“പൂഞ്ഞാർ ആശാൻ” എന്ന് പി സി ജോർജിന്റെ ഫാൻ പേജ് ചെയ്തവർക്കെതിരെ ശക്തമായി പ്രതികരിക്കുകയാണ് ജനപക്ഷം സർക്കുലർ സംസ്ഥാന ചെയർമാൻ പി സി ജോർജ്. ഈ ഫേസ്ബുക്ക് പേജിലെ അഡ്മിൻ പാനലിനെ പുറത്താക്കി അനാവശ്യമായ,മോശം വീഡിയോകളും ചിത്രങ്ങളും ആണ് പങ്കുവെക്കുന്നത്. ഇവർക്കെതിരെ അതിരൂക്ഷമായി പ്രതികരിക്കുകയാണ് പിസി ജോർജ്. സ്വന്തം അക്കൗണ്ടിലൂടെയാണ് പിസി ജോർജ് ഈ കുറിപ്പ് പങ്കുവെച്ചത്. യുവതികളുടെ മോശം ചിത്രങ്ങൾ അടക്കം വളരെ മോശമായ പലതുമാണ് ആ പേജിലൂടെ ഇപ്പോൾ പ്രചരിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ആണ് പ്രതികരണവുമായി പിസി ജോർജ് രംഗത്തെത്തിയത്.
നിരവധി പേരാണ് അദ്ദേഹത്തിന് അനുകൂലിച്ചും പ്രതികൂലിച്ചും മുന്നോട്ടു വരുന്നത്. രണ്ടു ലക്ഷത്തിലധികം ഫോളോവർസ് ഉള്ള ഫേസ്ബുക്ക് പേജ് ആണ് പൂഞ്ഞാർ ആശാൻ. പേജ് ഹാക്ക് ചെയ്യുന്നതോടെ പിസി ജോർജിനെതിരെ യുള്ള ട്രോളുകളും സജീവമായിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ തോറ്റ എംഎൽഎയ്ക്ക് എന്തിനാണ് ഒരു അഡ്മിൻ പാനൽ എന്ന പരിഹാസങ്ങളും ഉയരുന്നുണ്ട്. ഇതിനുമുമ്പും കടുത്ത ഭാഷയിലുള്ള പി സി ജോർജിനെ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിട്ടുണ്ട്.
തെരഞ്ഞെടുപ്പ് സമയത്ത് പി സി ജോർജ് നടത്തിയ വെല്ലുവിളി പ്രസംഗങ്ങളും എല്ലാം അദ്ദേഹത്തിന്റെ വിജയത്തിന് വിനയായി മാറുകയായിരുന്നു. ഈരാറ്റുപേട്ട നഗരസഭാ പരിധിയിൽ നിന്ന് ആരും തനിക്ക് വോട്ട് ചെയ്യേണ്ട എന്നു വരെ ജോർജ് പ്രസംഗത്തിൽ പങ്കുവെച്ചിരുന്നു. അവിടെ സമീപത്ത് വാഹന പ്രചരണവുമായി പിസി ജോർജ് എത്തിയപ്പോൾ വലിയ രീതിയിൽ കൂക്കുവിളികളും ഉയർന്നിരുന്നു. ഇതിനെ തുടർന്നായിരുന്നു ഈരാറ്റുപേട്ടയിൽ നിന്നും വോട്ട് വേണ്ട എന്ന് ജോർജ് തീർത്തും പറഞ്ഞത്. പേജ് തിരികെ പിടിച്ചതായി പിസി അറിയിച്ചു . പൂഞ്ഞാർ ആശാൻ എന്നപേരിൽ എന്നെ പിന്തുണച്ച് കൊണ്ട് നിലകൊള്ളുന്ന പേജ് ഹാക്കേഴ്‌സിൽ നിന്ന് തിരികെ ലഭിച്ചതായി, ആ പേജ് കൈകാര്യം ചെയ്യുന്നവർ എന്നെ അറിയിച്ചിട്ടുണ്ട്.