അടുത്തിടെ ഏറെ ചർച്ചാവിഷയമായി മാറിയ ഒരു സംഭവം ആയിരുന്നു നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണി പി ദേവിന്റെ ഭാര്യയുടെ മരണം. ഇപ്പോഴിതാ കുറ്റസമ്മതം നടത്തിയിരിക്കുകയാണ് നടൻ ഉണ്ണി പി ദേവ്. ഈ കേസുമായി ബന്ധപ്പെട്ട് ഉണ്ണിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. പ്രതിയെ ജയിലിലേക്ക് മാറ്റുകയും ചെയ്തു. മരിക്കുന്നതിന് തൊട്ടു മുമ്പ് പ്രിയങ്കയ്ക്ക് ഒരു ഫോൺ കോൾ വന്നതായി പ്രിയങ്കയുടെ സഹോദരൻ വെളിപ്പെടുത്തിയിരുന്നു. ആ ഫോൺ കോൾ ഉണ്ണിയുടേത് ആയിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു. ഉണ്ണിയുടെ വീട്ടിൽ നിന്നും ഇറക്കി വിട്ടതിനെ തുടർന്ന് സ്വന്തം വീട്ടിൽ എത്തിയ പ്രിയങ്കയെ ഫോണിലൂടെ ഉണ്ണി ശകാരിച്ചിരുന്നു. വിവാഹമോചനം വേണമെന്ന ഉണ്ണിയുടെ നിലപാടിൽ മനം നൊന്താകും പ്രിയങ്ക ഈ കടുംകൈ ചെയ്‌തത്.
വിചിത്രമായ കുറ്റസമ്മതം ആയിരുന്നു ഉണ്ണി പി ദേവിന്റേത്. ഭാര്യ ഒരിക്കലും ഈ കടുംകൈ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നും അങ്ങനെയെങ്കിൽ ഒരിക്കലും ഇങ്ങനെ ചെയ്യുമായിരുന്നില്ല എന്നും ആണ് ഉണ്ണി പോലീസിനോട് പറഞ്ഞത്. മെയ് 12 നാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക സ്വന്തം വീട്ടിൽ * ചെയ്തത്. മരിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യങ്ങൾ ഉന്നയിച്ച് പ്രിയങ്കയും കുടുംബവും വട്ടപ്പാറ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നെടുമങ്ങാട് പോലീസ് ഉണ്ണി പി ദേവിനെ അറസ്റ്റ് ചെയ്തത്. മെയ് 10നു ഉണ്ണിയുടെ വീട്ടിൽ നിന്ന് നേരിടേണ്ടി വന്ന എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഉണ്ണിയുടെ ‘അമ്മ ശാന്തമ്മയും കേസിൽ പ്രതിയാണ്. കോവിഡ് പോസിറ്റീവ് ആയതിനാൽ അതിനു ശേഷം ആയിരിക്കും ശാന്തമ്മയെ അറസ്റ്റ് ചെയ്യുക. കാക്കനാട് താമസിച്ചിരുന്ന ഫ്‌ലാറ്റ് വാടകയ്ക്ക് എടുക്കുന്നതിന് വേണ്ടിയായിരുന്നു ഉണ്ണിയും അമ്മയും ചേർന്ന് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പ്രിയങ്കയെ. അങ്കമാലിയിലെ ഉണ്ണിയുടെ വീട്ടിൽ തന്നെ ആയിരുന്നു പ്രിയങ്കയും താമസിച്ചത്.