക്ക് പ്രേക്ഷകരുടെ ഇടയിൽ ഇത്രയേറെ സ്വാധീനം ചെലുത്തുന്നത്. എന്റെ ജീവിതത്തിലും അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത രംഗം; സാജന്‍ സൂര്യ പറയുന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായ സാജന്‍ സൂര്യ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. താന്‍ അഭിനയിച്ച സീരിയലിലെ ഒരു രംഗം തന്റെ വ്യക്തി ജീവിതവുമായി എത്രത്തോളം സാമ്യമുണ്ടെന്ന് പറയുകയാണ് അദ്ദേഹം. സാജന്‍ സൂര്യയുടെ കുറിപ്പ് ഇങ്ങനെ , സാജൻ സൂര്യ ചോദിക്കുകയാണ് , ജനിച്ചു വളര്‍ന്ന വീട് വിട്ട് പോകേണ്ട അവസ്ഥ അനുഭവിച്ചവര്‍ എത്ര പേരുണ്ടിവിടെ? അത്തരത്തിൽ ജീവിത സാഹചര്യത്തിനനുസരിച്ചും, കല്യാണം കഴിഞ്ഞ് മാറിത്താമസിക്കുന്നവരും അല്ലാതെ ബാല്യം, കൗമാരം, യവ്വനം വരെ ചിലവഴിച്ച വീട് എന്നന്നേക്കുമായി നഷ്ടപ്പെട്ടവര്‍ക്ക് മാത്രമേ അതിന്റെ വേദന അറിയാൻ കഴിയുകയുള്ളു എന്ന് കൂട്ടിച്ചേർക്കുന്നു .
സാജന്റെ മകൾക്കു ഒരു വയസാകുന്നതിനു മുമ്ബ് തന്നെ കടം കേറി അവർക്കു അവരുടെ വീട് നഷ്ടപ്പെട്ടിരുന്നു വീട് വിട്ടിറങ്ങുമ്പോൾ അച്ഛനുറങ്ങുന്ന വീട് എന്നൊക്കെ പറഞ്ഞു ഒരുട്ടിപ്പിക്കൽ മനുഷ്യനെ പോലെ സെന്റി അടിക്കാൻ ഉള്ള മനസികാവസ്ഥയരുന്നില്ല സാജന് . . ത്രിസന്ധ്യനേരത്ത് എല്ലാം കെട്ടിപ്പെറുക്കി വീടുവിട്ട ഇറങ്ങിയപ്പാ കടം മുഴുവന്‍ തീര്‍ന്നെന്ന ആശ്വാസമായിരുന്നു ഗേറ്റ് കടക്കുവോളം സാജനുണ്ടായിരുന്നത് . കാറില്‍ കയറി ഒന്നൂടൊന്ന് വീടിലേക്ക് നോക്കിയപ്പോഹൃദയം നുറുങ്ങിയ വേദനായരുന്നു . ആ സമയത്തു സാജനെ സമാധാനിപ്പിക്കാന്‍ മോളെ ചേര്‍ത്ത് പിടിച്ച് ഭാര്യ എന്തൊക്കേ ചെയ്തു. ഇപ്പോഈ കാര്യം വെളിപ്പെടുത്താൻ ഉണ്ടായ കാരണം സാജൻ വെളിപ്പെടുത്തുകയാണ് . തന്റെ ജീവിതത്തില്‍ സംഭവിച്ച അതേ സാഹചര്യം അഭിനയിക്കേണ്ടി വന്നു ജീവിതനൗകയില്‍. അന്നൊരു പഴയ മാരുതിയില്‍ ആയിരുന്നെങ്കില്‍ ഇന്ന് ബോലെരിയോയിൽ ആയിരുന്നു ജയകൃഷ്ണനും കുടുംബവും വീടുവിട്ടിറങ്ങിയത് എന്ന് മാത്രം. . ജീവിതനൗക ഇത്തരത്തിൽ ജീവിതത്തോട് അടുത്തുനിൽക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ നൽകുന്നുണ്ട് എന്ന് സാജൻ വെളിപ്പെടുത്തുന്നു .