കേരളത്തിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്ന ഒരു വാർത്തയായിരുന്നു മരുമകളും അമ്മായി അച്ഛനും കൂടി ഒളിച്ചോടിയത്. വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളി കൊച്ചിയിൽ വിവിൻസന്റ് എന്ന് 61 വയസ്സുകാരനും 33 വയസ്സുള്ള മകന്റെ ഭാര്യ റാണിയും ആണ് 7 വയസ്സുള്ള കുട്ടിയുമായി കഴിഞ്ഞ മാസം 23ആം തീയതി ഒളിച്ചോടിയത്. ഭർതൃപിതാവിനെ ഒരു അച്ഛനെ പോലെ കാണേണ്ടതിനു പകരം നമ്മുടെ സംസ്കാരത്തിന് ചേരാത്ത ഒരു സംഭവം ആയതിനാൽ ആ വാർത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവരെ കോടതിയിൽ എത്തിച്ചപ്പോൾ ഉണ്ടായ സംഭവങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
പത്തു വയസ്സുകാരിയായ മൂത്തമകളെ ഭർത്താവിനൊപ്പം വിട്ടതിനു ശേഷം ആണ് യുവതി സ്വന്തം അമ്മായി അച്ഛനുമായി നാടുവിട്ടത്. വിൻസെന്റിന്റെ ഭാര്യ വത്സമ്മ ആണ് പോലീസിൽ പരാതി നൽകിയത്. അങ്ങനെയാണ് കഴിഞ്ഞ 12വർഷമായി മകന്റെ ഭാര്യയായ റാണിയെ പ്രണയിച്ച അമ്മായി അച്ഛന്റെ നാണംകെട്ട കഥ പുറംലോകമറിയുന്നത്.
12 വർഷങ്ങൾക്കു മുമ്പ് ഒരു സ്വകാര്യ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുമ്പോഴായിരുന്നു പത്തനംതിട്ട സ്വദേശിയായ റാണി ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറായ പ്രിൻസും പ്രണയത്തിലാകുന്നത്. ആ പ്രണയം പിന്നീട് വിവാഹത്തിൽ എത്തുകയായിരുന്നു. വിവാഹത്തിനുശേഷം പ്രിൻസിനെ കുടുംബ വീട്ടിലാണ് ഇരുവരും താമസിച്ചത്.
റാണിയും ഭർത്താവിന്റെ പിതാവ് വിൻസെന്റ് അടുപ്പത്തിൽ ആവുന്നത് വീട്ടിൽ വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കിയത്. നാട്ടുകാരും പോലീസും ഈ വിഷയത്തിൽ ഇടപെട്ട് താക്കീത് നൽകിയെങ്കിലും അമ്മായിയച്ഛനും മരുമകളും ആ പ്രേമബന്ധം തുടരുകയായിരുന്നു. ഒടുവിൽ ഭർത്താവ് ഇടപെട്ട് റാണിയെ അവരുടെ പത്തനംതിട്ടയിലെ വീട്ടിൽ നിന്നും മാറ്റി. ഒളിച്ചോടി പോകുന്നതിന് രണ്ടുദിവസം മുമ്പ് വിൻസെന്റ് റാണിക്ക് വാഹനം അയച്ചുകൊടുക്കുകയായിരുന്നു . റാണി തിരിച്ചുവന്നു പിറ്റേ ദിവസം അവർ ഇളയ കുട്ടിയെയും കൂട്ടി ഒളിച്ചോടി പോവുകയായിരുന്നു. ലോഡ്ജുകളിൽ ഇവർക്കുവേണ്ടി തിരച്ചിലുകൾ നടത്തിയിരുന്നെങ്കിലും അവരെ കണ്ടു കിട്ടിയിരുന്നില്ല.
പോലീസ് പരിശോധനകൾ മറികടന്ന് ഒളിച്ചോടിയ റാണിയേയും വിന്സെന്റിനെയും ചാലക്കുടിയിൽ വച്ചാണ് പോലീസുകാർക്ക് കണ്ടുകിട്ടിയത്. അധികം ആളുകൾ എത്തിപ്പെടാത്ത ഒരു പഴയ ലോഡ്ജിൽ താമസിക്കുകയായിരുന്നു ഇവർ. കേരളം ഇന്നുവരെ കേട്ടിട്ടില്ലാത്ത സംഭവങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. ഭർത്താവിനെ ഉപേക്ഷിച്ച് അമ്മായി അച്ഛനോടൊപ്പം ഒളിച്ചോടിയ യുവതി അമ്മായി അച്ഛന്റെ കൂടെ താമസിച്ചാൽ മതി എന്ന് കേട്ട് ലജ്ജിക്കുകയാണ് മലയാളികൾ.
അമ്മായി അച്ഛനോടൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് റാണി കോടതിയിൽ ബോധിപ്പിച്ചു. ഇതേ തുടർന്ന് റാണിയെ സ്വന്തം ഇഷ്ടത്തിന് പോകാൻ കോടതി അനുവദിക്കുകയായിരുന്നു. അമ്മയോടൊപ്പം പോയാൽ മതി എന്ന് റാണിക്ക് ഒപ്പമുള്ള 7 വയസ്സുള്ള മകൻ പറഞ്ഞതിനെ തുടർന്ന് കുട്ടിയേയും റാണിക്കൊപ്പം വിടാൻ കോടതി തീരുമാനിക്കുകയായിരുന്നു. പലവട്ടം ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഇരുവരും തങ്ങളുടെ പ്രണയത്തിൽ നിന്നും പിന്മാറിയില്ല.