തെന്നിന്ത്യൻ യുവ പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രദ്ധ നേടുന്ന നടനാണ് പൃഥ്വിരാജ് സുകുമാരൻ. ഒരു കാലത്ത് വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഒരു നടൻ കൂടിയായിരുന്നു പൃഥ്വിരാജ്. ഇന്ന് വിമർശനങ്ങളെല്ലാം അഭിനന്ദനങ്ങൾ ആക്കി മാറ്റിയിരിക്കുകയാണ് അദ്ദേഹം. പൃഥ്വിരാജിന്റെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതമാണ്. സുകുമാരന്റെയും മല്ലികയുടെ മകൾ എന്ന ലേബൽ ആയിരുന്നു പ്രിഥ്വിരാജും ഇന്ദ്രജിത്തും അറിയപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് മല്ലിക അറിയപ്പെടുന്നത് പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മ എന്ന നിലയിലാണ്.
അത്രത്തോളം മലയാള സിനിമയിൽ സ്വാധീനമുറപ്പിച്ചു കഴിഞ്ഞു രണ്ടു മക്കളും. ഇപ്പോൾ ഇപ്പോളിതാ പൃഥ്വിരാജിനെ കുറച്ച് വർഷങ്ങൾക്ക് മുൻപുള്ള ഒരു അനുഭവം പങ്കുവെച്ചു രംഗത്തെത്തിയിരിക്കുകയാണ് മല്ലികാ സുകുമാരൻ. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മല്ലിക മകനെക്കുറിച്ച് മനസ്സു തുറന്നത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് ആണ് പൃഥ്വിരാജ് ഒരു കവിത എഴുതിയത്. കവിത വലിയ അത്ഭുതം സൃഷ്ടിച്ചത് ആണ് എന്നാണ് മല്ലിക പറയുന്നത്. സംഭവത്തെക്കുറിച്ച് മല്ലിക പറയുന്നത് ഇങ്ങനെ.. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് രാജു സ്കൂൾ മാഗസിനിലേക്ക് ഒരു കവിതയെഴുതി. രണ്ട് സഹോദരന്മാർ തമ്മിൽ കണ്ടുമുട്ടുന്നതും പിന്നീട് അവർ ഒരുമിച്ച് ജീവൻ അവസാനിപ്പിക്കുന്നതും ആയിരുന്നു കവിതയുടെ ഇതിവൃത്തം.
കവിത ആദ്യം ചെക്ക് ചെയ്തിരുന്നത് ഹൃദയകുമാരി എന്ന ടീച്ചറായിരുന്നു. കവിതകൾ പരിശോധിക്കുന്നതിനിടയിൽ രാജുവിന്റെ കവിതയും കണ്ടു. കവിത കണ്ട് പേടിച്ച ടീച്ചർ ഹെഡ്മാസ്റ്റർ വിവരമറിയിച്ചു. പിന്നീട് വീട്ടിൽ നിന്നും സ്കൂളിലെക്ക് ഞങ്ങളെ വിളിപ്പിച്ചു. ഹെഡ്മാസ്റ്റർ പറഞ്ഞത് പ്രകാരം സ്കൂളിലെത്തിയ തന്നോടും സുകുവേട്ടനോടും മകന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിക്കുകയുണ്ടായി. ആ ചോദ്യത്തിൽ ആദ്യം അല്പം ഭയം തോന്നിയെങ്കിലും, പിന്നീടാണ് കാര്യം പറഞ്ഞത്. ചേട്ടൻ ഇന്ദ്രജിത്തും ആ സ്കൂളിൽ തന്നെ ആയിരുന്നു പഠിച്ചിരുന്നത്. കവിതയിൽ എഴുതിയിരിക്കുന്നത് അവരുടെ മനസ്സിലുള്ള വിഷമം ആണോ എന്നായിരുന്നു അധ്യാപകരുടെ സംശയം. എന്നാൽ അങ്ങനെ ഒന്നും ആയിരുന്നില്ല എന്ന് തന്നെ സുകുവേട്ടൻ മറുപടി പറഞ്ഞതായി മല്ലിക പറയുന്നുണ്ട്.
ഒരു ചെറുചിരിയോടെ ആണ് മല്ലിക ഇത് പറയുന്നത്. മറ്റുള്ളവർ ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു അന്നേ രാജു ചിന്തിച്ചിരുന്നത്. സുകുവേട്ടനെ പോലെ തന്നെയാണ് മകൻ പൃഥ്വിരാജ്. സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും ഒന്നും മറ്റുള്ളവർക്ക് മുൻപിൽ തുറന്നു പറയുന്നതിൽ ഒരു മടിയും അവൻ കാണിക്കാറില്ല എന്നും പറയുന്നുണ്ട്.